Showing posts with label MALAYALAM. Show all posts
Showing posts with label MALAYALAM. Show all posts

കറുത്ത മഴകള്‍

എം ആര്‍ രേണുകുമാര്‍

കറുത്ത
മുലക്കണ്ണുകളിലൂടെയാണ്
ഭൂമിയിലെ രുചികള്‍
ഊറിവന്നത്.

കറുത്തുചുരുണ്ട
മുടിനാരുകള്‍
ഇളകുന്നതുനോക്കി
മടിയില്‍ക്കിടന്നപ്പോഴാണ്
ആകാശം കണ്ടത്.
രാത്രി കറുപ്പിച്ച
മരച്ചില്ലകള്‍ കണ്ടത്.
അതുപൊഴിക്കുന്ന
മിന്നാമിന്നുങ്ങുകളെ കണ്ടത്.

കറുത്ത ഉമ്മകളുടെ
കടന്നല്‍ക്കൂടുകള്‍
ചൊടികളില്‍ പൂട്ടിവെച്ച്
കൂടപ്പിറപ്പുകള്‍ എനിക്ക്
വട്ടം ചുറ്റിയിരുന്നു.

അവരുടെ കറുത്ത കൈയുകളാണ്
ആകാശത്തേക്കുയര്‍ത്തിയതും
താഴെവീഴാതെ താങ്ങിയതും
മുറ്റത്ത് പിച്ചവെപ്പിച്ചതും
മണ്ണിലെഴുതിപ്പിച്ചതും
പുഴയില്‍ നീന്തിച്ചതും
പാലം കടത്തിയതും.

കാറിയും കൂവിയും
ചെളിയില്‍ ചവിട്ടിയും
അവരുടെ കൈകളില്‍
തൂങ്ങിയാടിയുമാണ്
പള്ളിക്കൂടത്തിലേക്ക് പോയത്.

കറുത്ത കൈയുകളാണ്
രാത്രി പകലാക്കി
തുള്ളിവിറയ്ക്കുമുടലിനെ
പൊതിഞ്ഞുപിടിച്ച്
പനിയാകെ ഒപ്പിയെടുത്തത്.
ചെവിക്കുത്തിന്‍റെ രാത്രികളില്‍
മടിയില്‍ക്കിടത്തി
മുടികോതിയുറക്കിയത്.
കുഴിനഖവേദനകളെ
അരിവാച്ചുണ്ടിലെ
ചൂടെണ്ണയിറ്റിച്ച്
പറത്തിക്കളഞ്ഞത്.

കറുത്തവിരലുകളാണ്
ആദ്യമായൊരാമ്പല്‍പ്പൂ
നേരെ വെച്ചുനീട്ടിയത്.
അന്നേരമാണതുവരെ
അറിയാത്തോരെരിച്ചില്‍
എവിടെനിന്നോ പാഞ്ഞെത്തി
നെഞ്ചില്‍ കുടുങ്ങിയത്.

ഉച്ചതിരിഞ്ഞ നേരങ്ങളില്‍
എല്ലാകണ്ണുകളും വെട്ടിച്ച്
ചെല്ലിപൊട്ടിച്ചും
ചുണ്ണമ്പുപൂ പറിച്ചും
മുട്ടുനീരുവെള്ളത്തില്‍
നീന്തിക്കളിച്ചുഞങ്ങള്‍
കണ്ടത്തിന്‍റെ നടുക്കുള്ള
തുരുത്തിലേക്കുപോകാനും,

ഇണചേരുന്ന
മഞ്ഞച്ചേരകളെ
ഓടിച്ചുവിട്ടിട്ട്
നേരമിരുളുവോളം
കറുപ്പില്‍ കറുപ്പുചാലിച്ച്
വിയര്‍ത്തുകുളിച്ച്
ഒട്ടിക്കിടക്കാനും,

തുടങ്ങിയത്
അതിനുശേഷമാണ്.

അങ്ങനെയവളുടെ
കറുത്ത വിരലുകള്‍
ഇഴഞ്ഞിഴഞ്ഞാണ് എന്‍റെ ഉടല്‍ത്തുരുത്തിലേക്കുള്ള
ജലമാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞത്.
ഞാനിഴഞ്ഞുകൊത്തിയ
വഴിച്ചാലുകളുടെ തഴമ്പ്
അവളിലുമുണ്ടാവാം.

ഓരോതവണയും
പെയ്തുതോരുമ്പോഴും
എത്രപെയ്താലും തീരാത്ത
മഴയാണുനീയെന്ന്
ഞാനവളോട് പറയുമായിരുന്നെങ്കിലും,
മെല്ലെമെല്ലെയാ മഴയില്‍
നഞ്ഞെന്‍റെ കറുപ്പൊക്കെ
വെളുത്തുപോയല്ലോ.

വെളുത്തുപോയൊരെന്നില്‍
അവളുടെ കറുപ്പെല്ലാം
മുങ്ങിത്താണുപോയല്ലോ.

വെളുത്ത പെണ്ണിനെകെട്ടി
വെളുത്ത കുഞ്ഞിനെയെടുത്ത്
വെളുത്തമുണ്ടും ബനിയനുമിട്ട്
മുറ്റത്തുനില്‍ക്കുമ്പോള്‍,
ചെറുക്കനെ കിട്ടാത്ത അവള്‍
കുടിവെള്ളമെടുക്കാന്‍
വരമ്പിലൂടെ പോകുന്നത് കാണാം.

കറുത്ത പശുക്കിടാവിനെ
പറമ്പില്‍ കുറ്റിതറച്ചുകെട്ടുമ്പോള്‍
അവളുടെ കറുത്തവിരലുകള്‍
എന്‍റെ വെളുത്ത കുഞ്ഞിനോട്
കുശലം ചോദിക്കും, ചിരിക്കും.

തെല്ലുനനവുണ്ടെങ്കിലും
അവളുടെ ചിരി പഴേതുപോലെ
കൊള്ളുന്നിടത്തൊക്കെ
കൊണ്ടുകേറുന്നുണ്ട്.
എന്‍റെ ചിരി വിളറിവെളുത്ത്
അകം പൊള്ളയായിപ്പോയല്ലോ.

വെളുത്ത മഴയില്‍
കനലുകെടാതെ
പൊള്ളിക്കിടക്കുമ്പോള്‍
ഇടിവെട്ടിപ്പെയ്യും
ഇരുളോര്‍മ്മയില്‍
അവളുടെ കറുത്ത മഴകള്‍.

கருப்பு மழை


கருத்த உடல்களிலிருந்து
நாங்கள் உருகி வழிந்தோம்
கருத்த முலைக்கண்களூடே
பூமியின் சுவைகள் ஊறித் திரண்டன
கருத்த சுருண்ட முடி இழைகள்
அசைவதைப் பார்த்துக் கொண்டு
மடியில் படுத்திருந்தபோது தான்
ஆகாயத்தைக் கண்டோம்.

இரவு கருமையாக்கிய
மரக்கிளைகளைக் கண்டோம்
அவை சொரிகின்ற மின்மினிகளைப் பார்த்தோம்
கருத்த உதடுகளின் குளவிக்கூடுகளை
உதடுகளுக்குள்ளே மறைத்தபடி
கூடப்பிறந்தவர்கள் என்னை வட்ட மிட்டார்கள்.

அவர்களின் கருத்த கரங்கள்தான்
என்னை வானத்தில் உயர்த்தியது
கீழே விழாமல் தாங்கியது
முற்றத்தில் நடக்கப் பழக்கியது
மண்ணில் எழுத வைத்தது
ஆற்றில் நீந்தச் செய்தது
பாலத்தைத் தாண்ட வைத்தது

செருமியும் கூவியும் சேற்றில் மிதித்தும்
அவர்களின் கைகளில் தொங்கியும் ஆடித்தான்
பள்ளிக் கூடத்திற்குப் போனது.

கருத்த கைகள் தான் இரவும் பகலும்
விரைத்து நடுங்கும் உடலை அணைத்துப் பிடித்து
காய்ச்சலை ஒற்றி எடுத்தது
காது குடைச்சலெடுக்கும் இரவுகளில்
மடியில் கிடத்திக் கொண்டு
முடிகோதி தூங்க வைத்தது
அரிவாள் முனையில் சூடுபடுத்திய எண்ணெயை
ஒழுகவிட்டு
நகச்சுத்தியின் வலியைப்
பறந்தோடச் செய்தது

கருத்த விரல்கள்தான்
முதன் முதலில் ஒர் ஆம்பல் பூவை
எனக்கு எதிரே நீட்டியது

அப்போதுதான்
அதுவரை அறிந்திராத ஒரு நெருப்பு
எங்கிருந்தோ பாய்ந்து வந்து
நெஞ்சில் தைத்தது.

பகல் மங்கிய பொழுதுகளில்
எல்லா கண்களை ஏமாற்றி
கோரையைப் பிடுங்கியும்
சுண்ணாம்புப் பூக்களைப் பறித்தும்
முழங்காலளவுத் தண்ணீரில் நீந்திக் குளித்து
வயல் நடுவிலிருக்கும் சதுப்புமேட்டிற்குச் செல்லவும்
இணைசேரும் மஞ்சள் சாரைகளை விரட்டியும்
கருப்பில் கருப்பைக் கரைத்து
வியர்வையில் குளித்துக் கட்டிப் பிடிக்கவும்
தொடங்கியது அப்போதுதான்

அப்படியாக அவள் கருத்த விரல்கள்
ஊர்ந்து ஊர்ந்துதான்
என் உடல் திட்டுக்குப் போகும்
நீர்வழிகள் வெளிப்பட்டன
நான் ஊர்ந்து ஏற்படுத்திய
வழித்தடத்தின் தழும்புகள்
அவளிடமும் இருக்கலாம்

ஒவ்வொரு முறையும் பொழிந்தடங்கும்போது
எவ்வளவு பொழிந்தாலும் தீராமழை நீயென்று
நான் அவளிடம் சொல்வேன்.


எனினும்
மெல்ல மெல்ல அந்த மழையில் நனைந்து
என் கருப்பெல்லாம் வெளுத்துப் போச்சே!
வெளுத்துப்போன என்னுள்
அவள் கருப்பெல்லாம் மூழ்கி ஆழத்தில் போச்சே!

வெளுத்த பெண்ணை மணந்து
வெளுத்த குழந்தையைச் சுமந்து
வெளுத்த வேட்டியையும் பனியனையும் அணிந்து
முற்றத்தில் நிற்கும்போது
மாப்பிளை கிடைக்காத அவள்
குடிநீர் எடுத்துவர வரப்போரம்
போவதைப் பார்க்கலாம்.

கருத்த கன்றுக்குட்டியை
வயலில் முளையூன்றிக் கட்டுகையில்
அவள் கருத்த விரல்கள்
என் வெளுத்த குழந்தையை
நலம் விசாரித்துச் சிரிக்கும்.

கொஞ்சம் ஈரம் இருந்தாலும்
அவளின் சிரிப்பு
முன்போலவே தைக்க வேண்டிய இடத்தில்
துளைத்தேறுகிறது.

என் சிரிப்பு வெளுப்பினும் வெளுத்து
உள்ளீடற்றுப் போச்சே!

வெளுத்த மழையில் அணையாமல்
நெருப்பு கனன்று கிடக்கும்போது
இருளின் நினைவில்
இடி இடித்துப் பொழியும்
அவளின் கருத்த மழை.

