രാത്രി

മന്ത്രി കൃഷ്ണമോഹന്‍


പകൽ കാഴ്ചയിൽ നിന്നുമറയുമ്പോൾ
ഒച്ചയും ബഹളവുമൊതുക്കി
രാത്രി ഇരിക്കുകയാണ്, നിശ്ശബ്ദം
നിറഞ്ഞ നിശ്ശബ്ദത.
ക്ഷീണിച്ചവർ - കായക്ലേശത്താൽ,
ചിത്താധ്വാനത്താൽ
ഉദ്വേഗമടങ്ങിയവർ,
ലഹരിയിൽ
നിശ്ശബ്ദതയിലേക്കു പോകുന്നു.
രാത്രി ഒറ്റയ്ക്കല്ല
വിശ്വാസത്തിന്റെ
വിത്തുകൾ വിതറി
ദിശതെളിയിക്കാൻ
അവിടെ ഉണർന്നിക്കുന്ന
ഒരുപാട് ജീവികളുണ്ട്
ചിലർ,
ശിലപോലുള്ള  ആ യാന്ത്രിക ദിവസങ്ങളെ
തകർത്തെറിയുന്ന യുദ്ധത്തിലാണ്
വിസ്ഫോടനങ്ങൾ പുറത്തുകേൾക്കാതെ.
നിശ്ശബ്ദതയെ ആരാധിക്കുന്നവർ
കണ്മിഴിച്ച്
അവരിലേക്കുതന്നെ വഴുതിവീണ്
രാവിനെയാസ്വദിക്കുന്നു, അതിനെയുമ്മവെക്കുന്നു
രാത്രി ഗാഢാലിംഗനത്തിൽ അലിഞ്ഞുപോകുന്നു
നാണത്താൽ തുടുക്കുന്നു
ഉദയം പൂക്കളായി വിരിയുന്നു
രാത്രി, താരകങ്ങൾ വിരിയുന്ന
കല്പതരു.
ഘനീഭവിച്ച രാത്രി
അലിഞ്ഞ് നിലാവായി പടരുന്നു.
രാത്രി ഒരിക്കലും
സമ്പൂർണ്ണമായ  ഇരുട്ടല്ല
വാസ്തവത്തിൽ
ചിലർ, ഇത്തരം ഇരുളുമൂടിയ രാവിലേ,
പ്രകാശം കാണാറുള്ളു.

(മൊഴിമാറ്റം സിന്ധു കെ.വി)


రాత్రి  


పగలు
కనిపించకుండా వెళ్ళిపోయాక
రణగొణ ధ్వనులన్నింటినీ సర్దిపెట్టి
నిశ్శబ్దంగా కూర్చుంటుంది - రాత్రి-
నిండా నిశ్శబ్దం.

అలసిన వాళ్ళు
ఆలోచించిన వాళ్ళు, ఆరాటాలకు పోయి
చల్లారిన వాళ్ళు
మత్తుగా నిశ్శబ్దంలోకి వెళ్ళిపోతారు

రాత్రి ఒంటరి కాదు
రాత్రికి తోడుగా మేల్కొని
దిక్కుల్ని వెలిగించే ప్రాణులు కొన్ని,
విశ్వాసాల్ని వెదజల్లుతూ!

కొందరు
పగళ్ల రాతి యాంత్రికతను
బద్దలు చేసే యుద్ధంలో -
అయినా శబ్దాలు విస్ఫోటించవు.

నిశ్శబ్దాన్ని ఆరాధించే వాళ్ళు
కళ్ళని పెద్దవి చేసుకుని
తమలోకి తాము జారిపోతారు

రాత్రిని ఆస్వాదిస్తారు
రాత్రిని చుంబిస్తారు
రాత్రి గాఢాలింగనంలో కరిగిపోతారు

రాత్రి,
సిగ్గుల్ని పూయిస్తుంది
ఉదయానికవే పువ్వులుగా విచ్చుకుంటాయి

రాత్రి,
తారల కల్పతరువు
కరిగి, వెన్నెలూరే బరువు
రాత్రి నిండా చీకటే ఉండదు
నిజానికి కొందరు
రాత్రిపూటే వెలుగును చూస్తారు.

No comments:

Post a Comment