Showing posts with label KANNADA. Show all posts
Showing posts with label KANNADA. Show all posts

ഒരു സ്വന്തം കവിത

അബ്ദുള്‍ റഷീദ്



നിന്റെ വിയർപ്പു നിറഞ്ഞിരിക്കാവുന്ന മാറിടം.
നിന്റെ കാൽനഖങ്ങൾക്കിടയിലെ കടൽമങ്ങൽ
നിന്റെ മുടിച്ചുരുളിൽ കുടുങ്ങിപ്പോയ പക്ഷിത്തൂവൽ
നീ തന്നെ നിന്റെ പുറത്തുണ്ടാക്കിയ  നഖക്ഷതങ്ങൾ.
ഇതിനൊന്നും കാരണം ഞാനല്ല എന്നതാണ് എന്റെ ഖേദം.

നിന്റെ ജാഗ്രത്തായ ഉദാസീനത
മൂരി നിവർത്തുമ്പോൾ
നിന്റെ പുറവടിവിന്റെ, വിരലുകളുടെ ലാസ്യം.
കുറച്ചു മാത്രം നൽകുകയും
ഏറെപ്പിടിച്ചു വെയ്ക്കുകയും
ചെയ്യുന്ന നിന്റെ ഔദാര്യം.
എന്റെ മുടിയിഴകളിൽ
നിന്റെ ചതുരവിരലുകളോടിച്ച് തഴുകിയുറക്കാം
എന്ന നിന്റെ വിഫലമായ ധാർഷ്ട്യം.

ഉറക്കച്ചടവിൽ പുലമ്പി, ഞാൻ വീണ്ടും ഉറങ്ങാൻ പോകും.
എല്ലാറ്റിനേയും കണ്ട് ഇല്ലാതായിപ്പോകും.
നിന്നെ ദൂരേക്കയച്ച്
മടങ്ങിവന്ന്
ഉള്ളതാണോ എന്ന്

ഓരോന്നിനെയും തൊട്ടു നോക്കും.

(മൊഴിമാറ്റം പി.എന്‍. ഗോപീകൃഷ്ണന്‍)

ಒಂದು ಸ್ವಂತ ಪದ್ಯ



ನಿನ್ನ ಬೆವರಿಕೊಂಡಿರಬಹುದಾದ ಎದೆ
ಮತ್ತು  ನಿನ್ನ ಕಾಲ ಬೆರಳ ಉಗುರಲ್ಲಿ ಕಡಲಿನ ಮರಳು
ಮತ್ತು ನಿನ್ನ ಮುಂಗುರುಳಲ್ಲಿ ಸಿಕ್ಕಿಕೊಂಡಿರುವ ಹಕ್ಕಿಯ ಗರಿ
ನೀನೇ ನಿದ್ದೆಯಲ್ಲಿ ಪರಚಿಕೊಂಡಿರುವ ನಿನ್ನ ಬೆನ್ನ ಗೀರು
ಮತ್ತು ಇದು ಯಾವುದಕ್ಕೂ ಕಾರಣನಲ್ಲನೆಂಬ ನನ್ನ ಕೊರಗು.
ನಿನ್ನ ಎಚ್ಚ್ರರದ ಉದಾಸೀನ, ಮೈಮುರಿದುಕೊಳ್ಳುವ ನಿನ್ನ ಬೆನ್ನ ಬೆರಳ  ಲಾಸ್ಯ,
ಮತ್ತು ಇಷ್ಟಿಷ್ಟೇ ಬಿಟ್ಟು  ಹಿಂದಿಡಿದಿಟ್ಟುಕೊಳ್ಳುವ ನಿನ್ನ ಔದಾರ್ಯ ಮತ್ತು
ನನ್ನ ಮುಡಿಯಲ್ಲಿ ಬೆರಳಿಟ್ಟು ನಿದ್ದೆ ಮಾಡಿಸಬಹುದೆನ್ನುವ
ನಿನ್ನ ಮರುಳು ಧೈರ್ಯ!
ನಾನು ಏನೋ ತೊದಲುವೆನು, ಮತ್ತೆ ನಿದ್ದೆ ಹೋಗುವೆನು
ಎಲ್ಲವನು ಕಂಡು ಇಲ್ಲವಾಗುವೆನು
ಇರುವುದೇ ಎಲ್ಲವು ಎಂದು ಮುಟ್ಟಿ ನೋಡುವೆನು
ನಿನ್ನ ದೂರ ಕಳಿಸಿ ಬಿಟ್ಟು ಬಂದು….

A Personal Poem


Your sweat-filled chest
And the grains of sand from the sea inside your toe nail
And the feather caught in the curls of your hair
The scratch marks on your back that you have yourself made
And my grief at not being responsible for any of these.

Your alert indifference,
the grace of the fingers while you stretch your body,
and your generosity of yielding in small measures and withholding,
your crazy confidence that I can be put to sleep
by your flirtatious fingers in my hair!
I blabber and go back to sleep,
see all and cease to be,
touch and see if everything is in place,
returning after sending you away…


Tired I keep looking…
in this hollow sun that is neither the ladies, nor the lord,
and with even the kids beyond reach,
and moonlit brains, and this mad laughter,
I simply stare
at the lord arising from the fog
created by the chaos of the howling ladies…

I stare. He sees all.

നിന്റെ മെയ്യിന്റെ വാസന ഈ വിരിപ്പില്‍ സുഗന്ധം പൂശട്ടെ

അബ്ദുള്‍ റഷീദ്


നിന്റെ മെയ്യിന്റെ വാസന ഈ വിരിപ്പിൽ സുഗന്ധം പൂശട്ടെ.
ജീവനോടിരിക്കുന്നവയ്ക്ക് ഓർമ്മകൾ വേണ്ട.

അതുകൊണ്ട്
നാം കൂടിച്ചേർന്നില്ല.
പരസ്പരം കണ്ടിട്ടില്ല.
എന്തെല്ലാം ചെയ്തുവോ, അതെല്ലാം
ഭാവനയിൽ മാത്രം.

നീ ഒരു വിളക്കു പ്രതിമ, അനന്യ സുഗന്ധം
പകലിൽ തലകത്തിവീണ പാരിജാതം
നീ നക്ഷത്രമുഖി, പ്രകാശരശ്മി
നിന്റെ ഉടലിന്റെ ഇരുട്ടിലേക്ക് വിളിച്ചടുപ്പിച്ച്
നീ എന്റെ കണ്ണുപൊത്തി.
നീ മലയരുവിയുടെ ഉറവ് പോലെ.
നിന്റെ മെയ്യിന്റെ വാസന ഈ വിരിപ്പിൽ
സുഗന്ധം പൂശട്ടെ.
ഇറ്റിറ്റായി വീഴുന്ന
സുഖങ്ങളെ, സങ്കടങ്ങളെ, മറ്റനേകം അറിയാത്ത ശബ്ദങ്ങളെ
അമർത്തി വെച്ചവൾ

നീ ഒരു കള്ളിപ്പെണ്ണ്.
നീ മാതൃഹൃദയം.
കണ്ണുപൊത്തിക്കളിക്കുന്ന കുട്ടി.
നടുവിൽ എണീറ്റ് മെയ് കുടഞ്ഞ്
വീണ്ടും തയ്യാറെടുക്കുന്നവൾ.