(Translated into Tamil by Sukirtharani)

నల్లని వానలు


నల్లని శరీరాల ను౦డి
మేం కరిగి
వరద ప్రవాహాలమైనాము

నల్లని చనుమొనల ను౦డి
స్రవి౦చే మట్టిరుచి మాది
ఆడుకుంటూ ఆమె  ఒడిను౦డి ఆకాశాన్ని  వీక్షిస్తుంటే
వసంతపు నల్ల చారలు ఊగడాన్ని గమని౦చాము
రాత్రి చీకటిని నలుపు చేసిన
చెట్ల కొమ్మలు
మినుగురులను ప్రవహిస్తున్నాయి
 నా తోబుట్టువులు
నా చుట్టూ తిరుగుతున్న వాళ్ళు
వాళ్ళ పెదవుల తేనె తుట్టేల్లో
నల్లని ముద్దులు బంధిస్తున్నాయి

వాళ్ళ నల్లని హస్తాలే కదా
 నన్ను ని౦గి కెత్తి౦ది
వాకిట్లో తప్పతడుగులేసే పడిపోతున్నపుడు నన్ను
పట్టుకున్నది నిలబెట్టి౦ది
ఇసుకపై రాస్తూ
నదిలో ఈదుతూ
వంతెన దాటి౦చి౦ది
వాళ్ళ చేతుల్లో ఊగుతూ
ఆయాసపడుతూ అరుస్తూ
బురద తొక్కుతు౦టే కదా
నేను బడికి వెళ్ళింది

ఆ నల్లని చేతులే కదా
రాత్రిని ఉదయం చేసాయి

జ్వరంతొ బాధపడుతున్నప్పుడు
 తడిగుడ్డతో తుడుస్తూ
 వణికే శరీరాన్ని హత్తుకున్నాయి
చెవినొప్పి లేచిన  రాత్రుల్లో
నా జుట్టును వేళ్ళతో సవరిస్తూ
ఒడిలో నన్ను నిద్రపుచ్చాయి
ఆ నల్లని చేతులే కదా

కొడవలి  మొనతగిలిన
లేచిన గోరు నొప్పి
వేడి నూనెచుక్కలు వేసి   తరిమేసి౦ది

ఆ నల్లని చేతులే
చేతులు చాపి  కోసిన నీటి  లిల్లీ పువ్వును
నా చేతులకు  అంది౦చినది
అప్పడి దాకా తెలియని
ఒక కాలిన మ౦ట  ఎక్కడి నుంచో
దూసుకు వచ్చి హృదయంలో  స్థిర పడింది

ఎన్నో వె౦టాడే చూపులను  తప్పి౦చుకు౦టూ
మోకాలి మ౦టి నీటిలో నడుస్తూ ‘
ఎగిరిపడే గడ్డి విత్తనాలను  పేలుస్తూ
చిన్న చిన్న రెల్లుపూలను తెంపుతూ
మేం సాయంత్రాలు ఆడుకున్నాం

తరువాత కదా
మేం మొదలు పెట్టి౦ది
దీవుల్లో
పొలాల మధ్యలోకి వెళ్ళి
పసుపుపచ్చని పసిరికపాముల
సంగమాన్ని  చెదరగొట్టినది
నలుపులో౦చి నలుపులోకి
ఒకరిలో ఒకరు కలగలిసి
చెమటతో ముద్దగా మారి
చీకటి మనపైకి  పాకే వరకూ
విశ్రమి౦చి౦ది

నా శరీర దీవుల నీటి దారులను
ముని వేళ్ళతో తట్టి లేపి౦ది
ఆమె నల్లని వేళ్ళే కదా
నా పళ్ళతో చేసిన గాటు మరకలు
ఇంకా ఆమెపై చెదిరిపోనే లేదు


ఆ ప్రతి  ఉధృత వరద  వర్షం తరువాత
 నేను ఆమెతో చెప్పేవాడిని
ఎప్పటికీ ఎప్పటికీ ఆగని
ఒడవని వర్ష౦ ఆమేనని

ఆ వానలో మెల్లగా నానీ  నానీ
నా నలుపు తెలుపుగా మారి౦ది
ఆమె నలుపంతా
నాలో మునిగిపోయి౦ది.
నేను ఛాయ తేలాను కదా
తెల్లని అమ్మాయిని పెళ్ళాడి
ఒక తెల్లని పాపాయిని చూస్తూ
తెల్లని కోటు , పంచ కట్టుకుని  వాకిట్లో నిల్చుని
గట్టున నడుస్తూ వస్తున్న
మంచి నీళ్ళు తెచ్చుకునే  ఆమెను చూసాను
ఏతోడు లేని ఆమెను చూస్తున్నాను

ఆమె నల్లని ఆవును
 వాకిట్లో గుంజకు కట్టేస్తూ
ఆమె నల్లని వేళ్ళు
నా తెల్లని పాపాయిని పలకరిస్తాయి
నవ్వుతాయి

ఆమె నవ్వు కాస్త చిత్తడిగా ఉన్నా
అదే నవ్వు
అన్ని రంద్రాల నుండీ  అది నాలో దూరుతు౦ది

నా నవ్వు పేలవమవుతు౦ది
నాలోలోపల అంతా ఖాళీగా మారినట్టు

తెల్లని వానలో
తనువెల్లా నిప్పుల కుంపటై మండుతూ
వణుకుతున్న శరీరాన్ని
నేను మేల్కుని పడుకున్నప్పుడు
ఆ నల్లని జోరు వానలో తడిపేస్తుంది
ఆ నల్లని జ్ఞాపకాల వానలో

ఆమె నలుపులా  వర్షిస్తుంది.

(Translated into Telugu by Pathipaka Mohan)

അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ എന്റെ ആറു വര്‍ഷങ്ങള്‍

വിപ്ലവം എന്ന സ്വപ്നം.
കോമ്രേഡ് എന്ന മാസിക.
പപ്പനെന്നൊരു ഏജന്റ്.
ശാരദയുമായുള്ള വിവാഹം.
ഇന്ദിരേച്ചി മൂഡില്
കരുണാകരന്‍ ചൂടില്
ജയറാം പടിക്കല്
പപ്പന്‍
വീടു വിട്ടു കാട്ടില്
വല്ല രാത്രിയിലും വീട്ടില്
ഗാന്ധിക്കുഞ്ഞിരാമന്റെ ഒറ്റല്.
പോലീസുവണ്ടി നിറച്ചും
പപ്പനെ പിടിക്കാന്‍ ആള്.
അടിവയറ്റിലെ ചോരയുമായി
അലറിക്കൊണ്ടൊരു വാള്.
പോലിസുകാര്‍ക്ക് കളിക്കാന്‍
പപ്പന്റെ ബോള്.
ജയിലില്‍ നിന്നും വീട്ടിലേക്ക്.
ആറുര്‍ഷക്കാലത്തേക്ക്
ശാരദയുടെ സമയം നേര്‍ച്ചക്ക്.
പപ്പന്റെ പണം ചികിത്സക്ക്.
അവസാനം വണ്ടി കിട്ടി,
ശാരദയുടെ വയറ്റില്‍ നിന്നും
ഞാന്‍ വെളിച്ചത്തേക്ക്.
അങ്ങനെ
പപ്പനെന്റെ അച്ഛനായി.
അച്ഛന്‍
അമ്പലം കമ്മിറ്റി പ്രസിഡണ്ടായി.
പൂജയായി.
പൂമൂടലായി.
എന്റെ ഉള്ളില്‍
വിപ്ലവം എന്ന സ്വപ്നം.
കയ്യിലൊരു പേന
കണ്ടതെല്ലാം കവിത.
അച്ഛനപ്പോള്‍ എന്നെ നോക്കി
അറം പറ്റിയ ഒരു കവിത*

*ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'കുഞ്ഞേ ചെറുപ്പത്തില്‍ ഇതിലപ്പുറം തോന്നും / എന്നോളമായാലടങ്ങും' എന്ന വരികള്‍

ఎమర్జన్సీలో కోల్పోయిన నా ఆరేళ్ళు   


విప్లవం అనేస్వప్నం
కామ్రేడ్ అనే మాసపత్రిక
పప్పెన్ అనే ఏజెంట్
భర్త అయ్యాడు శారదకు
ఇందిరాగాంధీ అత్యుత్సాహం
జయరాం పడికల్ హింసాతత్వం
ఇంటినుంచి అరణ్యానికి
పప్పెన్ వెళ్ళటానికి కారణం
కొన్ని రాత్రులు
ఇంటికి వచ్చినప్పుడు పప్పెన్
పోలీసులకు వార్త అందించాడు
గాంధీ కుంజురామన్
పట్టుకున్నారు పప్పెన్‌ను
పోలీసులు అందరూ జీపులో వచ్చి
లాఠీలతో చావబాదారు
పోలీసుల దెబ్బలతో
రక్తం కక్కుకొన్నారు
తమబంటులతో పోలీసులు
పప్పెన్ మర్మాంగాలతో ఆడుకొన్నారు
చెరసాలజీవితానంతరం
ఇంటికివచ్చాడు కొన్నేళ్ళతర్వాత
శారద కాలం గడిపింది
ఎప్పుడెప్పుడు మొక్కు తీర్చుకుందామా అని
పప్పెన్ ఖర్చుపెట్టాడు  మందుల కోసం ఆరేళ్ళు
చివరకు మా అమ్మ గర్భతిమిరం నుంచి
బయటకు వచ్చాను
అలాగ
పప్పెన్ నాన్న అయ్యాడు
ఆలయ కమిటీ అధ్యక్షునిగా మారాడు
పూలతో పూజ చేసాడు దేవుణ్ణి
నా మనసులో
విప్లవమనే ఒక స్వప్నం
నా చేతిలో ఒక కలం
ఈ ప్రపంచంలో నా కళ్లకు కనపడిందల్లా పద్యమే
నా తండ్రి నాతో చెప్పడు
'నువ్వొక
శాపగ్రస్త పద్యానివి ' అని.

* బాలచంద్రన్ చుళ్ళికాడు చెప్పాడు ఒక కవితలో " యౌవనంలో ప్రతి ఒక్కరు విప్లవకారునిగా జీవిస్తారు. వయసు మీరినాక అన్నీ ఆగిపోతాయి"

(Translated into Telugu by Mandarappu Hymavati)

കാണുന്നുണ്ടനേകമക്ഷരങ്ങള്‍

തലങ്ങും വിലങ്ങും
ഈര്‍ക്കിലിവരകള്‍
കൊണ്ടുനിറഞ്ഞ
വെടിപ്പായമുറ്റം

മുറ്റത്തിന്നതിര്
കാത്ത് മണമൂറി
പൊട്ടിച്ചിരിച്ച്
നില്‍ക്കുമിലഞ്ഞിമരം

കുളിച്ചുവൃത്തിയായ്
ഈറയത്ത് വഴി
ക്കണ്ണുമായിരിക്കുന്ന
കറുത്ത കുഞ്ഞുങ്ങള്‍

മെഴുക്കല്ലാം
വെടിഞ്ഞ് വെയിലത്ത്
ഇരുന്നുണങ്ങി മിനുങ്ങുന്ന
കഞ്ഞിക്കലവും
കറച്ചട്ടികളും
അരികിലായ്
ചാഞ്ഞുകിടക്കും
ചിരട്ടത്തവികളും

കാണുന്നുണ്ടിങ്ങനെ
ഓരോരോ മാറ്റങ്ങള്‍
കാണുന്നിടത്തൊക്കെ

വേലയ്ക്കിറങ്ങിയപ്പോള്‍
കണ്ടേച്ചുപോന്ന
വീടിനെയല്ല വേല
കേറിച്ചെന്നപ്പോള്‍ കണ്ടത്
രാവിലെ ഇട്ടേച്ചുപോന്ന
കുഞ്ഞുങ്ങളെയല്ല
മടിശ്ശീലയില്‍
കൂലിനെല്ലുമായ്
ചെന്നപ്പോള്‍ കണ്ടത്

ആരാണിങ്ങനെ
അലങ്കോലമായ്
കിടന്ന വീടിനെ
അടുക്കിപ്പെറുക്കി
വെടിപ്പുള്ളതാക്കിയത്
ആരാണിങ്ങനെ
മണ്ണില്‍പ്പുരണ്ട്
മൂക്കട്ടയൊലിപ്പിച്ച്
നിന്നകുഞ്ഞുങ്ങളെ
പുഞ്ചിരിതൂകുന്ന
പുവുകളാക്കിയത്.

കാണുന്നുണ്ട്
അവരുടെ കണ്ണുകളില്‍
അനേകമക്ഷരങ്ങള്‍

 ಕಾಣುತ್ತಿವೆ ಅವರ ಕಣ್ಣುಗಳಲ್ಲಿ ಅಸಂಖ್ಯ ಅಕ್ಷರಗಳು...

 
ಆ ತುದಿಯಿಂದ ಈ ತುದಿಗೆ ತೆಂಗಿನ ಪೊರಕೆಯ ಕಡ್ಡಿಗಳ ಗೆರೆಗಳಿಂದ
ಮೂಡಿದ ಸ್ವಚ್ಛ ಅಂಗಳ.

ಆ ಅಂಗಳದ ಎಲ್ಲೆ ಕಾಯುತ್ತಾ ಗಂಧ ಚೆಲ್ಲಿ ಗಹಗಹಿಸಿ ನಕ್ಕು ನಿಂತಿದೆ,
ಈ ಸುರಗಿ ಮರ.

ಮಿಂದು ಸ್ವಚ್ಛವಾಗಿ ಚಾವಣಿಯ ಬದಿಯಲ್ಲಿ ದಾರಿಗಣ್ಣಾಗಿ ನಿಂತ ಕಪ್ಪು ಹಸುಳೆಗಳು.
ಜಿಗುಟುಗಳಲ್ಲಿ ತೊಳೆದು ಬಿಸಿಲಿನಲ್ಲಿ ಇದ್ದು ಒಣಗಿ, ಮಿನುಗುವ ಗಂಜಿಪಾತ್ರೆ ಮತ್ತು
ಮಸಿ ಮಡಕೆಗಳ ಬಳಿ ಒರಗಿಕೊಂಡಿವೆ ತೆಂಗಿನಚಿಪ್ಪಿನ ಸೌಟುಗಳು.