ഒന്നും അറിയില്ലെന്ന് നടിച്ച്
പലതും പഠിപ്പിച്ചവൾ.

നിന്റെ മെയ്യിന്റെ വാസന ഈ വിരിപ്പിൽ
സുഗന്ധം പൂശട്ടെ.
ജീവനോടെയിരിക്കുന്നവർക്ക് ഓർമ്മയുടെ ആവശ്യമില്ല.

(മൊഴിമാറ്റം പി.എന്‍.ഗോപീകൃഷ്ണന്‍)

ನಿನ್ನ ಮೈವಾಸನೆ ಸೂಸಲಿ ಈ ಚಾದರದಲ್ಲಿ


ನಿನ್ನ ಮೈವಾಸನೆ ಸೂಸಲಿ ಈ ಚಾದರದಲ್ಲಿ
ನೆನಪೆಂಬುದು ಬೇಡ ಇರುವಾಗಲೇ…

ಹಾಗೆ ನೋಡಿದರೆ ನಾವು ಕೂಡಿದ್ದೇ ಇಲ್ಲ
ಕಂಡೇ ಇಲ್ಲ.ಎಣಿಸಿದ್ದು ಮಾತ್ರ
ಏನೆಲ್ಲಾ ನಡೆಸಿರುವೆವೆಂದು.

 ನೀನು ಬೆಳಕ ಪುತ್ಥಳಿ,ಒಂದು ಅನನ್ಯ ಪರಿಮಳ,
ಬೆಳಗೇ ತಲೆಕೆಳಗೆ ಬಿದ್ದ ಪಾರಿಜಾತ.
ನೀನು ನಕ್ಷತ್ರಮುಖಿ ಕೋಲು ಬೆಳಕು
 ಮೈಯ್ಯ ಕತ್ತಲೊಳಕ್ಕೆ ಬಾಚಿ ಎಳೆದು ನನ್ನ ಕಣ್ಣ ಮುಚ್ಚಿದವಳು.

 ಮಲೆಯ ಒರತೆಯಂತವಳು.

ನಿನ್ನ ಮೈ ವಾಸನೆ ಸೂಸಲಿ ಈ ಚಾದರದಲ್ಲಿ.
ನೆನಪೆಂಬುದು ಯಾಕೆ ಇರುವಾಗಲೇ.

 ಜಿನುಗು ಜಿನುಗುತ್ತಲೇ ಸುಖ ಸಂಕಟ
ಇನ್ನು ಇನ್ನೇನೋ ಗೊತ್ತಿಲ್ಲದ ಸದ್ದ ಅದುಮಿ ಹಿಡಿದವಳು.
 ನೀನು ಕಳ್ಳಗುಟ್ಟಿನ ಹೆಣ್ಣು, ಹೆತ್ತ ಎದೆಯವಳು
ಚೂಟಾಟದ ಹುಡುಗಿ, ನಡುವೆ ಎದ್ದು ಮೈ ಕೊಡವಿ
 ಮತ್ತೆ ಅಣಿಯಾದವಳು.

ಏನೂ ಗೊತ್ತಿಲ್ಲ ಎಂದವಳು,
ಎಷ್ಟೆಲ್ಲ ಕಲಿಸಿ.

 ನಿನ್ನ ಮೈ ವಾಸನೆ ಸೂಸಲಿ ಈ ಚಾದರದಲ್ಲಿ
ನೆನಪೆಂಬುದು ಯಾಕೆ ನಾವು ಇರುವಾಗಲೇ.


Let the scent of your body aromatize this quilt



Let the scent of your body aromatize this quilt
No need for memory while still alive.

For that matter, we have had no union,
have seen nothing.
We have only counted
what all we are up to.
You are a luminous statue, a unique fragrance,
a face-up parijata on the morning ground.
You draw me into your body's darkness and shut your eyes.
You are the unceasing spring of the hills.

Let the scent of your body aromatize this quilt
No need for memory while still alive.

You curb pain and pleasure and many such unknown sounds
with spring incessant.
A woman with a thief's secret,
a mother's heart,
a girl's mischief,
you get up in between, stretch and get ready for more.
Saying you know nothing,
you teach so much.

Let the scent of your body aromatize this quilt
No need for memory while still alive.


(EnglishTR: Kamalakar Bhat)

യാ, ബന്ദേ നവാസ്

അബ്ദുള്‍ റഷീദ്


യാ, ബന്ദേ നവാസ്
ഈ വിഷം പാനീയം പോലെ
ഇറക്കാൻ എന്നെ അനുവദിക്കൂ.
നിലത്തിന് വലിച്ചെടുക്കാൻ
ഒരു തുള്ളി പോലും വിട്ടുകൊടുക്കാതെ.
ഒരു ഭിക്ഷാപാത്രവുമായ് ഊരുചുറ്റാൻ
എന്നെ അനുവദിക്കൂ
ഞാനെന്റെ കഴുകനുടുപ്പ് ഉരിയട്ടെ
പ്രാവിൻ വേഷം എന്നെ അണിയിക്കൂ
യാ, ബന്ദേ നവാസ്.

നിന്റെ മലകളിലെ രത്നങ്ങൾ
നിന്റെ കാടുകളിലെ കരിഞ്ചെമ്പക വിത്തുകൾ
നിന്റെ ഫക്കീറുപാട്ടുകൾ, ഹുക്കാപുകകൾ, കൈച്ചങ്ങലകൾ
കാൽക്കടകങ്ങൾ
നിന്റെ പത്തു വിരലുകളിലെ മായാമോതിരങ്ങൾ.
എന്നെ ഇല്ലാതാക്കൂ
യാ, ബന്ദേ നവാസ്.

നിന്റെ ഖബറുകൾക്കിടയിൽ
പാലു കുടിച്ചു, കാലാട്ടുന്ന ശിശുവിന്റെ ചിരി.
മുഖപടമിട്ട അമ്മക്കണ്ണുകളുടെ കള്ളയാട്ടം.
നിന്റെ ചുമരുകളിൽ തലതല്ലുന്ന
ഭ്രാന്തിപ്പെണ്ണിൻ അലമുറകൾ
ഈ ശ്മശാനത്തിന്റെ ആനന്ദം അനുഭവിക്കാൻ
എന്നെ അനുവദിക്കൂ
യാ, ബന്ദേ നവാസ്
ഒരു ഭിക്ഷാപാത്രവുമായി ഊരുചുറ്റാൻ
ഇപ്പോൾത്തന്നെ എനിക്ക് ധൈര്യം തരൂ.