ಕಾಣುವ ಕಡೆಯಲ್ಲೆಲ್ಲ ಒಂದೊಂದು ಬದಲಾವಣೆಗಳು...

ಕೆಲಸಕ್ಕೆ ಏರುತ್ತಾ ಹೋದಾಗ ಕಂಡಿದ್ದು-
ಕಂಡುಬಂದ ಮನೆಯಾಗಿರಲಿಲ್ಲ;
ಮರಳಿ ಹೋದಾಗ ಕಂಡಿದ್ದು.
ಬೆಳಿಗ್ಗೆ ಬಿಟ್ಟು ಬಂದ ಹಸುಳೆಗಳನ್ನಲ್ಲ,
ಮಡಿಲಿನಲ್ಲಿ ಕೂಲಿಭತ್ತದೊಂದಿಗೆ ಹೋದಾಗ ಕಂಡಿದ್ದು.

ಯಾರು ಹೀಗೆ-
ಅಸ್ತವ್ಯಸ್ತವಾಗಿ ಬಿದ್ದಿದ್ದ ಮನೆಯನ್ನು ಸಾರಿಸಿ, ಗುಡಿಸಿ ಒಪ್ಪ ಓರಣವಾಗಿಸಿದ್ದು!

ಯಾರು ಹೀಗೆ-
ಮಣ್ಣಲ್ಲಿ ಹೊರಳಾಡುತ್ತಾ, ಗೊಣ್ಣೆ ಸುರಿಸುತ್ತಿದ್ದ ಹಸುಳೆಗಳನ್ನು ಮುಗುಳ್ನಗೆ ಬೀರುವ
ಹೂಗಳನ್ನಾಗಿ ಮಾಡಿದ್ದು.

ಕಾಣುತ್ತಿವೆ ಅವರ ಕಣ್ಣುಗಳಲ್ಲಿ ಅಸಂಖ್ಯ ಅಕ್ಷರಗಳು...

(Translated into Kannada by Manjunatha)

രക്ഷകൻ

സിന്ധു. കെ.വി


നിന്റെ ചിരിയാണ്
നിലാവായി ഇതുവരെ വായിച്ചതൊക്കെയെന്ന്

നക്ഷത്രങ്ങൾ നോക്കിനിൽക്കെ,
നിന്നെയാണു ഞാൻ
കാലിത്തൊഴുത്തിൽ പെറ്റതെന്ന്

തടവറയിൽ , നീ പിറന്നപ്പോഴാണ്
ചങ്ങലകളഴിഞ്ഞു പോയതെന്ന്

എന്റെകുഞ്ഞായി മാത്രം പിറക്കുന്ന
രക്ഷകനാണു നീയെന്ന്

ഞാനേറ്റുപറയാൻ പോകയാണ് !

రక్షకుడు


నీ చిరునవ్వే వెన్నెలని గుర్తించాను

తారలు తేరిపార చూస్తుండగా
నేను పశువుల పాకలో జన్మనిచ్చింది నీకే

ఎప్పుడు నా సంకెళ్లు తెగిపడ్డాయో
అప్పుడు కటకటాల వెనుక నువ్వునాకు జన్మించావు

నువ్వు నా రక్షకుడవు-
నా కడుపున శిశువువై జన్మించావు.

(Translated into Telugu by Manthri Krishna Mohan)

വസന്തത്തെക്കുറിച്ച് എത്രനാള്‍ സംസാരിക്കാമെന്നാണ്?

ഉമ രാജീവ്


വസന്തത്തെക്കുറിച്ച്
എത്രനാള്‍ സംസാരിക്കാമെന്നാണ്?
നിനക്ക് മടുത്തില്ലെ?
എനിക്ക് മടുത്തു.

എനിക്കത്
 ഓര്‍മ്മയ്ക്കും ഓര്‍മ്മയ്ക്കും ഇടയ്ക്കുള്ള
വെറുമൊരു കാര്യം മാത്രമാണ്.

വേഗപ്പെട്ട് മൊട്ട് കൂമ്പുന്നതിനെയോ
പൂവ് ചീഞ്ഞു നാറുന്നതിനെയോ
ഓര്‍മ്മിപ്പിക്കുന്നതിന്
പുസ്തകത്താളുകള്‍ക്കിടയില്‍
മറന്നു വച്ചിട്ടുപോയ
ഒരു വര്‍ണ്ണനൂല്‍മാത്രം.

പൂവുകള്‍ മറച്ച കൂര്‍ത്ത മുള്ളുകള്‍,
മഞ്ഞനിറം പടര്‍ത്താന്‍ ശ്രമിച്ച്
തോറ്റുവീണ ഇലകള്‍,
എന്നിവയെയെല്ലാം മറന്ന്
ഞാന്‍ ഇതുവരെ
മറഞ്ഞിരുന്ന് പാടിയിട്ടില്ല
വിരുന്നുണ്ണാന്‍ വിളിച്ചിട്ടില്ല.

ഓരോ വസന്തവും വേരുകളെ
വെല്ലുവിളിക്കുകയാണ്.
കൊഴിഞ്ഞു വീഴാന്‍പോവുന്ന
പൂവുകളെ നോക്കി
ഒതുക്കിപുറം തള്ളുന്ന
ചുടുകാറ്റിനേയാണ് നമ്മള്‍
കുളിര്‍കാറ്റെന്ന്/ മന്ദാനിലനെന്ന്
പിന്നെന്തൊക്കെയോ
വിളിച്ചുവന്നത്

പൂക്കുത്തേറ്റവനെന്ന്
സ്വയം പ്രഖ്യാപിച്ചവനെ
എന്തൊരു കാല്പനികനാണ് നീ.

ഓരോ പൂവും
ഓരോ വേദനയാണെന്നേ ഞാനോര്‍ക്കൂ
ഇതുവരെ വിരിഞ്ഞ പൂക്കളിലെല്ലാം
പരാഗണം ചെയ്യപ്പെട്ടിരുന്നെങ്കില്‍
നമുക്കിവിടെ ചവിട്ടിനില്ക്കാകാനിടമുണ്ടാവുമായിരുന്നോ?

ഒരു പൂങ്കുലയൊന്നാകെ ഭോഗിച്ച്
ഒന്നോ രണ്ടോ കനിമണികളെ
കൊടുക്കുന്ന വസന്തത്തിനെ
അതിന്റെ ഹരങ്ങളെയൊന്നാകെ
നിനക്ക് വെറുപ്പില്ലെങ്കിലും
എനിക്ക് വെറുപ്പാണ്.

ವಸಂತದ ಕುರಿತು
ಎಷ್ಟೊಂದು ದಿನ ಮಾತನಾಡುವುದು?


ವಸಂತದ ಕುರಿತು
ಎಷ್ಟೊಂದು ದಿನ ಮಾತನಾಡುವುದು
ನಿನಗೆ ಸಾಕಾಗಲಿಲ್ಲವೇ
ನನಗೆ ಸಾಕಾಯಿತು
ನನಗದು ನೆನಪು ನೆನಪುಗಳ ನಡುವಿರುವ
ಕಾರ್ಯವೊಂದು ಮಾತ್ರ

ವೇಗದಿಂದ ಮೊಗ್ಗೊಡೆಯುವುದನ್ನೋ
ಹೂವು ಕೊಳೆತು ನಾರುವುದನ್ನೋ
ನೆನಪಿಸಿಕೊಳ್ಳಲು
ಪುಸ್ತಕದ ಹಾಳೆಗಳ ನಡುವೆ
ಮರೆತು ಬಿಟ್ಟು ಹೋದ
ಒಂದು ಬಣ್ಣದ  ನೂಲು ಮಾತ್ರ

ಹೂಗಳು ಮರೆಸಿಟ್ಟ ಚೂಪುಮುಳ್ಳುಗಳು
ಹಳದಿ ಬಣ್ಣ ಪಡೆಯಲು ಶ್ರಮಿಸಿ
ಸೋತು ಹೋದ ಎಲೆಗಳು
ಇತ್ಯಾದಿಗಳನ್ನೆಲ್ಲ ಮರೆತು
ಇದುವರೆಗೆ ನಾನು
ಹಾಡಿಲ್ಲ ಅಡಗಿ
ಔತಣಕ್ಕೂ ಆಹ್ವಾನಿಸಿಲ್ಲ

ಒಂದೊಂದು ವಸಂತಗಳೂ ಬೇರುಗಳಿಗೆ
ಸವಾಲೆಸೆಯುತ್ತವೆ
ಬಿದ್ದು ಹೋಗಲು ನೋಡುತ್ತಿರುವ ಹೂಗಳ ಕಂಡು
ನಿಟ್ಟುಸಿರು ಬಿಡುತ್ತಿರುವ ಬಿಸಿಗಾಳಿಯನ್ನು
ಕುಳಿರ್ಗಾಳಿ ಎಂದೋ ಮಂದಾನಿಲವೆಂದೋ
ನಾವು ಕರೆಯುವುದು
ಇನ್ನೂ ಏನೇನೆಂದೋ ಕರೆದುಕೊಂಡಿರುವುದು

ಸುಮಘಾಸಿಗೊಂಡೆನೆಂದು ಸ್ವಘೋಶಿದವನೇ
ಎಂತಹ ಕಲ್ಪನಾಶೀಲ ನೀನು
ಒಂದೊಂದು ಹೂವೂ
ಒಂದೊಂದು ನೋವೆಂದು ನಾ ಬಗೆಯುವೆ
ಇದುವರೆಗೆ ಅರಳಿದ ಹೂಗಳಲ್ಲೆಲ್ಲಾ
ಪರಾಗ ಸ್ಪರ್ಶವಾಗಿದ್ದಿದ್ದರೆ
ನಮಗಿಲ್ಲಿ ಕಾಲಿಡಲೂ ಎಡೆಯಿರುತ್ತಿತ್ತಾ

ಹೂಗೊಂಚಲೊಂದನ್ನು ಒಟ್ಟಾರೆ ಭೋಗಿಸಿ
ಒಂದೋ ಎರಡೋ ಕನ್ನೆಮಣಿಗಳ
ಒದಗಿಸುವ ವಸಂತದ
ಸಂಭ್ರಮಗಳ ಕುರಿತು
ನಿನಗೆ ಜಿಗುಪ್ಸೆ ಇಲ್ಲದಿದ್ದರೂ
ನನಗೆ ಜಿಗುಪ್ಸೆ.

(Translated into Kannada by Abdul Rasheed)

ലൊക്കേഷന്‍

മനോജ് കുറൂര്‍


അങ്ങനെ
ഏഴാം പെഗ്ഗിനിടെ
ഒരു ഫ്രെയിമില്‍ത്തട്ടി
കഥ ഉടക്കിനിന്നു.

ഏഴു പേരില്‍
എഴുത്തുകാരനായ ഞാന്‍
പച്ചക്കുന്നിനുമേല്‍
ചുവപ്പുപതാക വിരിയുന്ന
ചലനം വിശദീകരിച്ചു.

അടുത്ത മുറിയില്‍‌നിന്ന്
വിയര്‍ത്തു തിരിച്ചെത്തിയ
സംവിധായകന്‍ ജോണി
മുകളില്‍ ഒരു മഴയും
നിര്‍മ്മാതാവ് ഷാജി
താഴെ ഒരുടലും ചാര്ത്തി.

പോകാന്‍ തിടുക്കപ്പെട്ട്
ചിത്രകാരന്‍ വര്‍മ്മ
പുല്ലരിവാളുയര്‍ത്തിയ
ഇടംകൈക്കു താഴെ
പച്ചയും ചുവപ്പും പടര്‍ത്തി
മണ്ണു പുരണ്ട ബ്ലൌസിന്റെ
ക്ലോസ് അപ് സ് കെച്ച് ചെയ്തു.

ലൊക്കേഷന്‍ തേടിപ്പൊയ
അനിലും സുനിലും
ചുണ്ടും മുഖവും തുടച്ച്
ചിരിച്ചു പുറത്തെത്തി.

എല്ലാര്‍ക്കുമൊടുവില്‍ ഞാനും
അടുത്ത മുറിയിലെത്തി
എളുപ്പന്നുതന്നെ മടങ്ങി.