കിനാവിൽ നിന്റെ കുളമ്പടി ശബ്ദം,
ആകാശത്തിലെ ചിതറലുകൾ,
പൊളിഞ്ഞ പാദങ്ങളിൽ തലോടുന്ന
എള്ളിൻപൂപരാഗങ്ങൾ
പുഞ്ചിരി, അനാശാസ്യത്തിനു വേണ്ടിയുള്ള
യുവാക്കളുടെ മന്ത്രണങ്ങൾ,
എവിടെ നിന്നില്ലാതെ ഉദിച്ചുപൊന്തുന്ന
വിളറിയ പാതിച്ചന്ദ്രൻ.
ശരീരം കൊണ്ട് സുഖിപ്പിച്ച്
ഇപ്പോൾ തിരിച്ചെത്തിയ വളഞ്ഞ മൂക്കുള്ള
യാചകപ്പെണ്ണിന്റെ
മൂക്കുത്തിത്തിളക്കം.
ഞാൻ പരാധീനൻ.
എന്നെത്തന്നെയെന്ന പോലെ
നിന്റെ പാദങ്ങളിൽ ഞാൻ ചുംബിക്കുന്നു.

ഈ ആനന്ദം എന്റെ ഉള്ളിൽ പെയ്യട്ടെ.
പുറത്തൊഴുകട്ടെ.
പാതി വിളർത്ത ചന്ദ്രന്റെ ഇരുട്ടിൽ
ഈ നക്ഷത്ര രാത്രിയിൽ
നിന്റെ നഗരവീഥികളിൽ
അനവരതം അലയുന്ന പ്രേതാത്മക്കളായ്
നിന്റെ കാമിനിമാർ.
കൈത്തലങ്ങളിൽ ആളുന്ന തീയ്യുമായ്
ആ സുന്ദരികളുടെ മന്ദമന്ദഗമനങ്ങൾ.
അവരുടെ കണ്ണുകൾ, അവരുടെ തുളച്ചുകയറുന്ന വിയർപ്പ്
നിന്റെ നിലത്തിന്റെ പൊടിയെ ഉപദ്രവിക്കാതെ
നീങ്ങുന്ന അവരുടെ പക്ഷിപാദങ്ങൾ.

യാ, യേശ ദരാസ്,
കാണുന്ന ഓരോന്നും ഇല്ലാതാക്കൂ.
ഞാൻ ഈ സ്ഥലം വിടുന്നു.

ഇല്ലാത്ത മറ്റൊരു നഗരത്തിലേക്ക്
വഴി കാണിക്കൂ
യാ, ബന്ദേ നവാസ്

(മൊഴിമാറ്റം പി.എന്‍.ഗോപീകൃഷ്ണന്‍)

ಹೇ ಬಂದೇ ನವಾಜ್


ಈ ವಿಷವನ್ನು ಪೇಯದಂತೆ ಕುಡಿಯಲು ಬಿಡು,
ಒಂದು ತೊಟ್ಟೂ ನೆಲದಲ್ಲಿ ಹಿಂಗದಂತೆ.
ಈಗಿಂದೀಗಲೇ ಬಿಕ್ಷೆಯ ಬಟ್ಟಲನ್ನು ಹಿಡಿದು ನಡೆವ ಧೈರ್ಯ ಕೊಡು.ಈ ಗಿಡುಗನ ಉಡುಪನ್ನು ಕಳಚಿ ಬಿಡುವೆನು
ಪಾರಿವಾಳದ ದಿರಿಸನ್ನು ತೊಡಿಸು ನನಗೆ ಹೇ ಬಂದೇನವಾಜ್.
ನಿನ್ನ ಪಹಾಡಿನ ಹರಳು, ನಿನ್ನ ವನದ ಸಂಪಿಗೆಯ ಕರಿಯ ಬೀಜ,
ನಿನ್ನ ಫಕೀರರ ಹಾಡು,ಚಿಲುಮೆಯ ಹೊಗೆ,ಕೈಯ ಕೋಳ, ಕಾಲ ಕಡಗ,
ನಿನ್ನ ಹತ್ತೂ ಬೆರಳಿನ ಮಾಯದುಂಗುರ ?
ನನ್ನ ಇಲ್ಲದಂತಾಗಿಸು ಹೇ ಬಂದೇ ನವಾಜ್.

ನಿನ್ನ ಗೋರಿಗಳ ನಡುವೆ ಹಾಲು ಊಡುತ್ತ,ಕಾಲು ಆಡಿಸುತ್ತ ಮಲಗಿರುವ ಮಗುವಿನ ನಗು.
ಹಾಲ ಊಡಿಸುತ್ತಿರುವ ಮುಸುಕಿನೊಳಗಿನ ಕಣ್ಣುಗಳ ಕಳ್ಳ ಆಟ.
ನಿನ್ನ ಗೋಡೆಗಳಿಗೆ ತಲೆ ಘಟ್ಟಿಸಿಕೊಳ್ಳುತ್ತಿರುವ ತಲೆಕೆಟ್ಟ ಹೆಣ್ಣುಮಗಳ ಚೀತ್ಕಾರ.
ಈ ಸ್ಮಶಾನದ ಆನಂದವನ್ನು ಅನುಭವಿಸಲು ಬಿಡು, ಹೇ ಬಂದೇ ನವಾಜ್.
ಈಗಿಂದೀಗಲೇ ಬಿಕ್ಷಾಪಾತ್ರವನ್ನು ಹಿಡಿದು ನಡೆವ ಧೈರ್ಯ ಕೊಡು.
ಕನಸಲ್ಲಿ ನಿನ್ನ ಖರಪುಟಗಳ ಸದ್ದು,ಆಕಾಶದಲ್ಲಿ ಹಾಹಾಕಾರ,
ಒಡೆದಕಾಲುಗಳ ಸವರುತಿರುವ ಎಳ್ಳು ಹೂವುಗಳ ಪರಾಗ,ನಸುನಗು,ಕದ್ದು ಕೂಡಿರುವ ಜವ್ವನಿಗರ
ಪಿಸುಮಾತು,ಎಲ್ಲಿಂದಲೋ ಎದ್ದು ನಿಂತಿರುವ ಅರೆ ಕಳಾಹೀನ ಚಂದ್ರ,
ಈಗ ತಾನೇ ಮೈಕೊಟ್ಟು ಬಂದಿರುವ ವಕ್ರಮೂಗಿನ ಬಿಕ್ಷುಕಿಯಮಿಂಚುತಿರುವ ಮೂಗ ನತ್ತು-
ನಾ ಪರಾದೀನ.ನಿನ್ನ ಪಾದಗಳಲಿ ಹಣೆಯಿಟ್ಟು ಚುಂಬಿಸುತಿರುವೆ ನನ್ನನೇ ನಾನು.
ಈ ಆನಂದವನು ನನ್ನೊಳಗೂ ಹರಿದು,ಹೊರಗೂ ಇಳಿದು
ಈ ಅರೆ ಚಂದ್ರ ಇರುಳು ಈ ನಕ್ಷತ್ರ ರಾತ್ರಿ,ಈ ಮಿಂಚಿಲ್ಲದ ಸದ್ದಿಲ್ಲದ ಆಗಸದಲ್ಲಿ ತೋರಿಸು ನಿನ್ನ ಇರವು
ನಿನ್ನ ಗಾಳಿ ನಿನ್ನ ಬೆಳಕು,ನಿನ್ನ ಊರಿದ ಪಾದದ ಕೆಳಗೆ ಅಗಾಧಮುಳ್ಳಿನ ಪಾದುಕೆ ಈ ಭೂಮಿ.
ನಿನ್ನ ಶಹರಿನ ಬೀದಿಗಳಲ್ಲಿ ಅನವರತ ಅಲೆಯುವ ಪ್ರೇತಾತ್ಮರು ನಿನ್ನ ಸಖಿಯರು
ಬೊಗಸೆಯಲ್ಲಿ ಹರಿವ ಬೆಂಕಿ, ಚೆಲುವ ಚೆಲ್ಲುತ್ತ ಹಸಿಯ ಮಾಂಸ ನೆತ್ತರು ಹೊತ್ತು ನಡೆಯುತ್ತಿರುವಈ ಚೆಲುವೆಯರು.ಆಹಾ ಇವರ ಕಣ್ಣುಗಳು.ಇವರ ಗಾಢ ಬೆವರು.
ನಿನ್ನ ಮಣ್ಣ ಹಿಡಿ ದೂಳ ಕದಲಿಸದೆಚಲಿಸುತ್ತಿರುವ ಇವರ ಪಾದ ಪಕ್ಷಿಗಳು.
ಕಣ್ಣಿಂದ ಕಾಣಿಸುತ್ತಿರುವ ಎಲ್ಲವ ಇಲ್ಲದಂತಾಗಿಸು ಹೇ ಗೇಸುದರಾಜ್
ನಾ  ಇಲ್ಲಿಂದ ಹೋಗುತಿರುವೆನು,
ಇಲ್ಲದ ಆ ಇನ್ನೊಂದು ಶಹರಿನ ದಾರಿ ತೋರಿಸು,