ചപ്പാത്തിയും ചിക്കനും
പങ്കിട്ടു കഴിക്കുമ്പോള്
ശബ്ദത്തിനു പിറകേ
അവളിറങ്ങി വന്നു:

‘രണ്ടുപേരെന്നു പറഞ്ഞിട്ട്-
രാവിലേ മുതല്‍-
പച്ചവെള്ളം തരാതെ-
പുഴുത്തു പോകത്തേയൊള്ളു.’

പടിയിറങ്ങും മുമ്പ്
അവളെറിഞ്ഞ നോട്ടുകള്‍
പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്
പെറുക്കിയെടുത്തു.

അടുത്ത മുറിയില്‍ ചെന്നപ്പോള്‍
പച്ചവിരിപ്പിലെ ചുവപ്പും
ഒരാളോളം നനവും കണ്ട്
ലൊക്കേഷന്‍ ഇവിടെയാകാമെന്ന്
ഞാന്‍ തമാശ പറഞ്ഞു.

അലമാരിത്തട്ടില്‍
മറച്ചുവച്ച ക്യാമറ ചൂണ്ടി
സംവിധായകന് ചിരിച്ചു:
‘കട്ട് ’

లొకేషన్   


అలా
ఏడో పెగ్గులో ఉన్నప్పుడు
ఒక ఫ్రేములో
కథారూపం ఆగిపోయింది
ఏడుగురిలో రచయితను నేను
ఆకుపచ్చ కొండ మీద
ఎగురుతున్న జెండా
కొన్ని కదలికలను తెలియచెప్పింది

పక్కగదిలొనుంచి
చెమటతో తడిసిన
డైరెక్టర్ జోనీ
పైన
ఒక వర్ష చిత్రాన్ని చిత్రించాడు
కింద
ఒక దేహచిత్రాన్ని గీసాడు
నిర్మాత షాజీ

వెళ్ళడానికి తొందరపడి
చిత్రకారుడు వర్మ
ఎడమచేతికింద ఒక కొడవలితో
పచ్చ ఎరుపు రంగులు గీసి
మట్టితో నిండిన జాకెట్టును
క్లోజప్‌లో చిత్రీకరించాడు

లొకేషన్ వెతకడానికి వెళ్ళిన
అనిల్ సునీల్
నుదిటి మీద పట్టిన చెమటను తుడుచుకొని
చిరునవ్వుతో పక్కగదినుంచి వచ్చరు
అందరి తర్వాత
చివర్లో నేను
పక్కగదిలో అడుగుపెట్టి
తిరిగివచ్చాను వెంటనే
తినేటప్పుడు చపాతి చికెన్
అందరికీ పంచాక
కొంచం శబ్దం వచ్చిన తర్వాత
ఆమె బయటకు వచ్చింది;
'ఇద్దరనిచెప్పి ---
పొద్దుట్నుంచీ---
పచ్చిమంచినీళ్ళుకూడా  ఇవ్వకుండా
నాశనం అయిపోవాలని --'
శాపం ఇచ్చి
మెట్లు దిగకముందు
ఆమె విసిరిన నోట్లు
ప్రొడక్షన్ ఎక్జిక్యుటివ్
ఏరుకున్నాడు

పక్కన గదికి వెళ్ళినప్పుడు
పచ్చ రంగులో ఉన్న దుప్పటి మీద
ఎరుపు రంగు
ఒక మనిషి పడుకున్నట్లు
గుర్తు కనబడి
'ఈ లొకేషన్ బాగుంది '
అని
తమాషాగా చెప్పాడు
అలమారాలో ఉన్న ఒక అరలో
దాచిపెట్టిన కెమేరావైపు
వేలెత్తి చూపించి
డైరెక్టర్ చెప్పాడు
'కట్' అని.

(Translated into Telugu by Mandarappu Hymavathi)

ಲೊಕೇಶನ್


ಹೀಗೆ, ಈ ಕತೆಯನ್ನು
ಏಳನೆಯ ಪೆಗ್‌ನ ನಡುವಿನ
ಒಂದು ಆಯಾಮಕ್ಕೆ ಬಿಗಿಯಲಾಗಿದೆ

ಆ ಏಳರಲ್ಲಿ ನಾನೊಬ್ಬ ಲೇಖಕ
ಅದಕ್ಕೆ ಸಾಕ್ಷಿಯಾಗಿ
ಹಸಿರು ಹೊದ್ದ ದಿಣ್ಣೆಯ ಮೇಲೆ
ಕೆಂಪುಧ್ವಜವೊಂದು ಹರಡಿಕೊಂಡಿರುವ
ದೃಶ್ಯವನ್ನು ಕಾಣಬಹುದಾಗಿದೆ

ಬೆವರ ಮಳೆಯಿಂದ ತೋಯ್ದು ಹೋಗುತ್ತಿರುವ
ನಿರ್ದೇಶಕ ಜಾನಿ
ಪಕ್ಕದ ಕೋಣೆಯಿಂದ ಹೊರಬಂದ
ಹಾಗೆಯೇ, ನಿರ್ಮಾಪಕ ಶಾಜಿ
ಸಹಜವಾಗಿ ತನ್ನ ದೇಹವ ಆ ಕೋಣೆಯಲ್ಲೇ
ಚೆಲ್ಲಿಕೊಂಡಿದ್ದ

ಎಲ್ಲಿಗೋ ಹೊರಡವ ಧಾವಂತದಲ್ಲಿದ್ದ
ಕಲಾವಿದ ವರ್ಮಾನ ಕೈಯಲ್ಲಿ
ಕುಡುಗೋಲು ಎತ್ತಿ ಹಿಡಿದ,
ಭತ್ತದ ತೆನೆಗಳ ಬಗುಲಲ್ಲಿ ಇರುಕಿಕೊಂಡ,
ಮಣ್ಣು ಮೆತ್ತಿಕೊಂಡ ಹಸಿರುಗೆಂಪು ಬಣ್ಣದ ರವಿಕೆಯ ರೈತಮಹಿಳೆಯ
ಒಂದು ಕ್ಲೋಸ್ ಅಪ್ ವರ್ಣಚಿತ್ರ

ಲೊಕೇಶನ್ ಹುಡುಕಲು ಹೊರಟ
ಅನಿಲ್ ಮತ್ತು ಸುನಿಲ್
ತಮ್ಮ ಮುಖಗಳನ್ನು ಕೈಗಳಿಂದ ಒರೆಸಿಕೊಳ್ಳುತ್ತಿದ್ದರೂ
ತುಟಿಗಳ ಮೇಲೆ ಮಾತ್ರ
ಅಸಂಗತ ನಗು

ಎಲ್ಲರ ನಂತರ, ಕಡೆಗೆಂಬಂತೆ ನಾನು
ಆ ಕೋಣೆಯ ಹೊಕ್ಕವನು
ಥಟ್ಟನೆ ಹೊರಬಂದೆ

ಚಪಾತಿ ಮತ್ತು ಕೋಳಿ ಮಾಂಸದ
ತುಂಡುಗಳನ್ನು ಹಂಚಿ ಉಣ್ಣುವ
ಸದ್ದಿನ ಹಿನ್ನೆಲೆಯಿಂದ
ಅವಳು ನಡೆದು ಬಂದಳು:

'‌ಇಬ್ಬರೇ ಅಂತ ಹೇಳಿ
ಬೆಳಗ್ಗೆಯಿಂದ ನೀರೂ ಕೊಡದೆ.....
ನೀವು ಹುಳಾಬಿದ್ದು ಸಾಯ್ತೀರ'

ಹೊಸ್ತಿಲು ದಾಟಿ ಹೋಗುವ ಮುನ್ನ
ಅವಳೆಸೆದು ಹೋದ ನೋಟುಗಳನ್ನು
ಪ್ರೊಡಕ್ಷನ್ಸ್ ಎಕ್ಸಿಕ್ಯುಟಿವ್
ಆಯ್ದು ಎತ್ತಿಟ್ಟುಕೊಂಡ

ನಾನು ಹಾಗೆಯೇ ಮುಂದಿನ
ಕೋಣೆಗೆ ನಡೆದೆ
ಹಾಸಿಗೆಯ ಮೇಲೆ ಹಸಿರುಗೆಂಪಿನ ಹೊದಿಕೆ
ಅದರ ಮೇಲೆ ಆಳುದ್ದದ ತೇವ
ಬಹುಶಃ ಈ ಲೊಕೇಶನ್
ಆಗಬಹುದು ಎಂದು ತಮಾಷೆ ಮಾಡಿದೆ

ಕಬೋರ್ಡ್ ಒಳಗಿನ ಶೆಲ್ಫಿನ ಮೇಲೆ
ಅಡಗಿಸಲಾಗಿದ್ದ ಕ್ಯಾಮೆರಾ ನೋಡಿ
ನಿರ್ದೇಶಕ ನಕ್ಕ

'‌ಕಟ್'

(Translated into Kannada by V R Carpenter)

ഒരേയൊരൊറ്റ

സിന്ധു. കെ. വി


‘അയത്ന ഘടനകളുള്ള
ഒരതിവിദഗ്ദ്ധ ചൂളമടിയാണ് കവിത’
ഞാനപ്പോൾ കൊങ്കൺപാളത്തിനു മുകളിലൂടെ
ഘരാപുരി ഗുഹാക്ഷേത്രത്തിലേക്കോ മറ്റോ
യാത്ര പോവുകയായിരുന്നു.
ഓർഹൻ പാമുകിനേയോ
ചിമമാൻഡാ എൻഗോസി അദീച്ചിയേയോ
ചേതൻഭഗതിനേയോ വായിക്കുകയായിരുന്നു.
സമയദൂരങ്ങളുടെ
വിചിത്രമായ ഒരട്ടിമറിയിൽ
എന്നെ, രാജ്യങ്ങളും പാലങ്ങളും വെച്ചു മാറുന്നു.
ചൈനയിലെ ക്വിങ്ഡാവോയിലോ
ന്യൂയോര്‍ക്കിലെ ബ്രൂക് ലിനിലോ
കൊൽക്കത്തയിലെ ഹൌറയിലോ
മാറിമാറിയിരിക്കുന്നു.
ഈജിപ്തിലോ ആഫ്രിക്കയിലോ
ഗ്രീസിലോ
മഴക്കാലം തീർന്ന തണുത്ത രാത്രിയിൽ
വാദ്യസംഗീതം കേൾക്കുന്നു.
നൈജീരിയയിലോ പസഫിക്കിലോ
മണിപ്പൂരിലോ
നൃത്തം
ചെയ്യുന്നു.
ലോകമാകെ ഒരൊറ്റ നൃത്തം
അലുക്കിട്ട ഉടയാടകളിൽ
പാതിരാക്കാറ്റ് ചൂളമിടുന്നു.
കൂമ്പിവിരിയുന്ന കാട്ടുപൂമൊട്ടുകളുടെ
വിടരുന്ന ദളങ്ങൾ ചുണ്ടുകള്‍
ഇളകിവിറച്ച് വിടരുന്നു.
ഒരൊറ്റ സംഗീതം.
ഒരൊറ്റ ഇളം മഞ്ഞ വെളിച്ചം
ഒരൊറ്റ അടിവയറിന്റെ ചൂട്
പൊടിയുന്ന വിയർപ്പുഗന്ധം
വിശപ്പിന്നു മാത്രമുള്ള ദാഹം
പതഞ്ഞുയരുന്ന വിരുദ്ധതയില്ലാത്ത
ലഹരി.

ఒక, ఒకే ఒక 


"అప్రయత్న నిర్మాణంతో వెలువడే
నైపుణ్యమైన  ఈలలు పద్యాలు"

నేనప్పుడు కొంకణ రైల్వే మీద
ఖరాబురి గుహాలయానికో, మరెక్కడికో
యాత్రకు వెళ్తున్నాను

నేనప్పుడు ఓహన్ పాముఖ్ నో
చిమమాండే యంగోసి అదిచినో,
చేతన్ భగత్ నో - మరెవరినో చదువుతున్నాను

విచిత్రంగా సమయ దూరాలు మారి
దేశాలు, వంతెనలు మార్పిడి చెందాయి
చైనాలోని 'క్విండావో' లో
న్యూయార్క్లోని 'బ్రూక్లిన్' లో
కలకత్తా 'హౌరా'లో
మారిమారి కూర్చున్నాను

ఈజిప్టులో, ఆఫ్రికాలో, గ్రీసులో
ఋతుపవనాల అనంతరపు చల్లని రాత్రుల
వాద్య సంగీతాన్ని విన్నాను
నైజీరియాలో, పసిఫిక్ లో, మణిపురిలో
నృత్యం చేశాను
లోకమంతా ఒకే నృత్యం-
అర్ధరాత్రి గాలులు మువ్వలగుండా సవ్వడి చేస్తున్నాయి
అడవి పూమొగ్గల పెదాలరేకులు
కదలి, ఊగి విచ్చుకుంటున్నాయి

ఒకే ఒక సంగీతం
ఒకే ఒక లేలేత పసుపుకాంతి
తల్లి కడుపులోని ఒకే ఒక వెచ్చని స్పర్శ
ఉబుకుతున్న శరీరపు చెమటవాసన
ఒకే ఒక ఆకలి తపన
వైరుధ్యంలేని నురుగుమత్తు

(Translated into Telugu by Manthri Krishna Mohan)

ഭാഗ്യവാന്‍

കെ. എം. പ്രമോദ്


സൂക്കേടു കൂടുമ്പോള്‍
സദാനന്ദന്റെ അച്ഛന്‍
ഇംഗ്ലീഷില്‍ മാത്രം
സംസാരിക്കും.

A.B.C.D
കാജാ ബീഡി
എന്നൊക്കെ പാടി
മോഹനന്‍ മാഷ്
ക്ലാസ്സ്
പൊടിപൊടിക്കും.

എങ്കിലും
സദാനന്ദന്‍
ഇംഗ്ലീഷില്‍ തോല്‍ക്കും.

നാരാണേട്ടന്റെ കടയില്‍
നാരങ്ങപിഴിയാന്‍
നാലാംക്ലാസ് പോലും
ജയിക്കേണ്ട!
പിന്നീട് പലപല
ജോലിക്കയറ്റവും
ഇറക്കവും.

കള്ളുകുടിക്കാന്‍
കാശില്ലാതെ വന്നപ്പോള്‍
പാറാപ്പള്ളിയിലെ
നേര്‍ച്ചപ്പെട്ടി പൊളിച്ചു.

ചൂളമടിച്ച്
ചെറുപ്പക്കാരികളെ
സ്വാധീനിച്ചു.

ഉദയംകോട്ടത്തെ
ഉത്സവത്തിന്റെ രാത്രി,
ആരോടുംപറയരുതെന്ന് പറഞ്ഞത്
ഉണ്ണിച്ചിരുതയുടെ
വയറ്
കേട്ടില്ല.

നാട്ടുകാരുടെ ചെലവിലായിരുന്നു
വിവാഹം.

ഇപ്പോള്‍
ഇരുപത്താ‍റു വയസ്സ്.
ഇരട്ടക്കുട്ടികളുടെ അച്ഛന്‍.

ഭാഗ്യവാന്‍!
ഇതേവരെ
ഒരു കവിത പോലും
എഴുതേണ്ടി വന്നിട്ടില്ല.

ಭಾಗ್ಯವಂತ


ತಲೆ ಕೆಟ್ಟಾಗೆಲ್ಲ
ಸದಾನಂದನ ಅಪ್ಪ ಮಾತಾಡುತ್ತಿದ್ದದ್ದು
ಇಂಗ್ಲೀಷಿನಲ್ಲೇ

“ABCD
ಕಾಸ್ಗೊಂದ್ ಬೀಡಿ”
ಎನ್ನುತ್ತ ಹಾಡಿ
ಮೋಹನನ್ ಮಾಸ್ತರ್ ಕ್ಲಾಸು
ಗುಡು ಗುಡುಗಿತ್ತು...
ಹೌದು, ಸದಾನಂದ ಫ಼ೇಲಾದ
ಇಂಗ್ಲೀಷಿನಲ್ಲಿ.

ನಾರಾಯಣನ ಅಂಗಡಿಯಲ್ಲಿ
ಲಿಂಬೆ ಹಣ್ಣು ಹಿಂಡುವುದಕ್ಕೆ
ನಾಲ್ಕನೇ ಕ್ಲಾಸು
ಪಾಸಾಗುವುದೂ ಬೇಕಿಲ್ಲ

ನಂತರ ಬಂತಲ್ಲಪ್ಪ ಕೆಲಸದಲ್ಲಿ
ಒಂದರ ಹಿಂದೆ ಒಂದರಂತೆ
ಏರಿಳಿತ

ಕಳ್ಳು ಕುಡಿಯಲು ಕಾಸಿಲ್ಲದಾದಾಗ
ಮಸೀದಿಯ ಹುಂಡಿ ಲೂಟಿ ಹೊಡೆದ

ಸೀಟಿ ಹೊಡೆದ ಪಡ್ಡೆ ಹುಡುಗಿಯರಿಗೆ
ಗಾಳ ಹಾಕುವುದಕ್ಕೆ

ಉದಯಂಕೊಟ್ಟಮ್ ನಲ್ಲಿಯ
ಉತ್ಸವದ ರಾತ್ರಿಗೆ
ಒತ್ತಾಯದಿಂದ ಮುದ್ದಿಸಿ
ಯಾರಿಗೂ ಹೇಳಬಾರದು ಅಂದಿದ್ದು
ಉನ್ನಿಚಿರುತ್ತಳ ಧೈರ್ಯಕ್ಕೆ ಕೇಳಿಸಲೇಯಿಲ್ಲ.
ಅಕ್ಕಪಕ್ಕದವರು ಸೇರಿ ಮದುವೆ ಮಾಡಿಬಿಟ್ಟರು.

ಈಗವನಿಗೆ ಇಪ್ಪತ್ತಾರು
ಅವಳಿಮಕ್ಕಳ ತಂದೆ
ಭಾಗ್ಯವಂತ
ಈ ದಿನದವರೆಗೂ
ಒಂದೇ ಒಂದು ಕವಿತೆಯನ್ನೂ ಬರೆಯಬೇಕಾಗಿ ಬಂದಿಲ್ಲ.

(Translated into Kannada by Mamata Sagar)

ഉത്തമപുരുഷന്‍ കഥപറയുമ്പോള്‍

മനോജ് കുറൂര്‍


തീവണ്ടിമുറി, കഥ
ഞരങ്ങിത്തുടങ്ങുമ്പോള്‍
ഞങ്ങള്‍ മൂന്നുപേര്‍ മാത്രം.
രോഗിയാണൊരാള്‍, കൂടെ
ഭാര്യയു,ണ്ടെതിര്‍സീറ്റില്‍
സുമുഖന്‍ യുവാവൊരാള്‍.

പതിവുകഥ,യെന്നാല്‍
പറച്ചില്‍ മുടക്കുവാന്‍
ഞാനിതിലാരാണെന്നൊ-
രാഖ്യാനപ്രതിസന്ധി.
(ഉത്തമപുരുഷനാ-
രെന്നതേ ചോദ്യം, പക്ഷേ
ഉത്തരം 'ഞാനി'ല്‍ത്തന്നെ
തുടങ്ങിയൊടുങ്ങുന്നു.)

ഭര്‍ത്താവിനുറങ്ങണം.
ഉറങ്ങിപ്പോയാല്‍ പിന്നെ
ഭാര്യയും യുവാവുമായ്‌
കണ്‍തുറന്നിരുന്നയാള്‍.
ഞാനയാള്‍ - അല്ലെങ്കില്‍ പി-
ന്നെങ്ങനെയബലന്റെ
ഗൂഢശങ്കകള്‍ മറ-
ച്ചവളെപ്പുകഴ്ത്തുന്നു?

സുമുഖന്‍ തരംനോക്കി-
യവളെ കടാക്ഷിച്ചു
രോഗിയ്ക്കു കുടിനീരു-
മപ്പവും കൊടുത്തവന്‍.
ഞാനവന്‍ - അല്ലെങ്കില്‍ പി-
ന്നെങ്ങനെ ചിലന്തിപോല്‍
മോഹങ്ങളിഴചേര്‍ത്ത
കെണിവച്ചൊളിയ്ക്കുന്നു?

ഗുളിക കഴിച്ചിട്ടു
കണ്ണടച്ചോളൂ. താനേ-
യുറക്കം വരും, ലൈറ്റു
കെടുത്താം', പറയുമ്പോള്‍
'വേണ്ട വേണ്ടെ'ന്നു തടു-
ത്തെഴുന്നേറ്റിരിക്കുന്ന
രോഗിയെ മാറില്‍ച്ചേര്‍ത്തു
കണ്ണുകള്‍ തുടച്ചവള്‍.
ഞാനവള്‍ - അല്ലെങ്കില്‍ പി-
ന്നെങ്ങനെയതൃപ്തമാം
മുള്ളുകളുള്ളില്‍ ഞെരി-
ച്ചാര്‍ദ്രമായ്‌ ചിരിക്കുന്നു?

മുറുകും പ്രതിസന്ധി
മുറിച്ചുകടക്കണം.
തുടങ്ങിപ്പോയാല്‍ പിന്നെ
പറഞ്ഞുതുലയ്ക്കണം.
മൂവരും മറയ്ക്കുമ്പോള്‍
മുഴുവന്‍ പറയുവാന്‍
കഥയില്‍ക്കുരുങ്ങാത്ത
നാലാമനാകുന്നൂ ഞാന്‍.

അടുത്ത സേ്റ്റഷന്‍ വന്നാല്‍
വണ്ടിയില്‍ക്കേറാം, കുറ-
ച്ചകലത്തിരുന്നിട്ടു
പറയാം പരിണാമം.

உத்தம புருஷன் கதை சொல்லும்போது...


புகைவண்டி அறை, கதை
ஊர்ந்து நகரத் தொடங்கியபோது
நாங்கள் மூன்றுபேர் மட்டும்.

நோயாளி ஒருவர்; உடன்
மனைவி, எதிர் சீட்டில்
சுமுகன் இளைஞன் ஒருவன்.

வழமையான கதையெனில்
உரையாடலை முடக்கும்
நான் இதில் யாரென்பது
வியாக்கியானச் சிக்கல்.
 ( உத்தமபுருஷன் யார்
என்பது கேள்வி ஆனால்
விடையோ நானிலேயே
தொடங்கி முடிகிறது )
கணவருக்கு உறங்க வேண்டும்
உறங்கி விட்டால் பிறகு
மனைவியும் இளைஞனும்.
கண்திறந்து அமர்ந்திருந்தான் அவன்
அவன் நானே - இல்லையென்றால் - பின்
எப்படி அபலனின் மர்ம வேட்கைகளை
மறைத்து அவளைப் புகழ்வேன்.


சுமுகன் நேரம்தகைய
அவளை கடைக்கண் பார்த்தான்
நோயாளிக்கு குடிநீரும்
அப்பமும் கொடுத்தான்.
நானே அவன் - இல்லையென்றால்- பின்
எப்படிச் சிலந்திபோல
மோகங்கள் இழைசேர்ந்த
பொறியை ஒளித்து வைப்பேன்

மாத்திரை சாப்பிட்டுக்
கண்ணை மூடிக் கொள்ளுங்கள்
தானாகத் தூக்கம் வரும் .
விளக்கை அணைக்கிறேன் என்று
சொல்லும்போதே
வேண்டாம் வேண்டாமென்று தடுத்து
எழுந்தமரும் நோயாளியை
மார்புறத் தழுவி கண்களைத் துடைத்தாள் அவள்

நானே அவள் - இல்லையென்றால் - பின்
எப்படி அதிருப்தியின்
முட்களுக்கிடையில் நெரிபட்டும்
உற்சாகத்துடன் சிரிப்பேன்

இறுகும் சிக்கலை
முறித்தே கடக்கவேண்டும்.
தொடங்கி விட்டால் பின்
சொல்லித் தொலைக்க வேண்டும்

மூவருமே மறைக்கும்போது
முழுவதும் சொல்ல
கதைக்குள் சிக்காமல்
நான்காமவன் ஆகிறேன் நான்.

அடுத்த ஸ்டேஷன் வந்தால்
வண்டியில் ஏறுகிறேன். சற்றுத்
தள்ளி உட்கார்ந்து கொண்டு
சொல்கிறேன் பரிணாமத்தை.