ಹೇ ಬಂದೇ ನವಾಜ್.

ഖഡ്ഗപുരാണം

കാര്‍പെന്‍റര്‍ 


ഉറുമ്പിന്റെ
കഴുത്തരിയാനായി
ചന്തയില്‍നിന്നൊരു വാള്‍ വാങ്ങിവന്നു

അത്
ദിവസേന
ഉയരങ്ങളും
പരപ്പുകളും
മിന്നല്‍വേഗത്തോടെ
ശീലിച്ച്
ഉറുമ്പുകളെ കൊന്നുകൊണ്ടിരുന്നു

കഴുത്തിനു പുറമേ
ബധിരകര്‍ണ്ണങ്ങളെ
അന്ധനയനങ്ങളെ
കുറിയ കൈകളെ
ഞൊണ്ടിക്കാലുകളെ
കുടലു ചൂഴുന്ന ഉദരത്തെ
പിന്നിലേക്കൊഴുകുന്ന
രക്തക്കുഴലുകളെ
എവിടെയും വളയുന്ന
നട്ടെല്ലിനെ
അങ്ങനെയങ്ങനെ
അത്
തന്റെ കൊലപ്പട്ടിക
പെരുപ്പിച്ചുകൊണ്ടിരുന്നു

അഴുകാനായി
ഉപ്പുചാക്കില്‍ ഇട്ടുനോക്കി

വിശക്കുന്ന വന്‍പുലിക്കൊപ്പം
കൂട്ടിലെറിഞ്ഞു

വിഷജന്തുക്കളുടെ
കിണറ്റില്‍ തള്ളി

ഒന്നിനും വഴങ്ങാത്ത അത്
'നിന്റെ നിലനില്‍പ്പിനെ കൊല ചെയ്യാതെ
എന്റെ മുഷ്ക് ഞാന്‍ വിടില്ല'
എന്ന് ചിരിച്ചു.

(മൊഴിമാറ്റം അന്‍വര്‍ അലി)

ಖಡ್ಗ ಪುರಾಣ


ಇರುವೆಯ ಕುತ್ತಿಗೆಯನ್ನು
ಕತ್ತರಿಸುವ ಒಂದು ಖಡ್ಗವನ್ನು
ಮಾರುಕಟ್ಟೆಯಿಂದ ಕೊಂಡುತಂದೆ


ಅದು ದಿನದಿಂದ ದಿನಕ್ಕೆ ಲಂಭ
ವಾಗಿ, ಉದ್ದ
ವಾಗಿ, ಮಿಂಚಿನ ವೇಗ
ವನ್ನು, ರೂಢಿಸಿ
ಕೊಂಡು, ಇರುವೆಗಳ ಕೊಲ್ಲುತ್ತಿತ್ತು


ಅದು ಕೇವಲ ಕುತ್ತಿಗೆಯನ್ನಲ್ಲದೆ,
ಕಿವುಡು ಕಿವಿಯನ್ನು, ಕುರುಡು ಕಣ್ಣನ್ನು
ಮೋಟು ಕೈಗಳನ್ನು, ಕುಂಟು ಕಾಲು,
ಕರುಳು ಸುತ್ತಿಕೊಂಡ ಹೊಟ್ಟೆಯನ್ನು,
ಹಿಮ್ಮುಖವಾಗಿ ಚಲಿಸುವ ರಕ್ತನಾಳವನ್ನು,
ಎಲ್ಲೆಂದರಲ್ಲಿ ಬಗ್ಗುವ ನಡುವನ್ನು,
ಹೀಗೆ... ಹೀಗೆ... ಅದರ ಕೊಲ್ಲುವ
ಪಟ್ಟಿ ಬೆಳೆಸುತ್ತಲೇ ಇತ್ತು

ಉಪ್ಪಿನ ಮೂಟೆಯಲ್ಲಿಟ್ಟು
ಕೊಳೆಸಲು ನೋಡಿದೆ,
ಹಸಿದ ಹಬ್ಬುಲಿಯ ಪಂಜರಕ್ಕಿಟ್ಟೆ,
ವಿಷ ಜಂತುಗಳ ಕೂಪಕ್ಕೆ ತಳ್ಳಿದೆ
ಯಾವುದಕ್ಕೂ ಬಗ್ಗದ ಅದು
’ನಿನ್ನ ಇರವುಗಳನ್ನು ಕೊಲ್ಲದೆ,
ನನ್ನ ಮೊಂಡುತನ ಕಳೆದುಕೊಳ್ಳಲಾರೆ’
ಎಂದು ನಕ್ಕಿತು

അമ്മയുടെ സാരി

കാര്‍പെന്‍റര്‍


ആട്ടിവിട്ട തൊട്ടിൽ-
അമ്മയുടെ സാരി.
കുട്ടിക്കായി കമ്പിളിത്തൊപ്പി തുന്നുന്നതിനുമേറെ മുൻപ്‌
ഇളകിയ മേൽക്കൂരയിലെ മുളങ്കമ്പിൽനിന്നു
പിഞ്ഞിയ സാരിത്തൊട്ടിൽ തൂങ്ങിയാടി.

മുളങ്കൊമ്പിലെ കെട്ടിലെ ഒരായിരം ഞൊറിവുകൾ
അവളുടുത്തപ്പോൾ ചിലതായി കുറഞ്ഞിരുന്നു.
കമ്പിലെത്തിയപ്പോൾ അതു വീണ്ടും പെരുകി.

അവൾക്കറിയാമായിരുന്നു
അവളുടെ കെട്ടിയോൻ അവൾക്കായി വാങ്ങിയ
ഒരേയൊരെണ്ണം ഇതായിരുന്നെന്ന്.

ഇതൊന്നുതന്നെ
കുട്ടിയെ ഉണ്ടാക്കിയപ്പോൾ അവളുടുത്തത്‌
പിന്നീടു കമ്പിൽനിന്നു തൂക്കിയത്‌.
അക്കാലം കഴിഞ്ഞിരിക്കുന്നു.
ആണ്ടുപിറപ്പിനും മഹാനവമിക്കുമൊക്കെ
അതു കഴുകി കഞ്ഞിമുക്കി
ഉള്ളിൽ കനലുള്ള ഒരു കിണ്ണംകൊണ്ടു ചൂടാക്കി.
അവളുടെ മുഖമിപ്പോൾ ചുളിവുകൾ വീണിരിക്കുന്നു.
ഇപ്പോളവൾ
കനലിടാൻ കാത്തിരിക്കുന്നെന്ന
ഒരു പാട്ടു പാടുന്നു.

ആ മുളങ്കമ്പിപ്പോൾ ഒടിഞ്ഞിരിക്കുന്നു.
ഒരു സിമിന്റു മേൽക്കൂരയാണിപ്പോഴവിടെ.
സാരി ആ തൊട്ടിലിനെയോർക്കുന്നു.
ഒപ്പം
അമ്മയുടെ പാട്ടിനായി
ഒരീണമൊരുക്കുന്നു.

(മൊഴിമാറ്റം മനോജ് കുറൂര്‍)

ಅವ್ವನ ಸೀರೆ


ಆಡಿಸಿಟ್ಟ ಜೋಕಾಲಿ
ಅವ್ವನ ಸೀರೆ
ಕೂಸಿಗೆ ಕುಲಾವಿಯನ್ನು ಹೊಲೆಸುವುದಕ್ಕೂ ಮುನ
ಮುರುಕು ಮನೆಯ ಗಳಕ್ಕೆ ತೂಗುಹಾಕಿದ್ದ
ಚುಂಗು ಸೀರೆ

ಗಳದ ತಲೆಗೆ ಬಿಗಿದ ಗಂಟಲಿನಲ್ಲಿ
ಸಾವಿರ ನಿರಿಗೆಗಳು
ಅವಳು ಉಟ್ಟಾಗ ಮಾತ್ರ ಕೆಲವೇ
ಕೆಲವಾಗಿ ಮತ್ತೆ ಗಳದ ಕಡೆಗೆ ಮುಖ ಮಾಡುತ್ತಿದ್ದವು

ಅವಳಿಗೆ ಗೊತ್ತಿತ್ತು
ತನ್ನ ಗಂಡ ತಂದುಕೊಟ್ಟಿದ್ದ ಒಂದೇ ಒಂದು
ಸೀರೆಯೆಂದರೆ ಇದು ಮಾತ್ರವೇ ಎಂದು

ಮಗುವನ್ನು ತೂಗುವ ಗಳಕ್ಕೂ
ಮಗುವಿಗೆ ಆಕಾರ ಕೊಟ್ಟ
ಆ ಮಧುರ ಗಳಿಗೆಗೂ ತೊಟ್ಟಿದ್ದು ಇದೇ ಸೀರೆ

ಉಗಾದಿ, ಮಾರ್ನಮಿ ಹಬ್ಬಕ್ಕೆಲ್ಲ
ಒಗೆದು, ಗಂಜಿ ಕುಡಿಸಿ
ಊಟದ ಗಂಗಾಳದಲ್ಲಿ ನಿಗಿನಿಗಿ ಕೆಂಡವ ಹನಿಸಿ
ಸುಕ್ಕು ಬಿಡಿಸುತ್ತಿದ್ದ ಕಾಲ ಇದೀಗ ಮುಗಿದಿದೆ
ಅವ್ವನ ಮುಖಕ್ಕೆ ಸುಕ್ಕು ಮೂಡಿದೆ
ನಿಗಿನಿಗಿ ಕೆಂಡವ ಹಾಯಿಸಿಕೊಳ್ಳಲು
'‌ಕಾಯುತ್ತಿದ್ದೇನೆ' ಎಂದು ಹಾಡುತ್ತಿರುತ್ತಾಳೆ

ಮನೆಯ ಗಳ ಮುರಿದು, ಛಾವಣಿಗೆ ಸಿಮೆಂಟು ಹೊದಿಸಲಾಗಿದೆ
ಜೋಕಾಲಿಯನ್ನು ನೆನಪಿಸಿಕೊಂಡ

ಸೀರೆ ಅವ್ವನ ಹಾಡಿಗೆ ರಾಗ ಸಂಯೋಜಿಸುತ್ತಿದೆ...

ഈ വീട്ടിൽ

മംത സാഗര്‍


ഈ വീട്ടിൽ ഞാൻ തനിച്ച്‌,
ഈ മുറിയിലിരിക്കുന്നു
ആ മുറിയിൽ നില്‌ക്കുന്നു
അകത്തളത്തിൽ ചുറ്റി നടക്കുന്നു
അങ്ങനെ വീടാകെ നിറയുന്നു.

അടുക്കളയിൽ, വിശപ്പ്‌
അടുപ്പു കത്തിക്കുന്നു.
നാളങ്ങൾ മുകളിലേക്കുയരുന്നു.
സാധനങ്ങൾ തിളയ്ക്കുന്നു, വേവുന്നു
മോഹങ്ങൾ തുളുമ്പിപ്പരക്കുന്നു.

ഷവറുകളിൽ സിങ്കുകളിൽ ടാപ്പുകളിൽ
വെള്ളം പുറത്തേക്കൊഴുകാൻ വെമ്പിനില്‌ക്കുന്നു.
ഊയലാടുന്നോർമ്മകളിൽ അതിനൊപ്പം
ഊഞ്ഞാൽ കാലത്തിനപ്പുറമെത്തുന്നു.

അലമാരകളിൽ പുസ്തകക്കൂട്ടം,
മുഴുവനും വെറുമക്ഷരങ്ങൾ
അവയവിടിരിക്കുന്നു മിണ്ടാതെ,
താൾ കവിഞ്ഞുപോകാതെ.
നിശ്ശബ്ദതയിൽ, ഒരു വീടുനിറഞ്ഞു ശബ്ദങ്ങൾ!
അപ്പൊഴും, ഒറ്റയ്ക്കിരിക്കാൻ വിടാത്തൊരേകാന്തത.

പിന്നിൽ തട്ടിനില്‌ക്കുന്ന നിശ്ശബ്ദത
ആടിയുലഞ്ഞും പറഞ്ഞും
സ്വപ്നങ്ങളെയൂട്ടിയും
പിന്നെ വട്ടമിരിക്കുന്നു.

ഉറങ്ങുമ്പോൾ രാത്രിയെന്നും
ഉണരുമ്പോൾ പുലരിയെന്നും
സമയം സ്വയം നഷ്ടപ്പെടുന്നു.