(Translated into Tamil by Sukumaran)

ಉತ್ತಮ ಪುರುಷ ಕತೆ ಹೇಳಿದಾಗ


ರೈಲಿಗೊಂದು ಬೋಗಿ – ಕತೆ
ಆರಂಭ ಎಳೆದೆಳೆದುಕೊಂಡು ಮುಂದುವರೆಯುತ್ತದೆ, ಕೇವಲ
ನಮ್ಮ ಮೂವರನ್ನು ಮಾತ್ರ ಒಳಗೊಂಡು: ಕಾಯಿಲೆಯವನೊಬ್ಬ,
ಅವನ ಹೆಂಡತಿ ಜೊತೆಯಲ್ಲಿ, ಅವರೆದುರೇ
ಒಬ್ಬ ಸುಂದರ ತರುಣ.
ಇದು ಸಾಮಾನ್ಯದಂತ ಒಂದು ಕತೆ, ಆದರೂ
ಕಥಾನಕದ ಅನಾವರಣಕ್ಕಡ್ಡಿ ಬರುವಹಾಗೆ ಸುತ್ತಿಕೊಂಡ ಕ್ಲಿಷ್ಟತೆ
ಇಲ್ಲಿರುವ ನಾನು ಯಾರು. (ಪ್ರಶ್ನೆ, ಇಲ್ಲಿಯ ಉತ್ತಮ ಪುರುಷನಾರು ಅನ್ನುವುದು,
ಉತ್ತರದ ಆರಂಭ ಅಂತ್ಯ ಎರಡೂ ’ನಾನು’.)
ಗಂಡ ಮಲಗಬೇಕು. ಆದರಾಮೇಲೆ
ಹೆಂಡತಿ ಮತ್ತು ಸುಂದರ ತರುಣನೇನಾದರೂ...
ಅದಕ್ಕವನು ಎದ್ದು ಕೂರುತ್ತಾನೆ, ಇಷ್ಟಗಲ ಕಣ್ಣರಳಿಸಿಕೊಂಡು. ’ನಾನು’ ಅವನು.
ಅವಳನ್ನು ಹೇಗೆ ಮೆಚ್ಚಲಿ ಮುಸುಕೆಳೆದು
ಹೇಳಲಾಗದೇ ಮುಚ್ಚಿಟ್ಟುಕೊಂಡ ದೌರ್ಬಲ್ಯದ ಮೇಲೆ?
ಸುಂದರಾಂಗನು ಕೊಳಕುದೃಷ್ಟಿ ಹರಿಸಿ
ಅವಳ ಮೇಲೆ, ಕೊಡುತ್ತಾನೆ ರೋಗಿಗೆ ಬ್ರೆಡ್ಡು
ಹಾಗೂ ನೀರು. ’ನಾನು’ ಅವನು, ಅಥವಾ
ನಾನು, ಜೇಡನ ಹಾಗೆ ನೇಯ್ದು-ಹೆಣೆದ ಆಸೆಗಳ
ಬಲೆಯ ಹಿಂದೆ ಅವಿತುಕೊಳ್ಳುವುದಾದರೂ ಹೇಗೆ?
ಅವಳು ಹೇಳುತ್ತಾಳೆ ’ಗುಳಿಗೆ ನುಂಗಿ ಕಣ್ಣ
ಮುಚ್ಚಿಕೊಳ್ಳಿ, ನಿದ್ದೆ ಬರುತ್ತದೆ’ ಅವನು
’ಬೇಡ ಬೇಡ’ ಅಂದು ಎದ್ದು ಕೂತಾಗ ಹತ್ತಿರಕ್ಕೆಳೆದು
ಎದೆಗಾನಿಸಿಕೊಂಡು, ಕಣ್ಣೊರೆಸಿಕೊಳ್ಳುತ್ತಾಳೆ. ’ನಾನು’ ಅವಳು,
ಚಿಂತೆಯ ಮುಳ್ಳುಗಳ ಮುರಿದು,
ಮೃದುವಾಗಿ ನಸು ನಗುವುದು ಹೇಗಿರುತ್ತದೆ?

ಆಳವಾಗುತ್ತಿರುವ ಸಂದಿಗ್ದಗಳನ್ನು
ದಾಟಬೇಕು. ಒಮ್ಮೆ ಆರಂಭವಾದ, ಕತೆಯನ್ನು
ಕಡೆವರೆಗೆ ಹೇಳಿ ಅಂತ್ಯ ಮುಟ್ಟಿಸಲೇಬೇಕು.
ಮೂವರೂ ಎಲ್ಲವನ್ನೂ ಅವಿತಿಟ್ಟುಕೊಂಡಾಗ
’ನಾನು’ ನಾಲ್ಕನೆಯವ, ಬಂಧಿಯಾಗದವ ಕತೆಯಲ್ಲಿ,
ಆಡಬೇಕಾದವ ಈ ಎಲ್ಲದರ ಕುರಿತು.

ಬಂತು ಮುಂದಿನ ನಿಲ್ದಾಣ, ಮತ್ತೆ ರೈಲು ಹತ್ತುತ್ತೇನೆ ’ನಾನು’,
ಗಾವುದ ದೂರ ಕೂತು
ದಾಖಲಿಸಿದ್ದು ನಿಮಗೆ ಹೇಳುತ್ತೇನೆ.

(Translated into Kannada by Mamata Sagar)

ഓപ്പിയം

മനോജ് കുറൂര്‍


നാലുപാടും കണ്ണാടികള്‍ നിരത്തിയ
ഗ്ളാസ്‌ പാലസ്‌ എന്ന കടയിലാണ്‌
ആദ്യം നമ്മള്‍ കണ്ടത്‌.

കണ്ണാടികള്‍ക്കുള്ളില്‍ കണ്ണാടികളും
അവയ്ക്കുള്ളില്‍ നമ്മളുമായി
അകത്തേക്കകത്തേക്കു നീണ്ട
കാഴ്ചച്ചതുരങ്ങളില്‍നിന്നു
പക്ഷേ-
നീ വേഗം പുറത്തിറങ്ങി.

അന്ധന്‍മാര്‍ വണ്ടിയോടിക്കുന്ന തെരുവിലെ
അലസയായ വഴിയാത്രക്കാരീ,
മുലകള്‍ കണ്ടപ്പോഴേയറിഞ്ഞു-
ഓപ്പിയം കൃഷി ചെയ്യുന്ന ഒരു തോട്ടം
നിനക്കു സ്വന്തമായുണ്ടെന്ന്‌.

ഞാന്‍ പുറകേയിറങ്ങി.
നീ ഇളക്കങ്ങളുടെ ദേവത.
ഒഴുക്കുകളുടെയും ഓളങ്ങളുടെയും.
കവണയും കിളിയും നീതന്നെ.

എനിക്കുമുമ്പേ നിന്നെ പ്രേമിച്ച
മൂന്നു പേരെയും എനിക്കറിയണം.

അവരോരോരുത്തരും
ഞാനറിയാതെ കുഴിച്ചിട്ട
ചെറിയ ചെറിയ മൈനുകള്‍
ഓരോന്നായി കണ്ടെടുത്ത്‌
എനിക്കു പൊട്ടിക്കണം.

അവരിലൊരുവന്‍
നിന്റെ മുലകളില്‍ ചെയ്തതെന്തെന്നെങ്കിലും
എന്നോടു പറയൂ.

നീ കഴിച്ചു ബാക്കിവച്ചുപോയ ഐസ്‌ ക്രീമിന്റെ
വരണ്ട പാത്രത്തിലെ വര്‍ത്തുളമായ ചുവരില്‍
ഒരു ചെറിയ മരക്കമ്പു ചാരിയിരിപ്പുണ്ട്‌-
എന്നെപ്പോലെ.

കറുത്ത കുത്തുപോലുള്ള ഒരു പ്രാണി
കാഴ്ചകള്‍ക്കു ഫുള്‍ സ്റ്റോപ്പിടാനാവും
കണ്ണിനു ചുറ്റും പറക്കുന്നുണ്ട്‌.

പ്രേമിക്കാന്‍ എനിക്കു പേടിയാണ്‌.
പൂക്കളുടെ അനക്കം കേട്ടാലും
ഞെട്ടിയുണരുമായിരുന്നു എന്നും.

എങ്കിലും ഒരു കാറ്റിനെ
എനിക്കിപ്പോള്‍
വിളിച്ചു വരുത്താതെ വയ്യ.
ഈ പൂക്കളൊക്കെ കൊയ്തുകൂട്ടാന്‍

ಅಪೀಮು


ನಾವು ಮೊದಲು ಭೇಟಿಯಾಗಿದ್ದೇ
ಒಂದು ಶೋರೂಮಿನಲ್ಲಿ, ಹೆಸರು ’ಗ್ಲಾಸ್ ಪ್ಯಾಲೆಸ್’
ಗೋಡೆಗಿಡೀ ಆತುಕೊಂಡ ಸುತ್ತಮುತ್ತ ಕನ್ನಡಿ
ಕನ್ನಡಿಗಳೊಳಗಿನ ಕನ್ನಡಿಗಳೊಳಗೆ
ಮತ್ತದರೊಳಗಿನ ನಾವು
ಚೌಕಾಕಾರ ಪ್ರತಿಮೆಗಳಿಂದ ವಿಸ್ತರಿಸಿ
ಆಳವಾಗಿ ಅಲ್ಲಿ,
ನೀನು ಆಚೆ ಸರಿದೆ ಬಹು ಬೇಗ

ಕಣ್ಣಿಲ್ಲದವರು ಗಾಡಿಯೋಡಿಸುವ ಬೀದಿಯ
ಓ ಅಲೆಮಾರಿ ಯಾತ್ರಿಕಳೆ
ನಿನ್ನ ಮೊಲೆಯ ಒಂದು ಝಲಕು
ಹೇಳಿತ್ತು ನಿನ್ನದೇ ತೋಟವಿದೆ,
ಅಲ್ಲಿ ಅಪೀಮಿನ ತೆನೆ ಪೈರು

ನಿನ್ನನ್ನೇ ಹಿಂಬಾಲಿಸಿದೆ

ನೀನೋ ಏರಿಳಿತಗಳ ದೇವತೆ
ಉಕ್ಕುವ ಬಳಕುವ ತರಂಗದವಳು

ಗುಲೇಲೂ ನೀನೆ ಗಿಳಿಯೂ ನೀನೇ

ನನಗೂ ಮೊದಲು ನಿನ್ನನ್ನು ಪ್ರೀತಿಸಿದ
ಆ ಮೂರು ಗಂಡಸರು ಯಾರೆಂದು ತಿಳಿಯಬೇಕು

ತಡಕಾಡಬೇಕು ನಾನು
ಪುಟ್ಟ ಕಣಿವೆ ಕಂದರಗಳನ್ನು
ನನ್ನರಿವಿಗೆ ಬಾರದೇ ಆ ಒಬ್ಬೊಬ್ಬರೂ
ನೆಟ್ಟದ್ದನ್ನೆಲ್ಲ ಸ್ಪೋಟಿಸಬೇಕಲ್ಲ.
ಕಡೆಗೆ ಇಷ್ಟಾದರೂ ಹೇಳು
ಅವರಲ್ಲೊಬ್ಬ ನಿನ್ನ ಮೊಲೆಗಳಿಗೆ
ಮಾಡಿದ್ದಾದರೂ ಏನು?

ನೀನು ರುಚಿ ನೋಡಿ ಅಲ್ಲೇ ಬಿಟ್ಟು ಹೋದ
ಒಣಗಿ ಕೂತ ಐಸ್ ಕ್ರೀಮಿನ
ದುಂಡನೆಯ ಕಪ್ಪಿ ನಂಚಿಗೆ
ಆತು ನಿಂತ ಸಣ್ಣದೊಂದು ಕಾಂಡದ ಕಡ್ಡಿ
ನನ್ನ ಹಾಗೆ.

(Translated into Kannada by Mamata Sagar)

അമ്മിഞ്ഞ

സന്ധ്യ എന്‍. പി


തുറന്ന
കുപ്പായത്തിനിടയിലൂടെ
കിടക്ക മുഴുവൻ
ഒഴുകിപ്പരന്നുകിടക്കുന്നു
അമ്മിഞ്ഞ.

ഏതറ്റം തൊട്ട്
കുടിച്ചു
തുടങ്ങണംന്നാലോചിച്ച്
കിടപ്പാണോ
പെണ്ണ്

ಮೃದು ಮೊಲೆ


ತೆರೆದುಕೊಂಡ ಕುಪ್ಪಸದಾಚೆಗೂ
ಹರಿದು ಹರಡಿಕೊಂಡಿದೆ
ಹಾಸಿಗೆ ತುಂಬ ಹಾಲು
ಮೃದು ಮೊಲೆಯಿಂದ

ಅವಳು ಅಲ್ಲಿ
ಮಲಗಿದ್ದಾಳಾ, ತೋಚದೆ
ಯಾವ ತುದಿಯಿಂದ ಕುಡಿಯಲಾರಂಭಿಸಬೇಕು
ಎಂದು?

(Translated into Kannada by Mamata Sagar)

చేపు 


తెరచి ఉంచిన రైక  గుండా
పడకంతా
విస్తరించి ప్రవహించిన
చనుబాలు

అక్కడ పడుకుని
ఏ వైపు నుంచి
తాగడం మొదలుపెట్టాలా  అని

 ఆలోచనలతో   పాప ...