ഞാനീ വീട്ടിൽ; വീടെന്റെയുള്ളിൽ
ഒന്നു മറ്റേതിൽ നിരന്തരം പടരുന്നു
നിർത്താതെ, തടവുകളില്ലാതെ
ജീവിതോത്സാഹപ്രദർശനം.

(മൊഴിമാറ്റം മനോജ് കുറൂര്‍)


ಮನೆ


ಈ ಮನೆಯಲ್ಲಿ ನಾನು ಒಬ್ಬಳೆ
ಆ ಕೋಣೆಯಲಿ ಕೂತು
ಈ ಕೋಣೆಯಲಿ ನಿಂತು
ಅಂಗಳದ ತುಂಬ ಅಡ್ಡಾಡಿಕೊಂಡು
ಹೀಗೆ ಮನೆತುಂಬಾ ತುಂಬಿಕೊಂಡಿದ್ದೇನೆ.


ಅಡಿಗೆಮನೆಯಲಿ ಹಸಿವು
ಹಚ್ಚಿದರೆ ಒಲೆ,
ಧಗಧಗ ಉರಿದು ಕುದ್ದು ಬೆಂದು ಉಕ್ಕುತ್ತದೆ ತವಕ


ಶವರಿನಲಿ ಸಿಂಕಿನಲಿ ನಲ್ಲಿಗಳಲ್ಲಿ
ಸುರಿಯುವುದಕ್ಕೇ ಕಾದಿರುವ ನೀರು.
ನೆನಪುಗಳ ಜೀಕಿದರೆ
ಕಾಲದಾಚೆಗೂ ತೂಗೊ ಉಯ್ಯಾಲೆ

ಕಪಾಟಿನ ರಾಶಿ ಪುಸ್ತಕಗಳಲ್ಲಿ ಬರೀ ಅಕ್ಷರಗಳು
ಹೊರಚೆಲ್ಲದೆ ಕೂತಿವೆ ಹಾಗೇ ಹಾಳೆಗಂಟಿಕೊಂಡು
ನಿಃಶಬ್ದದಲ್ಲಿ ಏನೆಲ್ಲ ಶಬ್ದಗಳು.
ಇದೆಂಥ ಒಂಟಿತನ?
 ಒಂಟಿಯಾಗಿರಲಿಕ್ಕೇ ಬಿಡದ್ದು?
ಬೆನ್ನಿಗಂಟಿದ ಮೌನ
ಹಾಡುತ್ತದೆ, ಮಾತಾಡುತ್ತದೆ,
ಕನಸನುಣಿಸುತ್ತದೆ,
ಸುಮ್ಮನೆ ಜೊತೆಗಿರುತ್ತದೆ.

ಮಲಗಿದರೆ ರಾತ್ರಿ ಎದ್ದರೆ ಹಗಲು
ಕಳೆದು ಹೋಗುವುದು ಹೊತ್ತು.

ಮನೆಯಲ್ಲಿ ನಾನು, ನನ್ನಲ್ಲೀಮನೆ
ಹರಡಿಕೊಂಡು ಒಂದರೊಳಗೊಂದು
ಗಡಿಯಿಲ್ಲ ತಡೆಯಿಲ್ಲ.
ಈ ಬದುಕ ಪ್ರೀತಿಸುವುದೇ ಹೀಗೆ,
ದಿನಕ್ಕೊಂದು ಹೆಜ್ಜೆ ಹಾಕುತ್ತ.

ഗാനം

മംത സാഗര്‍


അങ്ങനെ,
ഒരു താളിൻമേലേ
'ഗാനം';
പച്ചകുത്തിയ ചിത്രം പോലെ
ഈ ഗാനം;
താളിൽനിന്നും വാക്കുകൾ ശബ്ദിക്കുന്നു,
ഒന്നൊന്നായി വാക്കുകൾ ശബ്ദിക്കുന്നു.
വാക്കുകളും ശബ്ദങ്ങളുമൊരു ചങ്ങലയായി
തെന്നലിലൊഴുകിനടക്കട്ടെ... അതാ ഗാനം!

ഇപ്പോൾ
ഈ താളിൻ മേലേ
ഗാനം- ശബ്ദം, ഗാനം നിശ്ശബ്ദം.

(മൊഴിമാറ്റം മനോജ് കുറൂര്‍)


ಹಾಡು


ಹೀಗೆ,
ಹಾಳೆಯ ಮೇಲೆ
'ಹಾಡು'
ಹಚ್ಚೆ ಹೊಯ್ದ ಚಿತ್ತಾರದ ಹಾಗೆ
ಹಾಡು
ಹಾಳೆಯಿಂದೆದ್ದು ಶಬ್ದ,
ಅದರ ಹಿಂದೊಂದು ಶಬ್ದ;
ಶಬ್ದ
ಶಬ್ದಗಳ
ಸರಣಿ
ಗಾಳಿಯಲಿ ತೇಲಿ ಬಿಟ್ಟರೆ........ಹಾಡು!

ಈಗ
ಹಾಳೆಯ ಮೇಲೆ
ಹಾಡು - ಶಬ್ದ
ಹಾಡು - ನಿಃಶಬ್ದ.

The Song


Like this,
on the page
‘the song’;
like a tattooed design
is the song;
from the page the word sounds,
words sound one behind the other;
a chain of word-sounds
let afloat in the breeze… there, the song!
Now
on the page
the song is words
a silent song.

വാക്കുകള്‍

മംത സാഗര്‍


വാക്കുകളെന്താണിങ്ങനെ?

കറുത്തു ചാറുന്ന തുള്ളികൾ
ആകാശത്തിൻ വെളുത്ത പ്രതലത്തിൽ!

വാക്കുകളെന്താണിങ്ങനെ?
കാണാനാവും , പക്ഷേ മൂകം
കാണാനാവാത്തത്‌, കേൾക്കുന്നത്‌.

(മൊഴിമാറ്റം മനോജ് കുറൂര്‍)


 ಶಬ್ದಗಳು


ಶಬ್ದಗಳು ಯಾತಕ್ಕೆ ಹೀಗೆ
ಕಪ್ಪು ತುಂತುರು ಹನಿ!
ಬಿಳಿಯ ಅವಕಾಶಕ್ಕೆ
ಕೊಟ್ಟ ರೂಪ

ಶಬ್ದಗಳು ಯಾತಕ್ಕೆ ಹೀಗೆ
ಕೇಳುವುದಿಲ್ಲ ಕಾಣುತ್ತವೆ.
ಶಬ್ದಗಳು ಕಾಣದವೂ ಕೇಳುತ್ತವೆ.

Words


Why are words like this?
Black drizzly drops
on a form of white space!
Why are words like this?
Visible, but mute;
the invisible, heard.

കണ്ണുപൊത്തിക്കളി

മംത സാഗര്‍

മരത്തിൽനിന്നൊരില
വഴുതിയും
ചാഞ്ഞും
ചാഞ്ചാടിയും
കാറ്റിനെ ലാളിക്കുന്നൊരു പട്ടം
നീരിനു മേലൊരു തോണി

പകിട്ടുള്ള മീനിനൊപ്പം
തിളങ്ങും വെള്ളത്തിൽ
മഞ്ഞയും പച്ചയുമായി മിന്നി
ഞൊടിയിടയിൽ നീന്തി
ഒഴുക്കിനൊപ്പം മറയുന്നു.

നീരറിയുന്നില്ല
മീനറിയുന്നില്ല
കാറ്ററിയുന്നില്ല
മരമറിയുന്നില്ല
ഈ കണ്ണുപൊത്തിക്കളി.

(മൊഴിമാറ്റം മനോജ് കുറൂര്‍)


ಕಣ್ಣುಮುಚ್ಚೆಲೆಯಾಟ


ಒಂದು ಎಲೆ ಹಾಗೇ ಮೆಲ್ಲಗೆ
ಮರದಿಂದ ಜಾರಿ ತೇಲುತ್ತ
ಜೀಕುತ್ತ ಗಾಳಿಪಟವಾಗುತ್ತ
ಗಾಳಿಯ ಮೈದಡವಿ ಜಾರುತ್ತ
ನೀರ ಮೇಲಿನ ದೋಣಿಯಾಯ್ತು.

ಬಣ್ಣ ಬಣ್ಣದ ಮೀನ ಜೊತೆ
ಅಲೆಯ ಮೇಲೆ ಹೊಳೆವ
ಹಳಿದಿ ಹಸಿರಿನ ಚಮಕು
ಸರ ಸರನೆ ಕಣ್ಣು ತಪ್ಪಿಸಿ
ನೀರ ಜೊತೆಯಲ್ಲಿ ಮರೆಯಾಯ್ತು.

ನೀರಿಗೂ ಗೊತ್ತಿಲ್ಲ, ಮೀನಿಗೂ ಗೊತ್ತಿಲ್ಲ,
ಗಾಳಿಗೂ ಗೊತ್ತಿಲ್ಲ, ಮರಕ್ಕೂ ಗೊತ್ತಿಲ್ಲ
ಈ ಕಣ್ಣುಮುಚ್ಚೆಲೆಯಾಟ.


Hide and Seek


A leaf from the tree
gliding
sliding
swinging
a kite caressing the wind
a boat on the river
with colourful fish
yellow and green flash on the shining water
moves quickly
disappearing with the flow
water doesn’t know
air doesn’t know
tree doesn’t know
fish doesn’t know
this game of hide and seek.

കല്‍ക്കരി വില്‍ക്കുന്ന പെണ്ണുങ്ങള്‍

മഞ്ജുനാഥ


ഇവരെന്റെ അമ്മവഴി ബന്ധുക്കള്‍
മഹാ ദരിദ്രര്‍
കരിപോലെ രാത്രിയെ തുപ്പാന്‍ കഴിയുന്നോര്‍

കുറ്റിച്ചെടിപ്പരപ്പിനു പിന്നില്‍
കള്ളുകുടിക്കൊതി തീര്‍ക്കാന്‍
മുച്ചീട്ടുകളിക്കാര്‍ക്കൊപ്പം ഉറങ്ങുന്ന
ഇവരെ വളരെക്കാലമായറിയാം എനിക്ക്

ഒറ്റച്ചാമ്പമരത്തിലെ കായ കൊണ്ട്
ഒടുങ്ങാത്ത ദാഹം തീര്‍ത്തിരുന്നവര്‍

നാടാകെയലഞ്ഞ്
പെറുക്കിക്കൂട്ടിയ കരിക്കഷണങ്ങള്‍
വൈകിട്ട് വിറ്റഴിച്ച്
ആ തെറിച്ച പെണ്ണുങ്ങള്‍ കയറിച്ചെല്ലും
കള്ളുഷാപ്പിലേക്ക്

ഓര്‍ക്കുന്നു ഞാനിപ്പോഴും
അവരുടെ അരയിലെ അരിവാളുകള്‍
ആഴ്ചയിലൊരിക്കല്‍
കൊല്ലന്റെ ആലയില്‍ പോയ് വരാറുള്ളത്

(മൊഴിമാറ്റം ഉമാ രാജീവ്)

ಇದ್ದಿಲು ಮಾರುವ ಹೆಂಗಸರು


ನನ್ನ ತಾಯಿ ಕಡೆಯ ಸಂಬಂಧಿಕರಿವರು,
ಇದ್ದಿಲಿನಂತೆ ಕಗ್ಗತ್ತಲನ್ನುಗಿಯಬಲ್ಲ ಮಹಾ ದರಿದ್ರರಂತಿದ್ದರು.

ಹೆಂಡದಾಸೆಗೆ ದಿನ್ನೆ ಬಯಲಿನ ಪೊದೆಗಳಲ್ಲಿ
ಇಸ್ಪೀಟಾಡಲು ಬರುವ ಗಂಡಸರ ಜೊತೆ ಮಲಗೆದ್ದದ್ದನ್ನು
ಎಷ್ಟೋ ಸಲ ನೋಡಿದ್ದೇನೆ.

ಒಂಟಿಗಿಡದ ಪನ್ನೀರ ಫಲಗಳು ದುರಾಶೆ ತುಂಬಿದ
ಅವರ ತೃಷೆಯನ್ನು ಹೋಗಲಾಡಿಸುತ್ತಿದ್ದವು.

ಊರೂರಲೆದು ಹೊತ್ತು ತಂದ ಇದ್ದಿಲನ್ನು ಸಂಜೆಗತ್ತಲೇರುತ್ತಿದ್ದಂತೆ
ಮಾರಿ, ಗಡಂಗು ಹೊಕ್ಕುಬಿಡುತ್ತಿದ್ದರು ತಾಟಗಿತ್ತಿಯರು.

ಅವರ ಸೊಂಟದ ಬದಿಯ ಕತ್ತಿಗಳು ವಾರಕ್ಕೊಮ್ಮೆಯಾದರೂ
ಕುಲುಮೆಗಾರನಲ್ಲಿಗೆ ಹೋಗಿ ಬರುತ್ತಿದ್ದದ್ದು ನೆನಪಾಗುತ್ತಿರುತ್ತದೆ.

Charcoal selling women


These are my maternal relatives
Great impoverished ones, capable of
Spewing charcoal like night.

I had seen them quite a time,
Sleeping with gambling men
Behind shrubs of  plains,
Craving for toddy.

Golden apples used to
Quench their greedy hunger.

The charcoal they collected,
Roaming through villages,
They’d sell it by the evening
And step into the tavern shrews they were.

The sickle on their waist,
Would go to block smith, ones a week,
I remember.