(Translated into Telugu by Pathipaka Mohan)

ഇര

ഉമ രാജീവ്


ഒറ്റാലില്‍ കുടുങ്ങുന്നതിനേക്കാൾ
വീശിയെറിഞ്ഞ വലയേക്കാള്‍
ഇഷ്ടം ഒരു ചൂണ്ടയില്‍ കുരുങ്ങുന്നതാണ്

ഇത്തിരി നേരത്തെ മൂഢസ്വര്‍ഗ്ഗത്തില്‍
തുഴഞ്ഞു തളരുന്നതിനേക്കാള്‍,
ഒരു കണ്ണിപോലും പൊട്ടിച്ചെറിയാന്‍
ശ്രമിച്ചില്ലെന്ന പഴിയേക്കാള്‍,

ഒത്തിരിപ്പേരോടൊപ്പം കൂട്ടം തെറ്റാതെ
ഒരാള്‍ക്കെങ്കില്‍ ഒരാള്‍ക്ക്
അപകടചിഹ്നമായി തൂങ്ങിയാടുന്നതിനേക്കാൾ.
പറയാമല്ലൊ,
ഒരൊറ്റമോഹത്തിന് വേണ്ടി
ചെന്ന് കുരുങ്ങിക്കൊടുത്തതാണെന്ന്.

ചതിച്ചതല്ല,
ചതിക്കാന്‍ നിന്ന് കൊടുത്തതുമല്ലെന്ന്
.അറിയണമല്ലൊ

ഇരയുടെ ശരി
ഇരയാവുന്നവന്റെ രുചി

ಮಿಕ


ಕೊಡಮೆಯಲ್ಲಿ ಸಿಲುಕಿಕೊಳ್ಳುವುದ್ದಕ್ಕಿಂತಲೂ
ಬೀಸಿ ಎಸೆದ ಬಲೆಗಿಂತಲೂ
ಇಷ್ಟ,
ಗಾಳವೊಂದರಲ್ಲಿ ಸಿಲುಕುವುದು.

ಒಂದಿಷ್ಟು ಹೊತ್ತಿನ ಮೂಢಸ್ವರ್ಗದಲ್ಲಿ
ಕೊರೆದು ಬಳಲುವುದಕ್ಕಿಂತಲೂ,
ಒಂದು ಕೊಂಡಿಯನ್ನಾದರೂ ಕಿತ್ತೆಸೆಯಲು ಯತ್ನಿಸಿಲ್ಲಬೆಂಬ
ಆಪಾದನೆಗಿಂತಲೂ,
ಒಂದಿಷ್ಟು ಜನರೊಂದಿಗೆ ಗುಂಪು ತಪ್ಪದೆ,
ಒಬ್ಬನಿಗಾದರೆ ಒಬ್ಬನಿಗೆ
ಅಪಾಯದ ಗುರುತಾಗಿ ತಿರುಗಾಡುವುದ್ದಕ್ಕಿಂತಲೂ...

ಹೇಳಬಹುದಲ್ಲ-
ಒಂದೇ ಒಂದು ಆಸೆಗಾಗಿ,
ಹೋಗಿ ಸಿಲುಕಿಕೊಂಡಿದ್ದನ್ನು,
ಮೋಸ ಮಾಡಿದ್ದಲ್ಲ,
ಅಥವಾ ಮೋಸಕ್ಕಾಗಿ ಸಿದ್ಧಳಾಗಿದ್ದೂ ಅಲ್ಲ.

ಅರಿಯಬೇಕಲ್ಲ,
ಮಿಕದ ಸತ್ಯ;
ಮಿಕವಾಗುವವನ ರುಚಿ.

(Translated into Kannada by Manjunatha)

ഭൂപടം

ഉമ രാജീവ് 


എന്റെ നഗ്നതയെ
ഒരു ഭൂപടംപോലെ ഞാൻ വായിക്കുന്നു
കേട്ടറിഞ്ഞവയെ തൊട്ടറിയുന്നു

എത്തിച്ചേരാനുള്ള
ആകാശ, കടൽ, കാൽ
മാർഗ്ഗങ്ങളിൽ വിരലോടിക്കുന്നു.
അതിർത്തിത്തർക്കങ്ങളിൽ ആകുലമാകുന്നു

ഒരു കലാപത്തിന്റേയും പുകയും പൊടിയും പാറാതെ
അതിങ്ങനെ നിവർന്നു കിടക്കുന്നു,
ചുരുണ്ടിരിക്കുന്നു.

ചുരുട്ടിവച്ച ഓരൊ ഭൂപടത്തിലും
ലോകം സാമാന്യമായി അംഗീകരിച്ച
അടയാളങ്ങളുണ്ട്.

അടയാളങ്ങളാൽ അപഭ്രംശം സംഭവിച്ച
ഒരു ദേശം /ജനത ,
നിലനിൽക്കുന്നില്ല എന്നുള്ളതിനുള്ള അടയാളം തേടുന്നു.

ഉപേക്ഷിക്കാൻ ആദ്യമായി അത്
സ്വന്തമാക്കണം എന്ന തിരിച്ചറിവിൽ
ആ ഭൂപടത്തിൽ എന്റെ വീട് കണ്ട് പിടിക്കുന്നു.

ഓരൊ പുലർയിലും
ഞാൻ എന്റെ വീട് വിട്ടിറങ്ങുന്നു
അതേ സന്ധ്യകളിൽ
പരിചിതമായ വഴിയടയാളങ്ങൾ കണ്ട്
ഭൂപടം ഭൂമിയുടെ യഥാര്‍ത്ഥമാതൃകയല്ലെന്നു സ്ഥാപിച്ച്
ഇരുട്ടു കൊണ്ട് ചമച്ച ഗോളത്തിൽ
അത് പൂർണ്ണമാക്കാൻ ശ്രമിക്കുന്നു.

நிலப்படம்


என் நிர்வாணத்தை
ஒரு நிலப்படத்தை வாசிப்பதுபோல வாசிக்கிறேன்
கேட்டு அறிந்தவற்றைத்
தொட்டு அறிகிறேன்

சென்று அடைய வேண்டிய
ஆகாச கடல் கால் வழிகளில்
விரலை ஓடவிடுகிறேன்
எல்லைத் தகராறுகளில் தடுமாறுகிறேன்

எந்தக் கலவரத்தின்
புகையோ புழுதியோ படியாமல்
அது இங்கே மல்லாந்து கிடக்கிறது
சுருண்டு உட்காருகிறது

சுட்டி வைத்த ஒவ்வொரு நிலப்படத்திலும்
உலகம் பொதுவாக ஏற்றுக் கொண்ட
அடையாளங்கள் இருக்கின்றன

அடையாளம் சிதைந்த
எந்த நாடும் எந்த மக்களும்
நீடிப்பதில்லை என்பதன்
அடையாளத்தைத் தேடுகிறேன்

கைவிட வேண்டுமெனில்
முதலில் சொந்தம்கொள்ள வேண்டும் என்ற
புரிந்து கொள்ளலுடன்
அந்த நிலப்படத்தில்
என் வீட்டைக் கண்டுபிடிக்கிறேன்

ஒவ்வொரு புலரியிலும்
நான் என் வீட்டை விட்டிறங்குகிறேன்
அதே அந்திகளில்
பழகிய அடையாளங்களைக் கண்டு
நிலப்படம் நிலத்தின் சரியான மாதிரி அல்ல
என்று நிறுவி
இருட்டால் உருவான கோளத்தில்
அதை முழுமையாக்க முயல்கிறேன்.

(Translated into Tamil by Sukumaran)

పటం  


ఒక పటంవలె
ఏ ఆచ్ఛాదన లేకుండా, దిగంబరంగా
నన్ను నేను చదువుకుంటున్నాను

ఇంతవరకు వినికిడితో గ్రహించిన విషయాల్ని
స్పర్శతో నేర్చుకుంటున్నాను


రహదారులు,  సముద్ర, ఆకాశయానాల్ని
తెలిపే మార్గాలవెంట
నా చేతివేళ్ళు కదులుతున్నాయి
సరిహద్దు వివాదాలదాకా ప్రయాణిస్తున్నాయి

ఎలాంటి దుమ్ము, ధూళి, సంఘర్షణల కాలుష్యం ఎరుగని
విశాలత వుందీ పటంలో

చుట్టచుట్టిన పటంలో ఎన్నో చిహ్నాలు
ప్రపంచమంతా గుర్తించి, ఆమోదించిన గుర్తులు.

గుర్తులతో విభజించబడ్డ
అధోజగత్ సహోదరుల
అస్తిత్వం లేదీ పటంలో

దేన్నైనా విడిచిపెట్టేముందు
స్వంతం చేసుకోవాలని
పటంలో నా ఇంటిని గుర్తించాను
వేకువన, నా ఇంటిని విడిచిపెట్టి
ఆ సందెవేళ తిరిగి చేరుకుని,
తెలిసిన పరిసరాల్ని గుర్తించాను

అపుడు పటం, భూగోళానికి
నిజమైన నమూనా కాదని గ్రహించి
చీకటి సాయంతో
గ్లోబును పూర్తి చేయాలని భావించాను.


(Translated into Telugu by Manthri Krishna Mohan)

നീന്തലറിയാവുന്നവന്റെ മുങ്ങിമരണം

ഉമ രാജീവ്


നിറഞ്ഞു കിടക്കുന്ന
ഒന്നിലേയ്ക്ക്
ഓളം തല്ലുന്ന
ഒന്നിലേയ്ക്ക്
അതുമല്ലെങ്കിൽ
ഒഴുകിപ്പായുന്ന ഒന്നിലേയ്ക്ക്
എടുത്തു ചാടുവാൻ
ചിലരിൽ ചിലർക്കെങ്കിലും
വല്ലാത്തൊരു കൊതിയായിരിക്കും.
ഹുങ്കാരത്തോടെയൊന്നു
ചെവിട്ടിൽ നിറയും
കെട്ടുപിണഞ്ഞ ആയിരം കയ്യുകൾ
 ഇരു കാലും പിടിയ്ക്കും
കുനിഞ്ഞ് കൂനി ഓച്ചാനിച്ച്
ചക്രവാളങ്ങൾ മുഖം തുടുപ്പിക്കും
താഴ്മകളേ താഴ്ചകളേ എന്നു
തലോടാൻ തിടുക്കപ്പെടും.
കൈകൾ കൂർപ്പിച്ച്
കാലുകൾ ചേർത്ത്
കണ്ട അത്രയും
മീനുകളേയും പറവകളേയും
കൺപോളകൾക്കുള്ളിൽ
മേയാൻ വിട്ട്
ആഴത്തിലേയ്ക്കോ
ഓളത്തിലേയ്ക്കോ
ഒഴുക്കിലേക്കോ
വഴുക്കലിലേക്കോ
കൂപ്പുകുത്തുക
എന്നൊന്നേ ചെയ്യാനാവൂ.
അങ്ങനെ അകം നിറഞ്ഞവർ
തിട്ടിടിച്ചവർ
ഒഴുകിപ്പരന്നവർ
നീന്തൽ പഠിച്ചതല്ലേ
കടവുകൾ വിലങ്ങനെ
പന്തയം വച്ചവരല്ലേ
വിരൽമുറിയും
അടിയൊഴുക്കിലും
നാണയം നേടിയവരല്ലേ
എന്നൊന്നും അന്തിക്കരുത്.
നിറവ്, ഒഴുക്ക് എന്നീ‍
ഇരുകരകൾക്കിടയിൽ
നീന്തിപ്പഠിച്ചാൽ
ഒന്ന് മറ്റൊന്നിന്റെ
മോഹക്കരയായേ തോന്നൂ.
ഒടുങ്ങാത്ത ദാഹം കൊണ്ടല്ലല്ലോ
ഓന്തായ ഓന്തൊക്കെ നിറം വലിച്ചൂറ്റുന്നത്.

நீச்சல் தெரிந்தவனின் மூழ்கி மரணம்


நிறைந்திருக்கும் ஒன்றிலோ
அலையடிக்கும் ஒன்றிலோ
அதுவுமல்ல
பாய்ந்தோடும் ஒன்றிலோ
தாவிக் குதிக்க
சிலரில் சிலர்க்கேனும்
பெரும் ஆசை இருக்கிறது.

ஹூங்காரத்துடன் ஒன்று
செவிக்குள் நிரம்பும்
பின்னிப் பிணைந்த ஆயிரம் கைகள்
இரு கால்களையும் பின்னிழுக்கும்
கூனிக் குனிந்து வாய் பொத்தி
தொடுவானம் முகத்தைச் சிவப்பாக்கும்
தாழ்மையே தாழ்மையே என்று
வருடிக் கொடுக்க அவசரப்படும்

கைகள் குவித்தும் கால்கள் இணைத்தும்
பார்த்த எல்லா மீன்களையும் பறவைகளையும்
இமைகளுக்குள் நுழைத்து மேய விடு.