Translated by, L.C.Nagaraj

പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന ദൈവം

മഞ്ജുനാഥ


ആ ദൈവം നമ്മളെ ധ്യാനിക്കുകയില്ല
നമ്മുടെ ആത്മനിവേദനങ്ങള്‍ പൊട്ടിപ്പുറപ്പഴേക്കും
നമ്മള്‍ സമ്മര്‍ദ്ദത്തിലാവുന്നു

അവര്‍ എല്ലായ്പോഴും ആശ്വസിപ്പിക്കാനെത്തുന്നു
ആഡംബരജീവിതം നയിക്കുന്നവര്‍
നമ്മള്‍ മരിക്കാനൊരുങ്ങണം
ഒരു നൂറു തവണ

നമ്മുടെ ചുണ്ടില്‍നിന്നും ചോരയിറ്റിക്കുന്നു
അവര്‍ കടുംബ്രാണ്ടികൊണ്ട് നമ്മളെ വഴി തെറ്റിക്കുന്നു

നമ്മള്‍ നദിപോല്‍ ഒഴുകുന്നവര്‍
എന്നാല്‍ വീണ്ടും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു
പഴയ മണത്തോടെ
പാര്‍ത്തീനിയം പോലത്തെ
പാഴ്ചെടികളായി

(മൊഴിമാറ്റം ഉമാ രാജീവ്)

ಧ್ಯಾನಿಸಬಹುದಾದ ದೇವರು


ಆ ದೇವರು ನಮ್ಮನ್ನು ಧ್ಯಾನಿಸುವುದಿಲ್ಲ;
ನಮ್ಮ ಆತ್ಮ ನಿವೇದನೆಗಳು ಪುಟಿದೇಳುವಾಗ ಸ್ವತಃ ನಾವೇ
ಒತ್ತಡಕ್ಕೀಡಾಗುತ್ತೇವೆ.

ಸದಾಕಾಲ ಮೋಜಿನೊಂದಿಗೆ ಬದುಕುವ ಜನ
ಸಾಂತ್ವನ ಹೇಳಲು ಬರುತ್ತಾರೆ;
ನೂರನೆಯ ಸಲ ನಾವು ಸಾಯಲು ಸಿದ್ಧರಾಗಬೇಕಾಗುತ್ತದೆ.

ತುಟಿಗಳಿಂದ ರಕ್ತ ಹನಿಸುತ್ತೇವೆ;
ಅವರು ಬ್ರಾಂಡಿಯ ಜಿಗುಟುತನದಿಂದ ನಮ್ಮನ್ನು ಧೃತಿಗೆಡಿಸುತ್ತಾರೆ.

ನಾವು ನದಿಯಂತೆ ಹರಿದೋಗುವ ಮಂದಿ
ಆದರೆ, ಪಾಥರ್ೇನಿಯಮ್ ಜಾತಿಯ ಇತರೆ ಸಸ್ಯಗಳಂತೆ

ಮರುಹುಟ್ಟು ಪಡೆಯುತ್ತಿರುತ್ತೇವೆ- ಹಳೆ ವಾಸನೆಯೊಂದಿಗೆ.

God Whom We Can Pray


That god, doesn’t meditate us,
when our pleas pop up, we get bottled up.

They come to console,
Who live a life of pleasure.
We should get ready to die
a hundredth time.

We ooze blood from our lips
They appall us with their sticky brandy.

We’re the ones who flow like river,
but born again and again like parthenium plants
with old stench.

Translated by, Ankur Betageri

അപ്പന്റെ സൈക്കിള്‍

മഞ്ജുനാഥ


ഇപ്പോഴുമത്
കുണ്ടും കുഴിയും നിറഞ്ഞ കരിങ്കല്‍പ്പാതയിലൂടെ
നന്നായ് ഓടുന്നു

അപ്പന്‍ ഓടിച്ചിരുന്ന വഴികളിലൂടെ പോയാല്‍
അതനുഭവിച്ചുതീര്‍ത്ത യാതനകള്‍ കാണാനാവും
ഒരുനിമിഷത്തേക്ക്, നിങ്ങള്‍ക്ക് ചിരിക്കാതിരിക്കാനാവില്ല
കരയാതിരിക്കാനാവും

അന്ധനെപ്പോലെ ഇടറി അത്
കുഴിയിലേക്കു വീഴുന്നു
ഒരുനിമഷം ഒന്നു നില്‍ക്കുന്നു,
നോക്കുന്നു
അതേ ഉടുപ്പിട്ട്, ബ്രാണ്ടിയും കശുമാങ്ങയും
സപ്പോട്ടയും മണക്കുന്ന അച്ഛന്റെ കൂട്ടുകാരെ

ഇന്നിപ്പോള്‍ നഗ്നനായി, അനാഥനായി
കഴിഞ്ഞ കാലങ്ങളെ ഉരുട്ടിക്കൊണ്ട് മൂലയില്‍
മരണമെത്താത്ത ഒരു വയസ്സനെപ്പോലെ.

(മൊഴിമാറ്റം ഉമാ രാജീവ്)

ಅಪ್ಪನ ಸೈಕಲ್

ಅದು ಈಗಲೂ ಸರಾಗವಾಗಿ ಚಲಿಸುತ್ತದೆ
ಜಲ್ಲಿ ಕಲ್ಲುಗಳ ಉಬ್ಬುತಗ್ಗಿನ ರಸ್ತೆಗಳ ಮೇಲೆ.
ಅವನು ಓಡಾಡಿಸಿದ ಜಾಡನ್ನು ಹಿಡಿಯುವಾಗ
ಅದು ದುಃಖಿಸುವುದನ್ನು ನೀವು ನೋಡಬೇಕು;
ಒಂದು ಗಳಿಗೆ ನೀವೂ ನಕ್ಕು ಅಳದೆ ಇರಲಾರಿರಿ.
ಕಣ್ಣಿಲ್ಲದ ಹೆಳವನೊಬ್ಬ ಮುಗ್ಗರಿಸಿ ಬಿದ್ದಂತೆ ಗುಂಡಿಗೇ
ಹೋಗಿ ಬೀಳುತ್ತದೆ.
ಅವನ ಗೆಳೆಯರು ಬ್ರಾಂಡಿ, ಗೇರುಹಣ್ಣು, ಸಪೋಟ ಹಣ್ಣಿನ ವಾಸನೆ
ಹೊಡೆಯುವ ಅವೇ ಉಡುಪುಗಳಲ್ಲಿ ದುಡಿಯುತ್ತಿರುವುದನ್ನು
ಕ್ಷಣ ನಿಂತು ನೋಡುತ್ತದೆ.
ತಾನೀಗ ಸಂಪೂರ್ಣ ಬೆತ್ತಲೆ, ಅನಾಥನೆನಿಸಿಕೊಂಡೇನೊ
ಮೂಲೆಗೆ ವಾಲಿಕೊಂಡು ಹಳೆ ಘಟನಾವಳಿಗಳನ್ನು ತನ್ನ ಮೈಮೇಲೆ
ಎಳೆದುಕೊಳ್ಳುತ್ತಿರುತ್ತದೆ ಸಾಯದ ಮುದುಕನಂತೆ.



Dad’s bicycle


It moves smoothly even now
On bumpy roads of  jalli stones.

While catching the path he rode on,
You should see, the way it suffers;
For a moment, even you won’t fail to
Laugh and then cry.

Like a blind man it stumbles and falls right into the pothole.

It stops for a while and watches
His friends toiling with the same clothes
Smelling of brandy, cashew fruit and chickoo.

Feeling now, totally naked and orphaned,
Leans in a corner, pulling past events,
Over it
Like an undying old man.

Translated by, Ankur Betageri/ k.p.suresh