ஆழத்திலோ அலைச்சலிலோ
ஓட்டத்திலோ வழுக்கலிலோ
தலைகுப்புற விழத்தான் வேண்டும்.

அப்படி
அகம் நிரம்பியவர்கள்
தட்டில் இடித்துக்கொண்டவர்கள்
ஒழுகிப் பரவியவர்கள்
எல்லாரும் நீந்தக் கற்றவர்கள்தாமே?

படித்துறையைத் தவிர்த்துப்
பந்தயம் வைத்தவர்கள் தாமே?

விரலைமுறிக்கும் அடியோட்டத்திலும்
நாணயத் துட்டுகளைத் துளாவியவர்கள் தாமே
என்று தயங்காதீர்.

நிறைவு - நீரோட்டம்
இந்த இரண்டு கரைகளுக்கிடையில்
நீந்தப் பயின்றால்
ஒன்று  மற்றதன்
மோகக் கரையென்றே தெரியும்

அடங்கா வேட்கையால் அல்லவே
ஓந்துகளான ஓந்துகளெல்லாம்
நிறங்களை உறிஞ்சுகின்றன.

(Translated into Tamil by Sukumaran)

പത്താൾ

സന്ധ്യ എന്‍.പി


വെള്ളത്തിലൂടൊരു മീൻ
നീന്തിവന്നു.
അത്
നോക്കി നിന്നവനോട്
ചോദിച്ചു:
"എന്താ പത്താളു കാട്ടും പോലെ
ഞാനും കാട്ടുന്നു
എന്തായിത്ര
നോക്കി നിൽക്കാനുള്ളത് ?"

"ഞാനും
പത്താള് കാട്ടുംപോലെ
കാട്ടാണേയ് "
ചൂണ്ടല്
പൊക്കിയെടുത്തു
നോക്കിനിന്നവൻ.

நாலுபேர்


தண்ணீரில் நீந்திவந்ததொரு மீன்
அதைப் பார்த்துக்கொண்டிருந்தவனிடம் அது கேட்டது
“நாலுபேர் இருப்பது போல் தானே நானும் இருக்கிறேன்...
இதில் பார்க்க என்ன இருக்கிறது... ?
தூண்டிலைச் சுண்டி இழுத்து விட்டு
அவன் சொன்னான்
“நாலுபேர் செய்வதைத் தானே நானும் செய்கிறேன்...
இதில் நோக என்ன இருக்கிறது ?

(Translated into Tamil by Isai)

పది మంది  


ఒక చేప ఈదుతూ వచ్చి౦ది
చూస్తూ  నిల్చున్నదాన్ని
ఇలా  అడిగి౦ది.
“ఏమిటిది?
ఇతరులేం చేస్తారో
నేను అదే చేస్తున్నాను
అంతగా చూస్తున్నావెందుకు ‘
ఏము౦దక్కడ?
“ పదుగురు  చేస్తున్నదే
నేనూ చేస్తున్నాను”
చూస్తూ నిలుచున్నది

వెంటనే గాలం కదిపి పైకి కదిపింది

(Translated into Telugu by Pathipaka Mohan)

ഒരിക്കൽ മാത്രം

സന്ധ്യ എന്‍.പി


വഴിക്കിരുവശത്തുമായി
രണ്ടു മരങ്ങൾ നിന്നിരുന്നു
ജന്മാന്തര ശത്രുത ഉള്ളവരെപ്പോലെ

ഒന്നിൽ പൂ വിരിയുമ്പോൾ
മറ്റേതിൽ പൂ കൊഴിയും.

ഒന്നിൽ ഇലകൊഴിയുമ്പോൾ
മറ്റേതിൽ തളിരിടും

ഒരിക്കലും അവയൊരുമിച്ച്
പൂത്തതേയില്ല.

ഒരിക്കൽ
ഒരിക്കൽ മാത്രം
ഒരു ദിവസം മാത്രം
അവയിൽ
ഒരുമിച്ചു പൂ വിരിഞ്ഞു.

അതെക്കുറിച്ച്
ഞാൻ
പറയുകയേയില്ല.

ஒரே ஒரு முறை


வழியில்
இரண்டு மரங்கள் எதிரெதிரே
நின்றுகொண்டிருக்கின்றன.
ஜென்மப் பகைவரைப் போலே.
ஒன்றில் பூ விரியும் போது
மற்றொன்றில் பூ உதிரும்
ஒன்றில் இலையுதிரும் போது
மற்றொன்றில் இலை துளிர்க்கும்
ஒரு போதும் ஒன்றாக பூத்த்தில்லை
ஒரு முறை –
ஒரே ஒரு முறை-
ஒரே ஒரு நாள்
ஒன்றாக அவற்றில் பூ விரிந்தது.
அது குறித்து
நான்
எப்போதும் எதுவும்
சொல்ல மாட்டேன்.

(Translated into Tamil by Isai)


ಒಮ್ಮೆಗೆ ಮಾತ್ರ


ಹಾದಿಯ ಆಚೀಚೆ ಬದಿಯಲ್ಲಿ
ಎರಡು ಮರಗಳು ನಿಂತಿದ್ದವು
ಜನ್ಮಾಂತರದ ವೈರವಿದೆಯೋ ಎರಡಕ್ಕೂ ಅನ್ನೋಹಾಗೆ

ಒಂದರಲ್ಲಿ ಹೂ ಅರಳಿದರೆ
ಇನ್ನೊಂದರಲ್ಲಿ ಹೂ ಉದುರುವುದು.

ಒಂದು ಎಲೆ ಉದುರಿದರೆ
ಇನ್ನೊಂದರ ಮೈ ತುಂಬಾ ಹೊಸ ಚಿಗುರು
ಅವು ಎಂದೂ ಜತೆಯಾಗಿ ಹೂ ಅರಳಿಸಲೇಯಿಲ್ಲ.

ಒಮ್ಮೆ
ಒಮ್ಮೆ ಮಾತ್ರ
ಒಂದು ದಿನ ಮಾತ್ರ
ಎರಡೂ ಒಟ್ಟಾಗಿ ಹೂ ತುಂಬಿ ನಿಂತುಬಿಟ್ಟಿತ್ತು.

ಅದರ ಬಗ್ಗೆ
ನಾನೆಂದೂ ಏನೂ

ಹೇಳುವುದೇಯಿಲ್ಲ.

(Translated into Kannada by Mamata Sagar)

ఒకసారి మాత్రమే


దారికి ఇరువైపులా నిల్చుని రెండు చెట్లు
జన్మ జన్మా౦తరాలను౦డే
వాటి మధ్య విరోధం ఉన్నట్టు

ఒకటి పుష్పి౦చినపుడు
మరో దాని పువ్వులు వాడి రాలిపోతూ
ఒకటి ఆకులు రాల్చిన వేళ
మరో దాని పై కొత్త చిగుళ్ళు
అవి ఒకే సారి ఎప్పుడూ పుష్పి౦చలేదు.

ఒకసారి
ఒకే ఒక్కసారి
ఒకే ఒక్కరోజు
రెండూ ఒక్కసారే
పూలు పూసాయి
దాని గురి౦చి ఎప్పుడూ చెప్పను

 నేను  ఎప్పటికీ .

(Translated into Telugu by Pathipaka Mohan)

യുറേക്കാ

സിന്ധു. കെ. വി


അനേകമനേകം നാടുകളിലേക്ക്
എന്റെ അംബാസിഡറാകാൻ
നിന്നെയും പറത്തിവിടുകയാണ്.

നഗരങ്ങൾ പോലെ മലനിരകൾ പോലെ
പൂത്തമരങ്ങൾപോലെ
ആളുകൾ തിങ്ങുന്ന ഇടങ്ങളിൽച്ചെന്ന്
ഞാനെന്നൊരു രാജ്യമുണ്ടെന്ന്
അവിടങ്ങളിലെ സഞ്ചാരികളോട് നീ പറയണം.

വഴിയോരങ്ങളിലെ മരത്തണലിൽ
കണ്ണുതുറന്നുകിടക്കുന്ന
കുഞ്ഞുങ്ങളുണ്ടാകും
അവരോട് , അവരോട് നീ
നിവർത്തിയിട്ട അറുപതുകിലോ
തൂക്കമിറച്ചിയിൽ നിന്ന്
ചിത്രശലഭങ്ങളെപ്പറത്തുന്ന
ഒരാളെപ്പറ്റിപ്പറയണം.

സ്വപ്നങ്ങൾ തണുത്ത
അതിശൈത്യനാടുകളിൽ
കൊക്കുതാഴ്ത്തിയുറങ്ങുന്ന
കിളികളോട് പറയണം
വിളഞ്ഞുകിടക്കുന്ന എന്റെ
ഗോതമ്പുപാടങ്ങളെപ്പറ്റി.

മിനുസമുള്ളയിളകുന്ന യൌവ്വനത്തെ
ദേഹത്തുപിടിപ്പിച്ച
നീലക്കണ്ണുള്ള പെൺകിടാങ്ങളോടും
അവരുടെ വിരൽത്തുമ്പുകോർത്ത
ചെറുപ്പക്കാരോടും പറയണം
അങ്ങോട്ടുമിങ്ങോട്ടും പുതച്ചാലും
കുളിരുന്ന, മാതളനാരകങ്ങൾ പൂക്കുന്ന
മഴക്കാലരാത്രികളെപ്പറ്റി.

ഉടലുകൾ ഉത്സവമാകുന്ന
വിളവെടുപ്പുകാലത്തെപ്പറ്റി
കതിനകളിൽ കൊന്നപൂക്കുന്ന
അത്ഭുതയാമങ്ങളെപ്പറ്റി.

ഞാൻ കാണുന്നുണ്ട്,
നിന്റെ നാവിൻ തുമ്പുനോക്കി
എന്നിലേക്ക് ഭൂപടമൊരുക്കുന്ന
ലോകത്തെ.
നിങ്ങളുടെ ഭൂപടങ്ങൾ
എന്നെ വരയുന്ന ശബ്ദത്തെ.

അവരെത്തും മുന്നേ
നിറമുള്ള ശലഭങ്ങൾ പറന്നുകൊണ്ടേയിരിക്കുന്ന
എന്റെ അങ്ങേയറ്റത്തെക്കൊമ്പിനേയും
കത്രിച്ചുകത്രിച്ച് ഒരുക്കിവെക്കണം.

ഞാനറിയുന്നുണ്ട്,
ആഹാ....
ഞാനറിയുന്നുണ്ട്.

ലോകം മുഴുവൻ എന്നിലേക്കു വരുന്ന
ആരവത്തെ.

തടയാനാവാത്ത ആർജ്ജവത്തോടെ
തുറക്കപ്പെടുന്ന കൂറ്റൻ ഗേറ്റുകൾ
ആവേശത്തള്ളലിൽ ഉലയുന്ന
അടഞ്ഞവാതിലുകൾ
നാണിച്ചുനാണിച്ചുപോകുന്ന
കാലിലെ ഇരുമ്പുചങ്ങലകൾ.

ഞാനിപ്പോൾ...
ഹാ...ഞാനിപ്പോൾ
സഞ്ചാരികൾക്കായി തുറന്നിട്ട
ഒരിക്കലുമടയാത്ത ഒരു പറുദീസയാണ്..

ಯುರೇಕಾ


ಅನೇಕ ಅನೇಕ ದೇಶಗಳಿಗೆ
ನನ್ನ ರಾಯಬಾರಿಯಾಗಲು
ನಿನ್ನನ್ನೂ ಹಾರಿಬಿಡುತ್ತಿದ್ದೇನೆ

ನಗರಗಳ ಹಾಗೆ ಬೆಟ್ಟಸಾಲುಗಳ ಹಾಗೆ
ಹೂತ ಮರಗಳ ಹಾಗೆ
ಜನ ಕಿಕ್ಕಿರಿದೆಡೆಗಳಲ್ಲಿ ಹೋಗಿ
ನಾನೆಂಬ ದೇಶವೊಂದಿದೆಯೆಂದು
ಅಲ್ಲಿನ ಪ್ರವಾಸಿಗಳಲ್ಲಿ ಹೇಳಬೇಕು

ಹಾದಿಬದಿಯ ಮರದ ನೆರಳುಗಳಲ್ಲಿ
ಕಣ್ಣು ತೆರೆದು ಮಲಗಿರುವ
ಕಂದಮ್ಮಗಳಿರಬಹುದು
ಅವರೊಡನೆ , ಅವರೊಡನೆ ನೀ
ತೆರೆದಿಟ್ಟ ಅರವತ್ತು ಕಿಲೋದಷ್ಟು ಮಾಂಸದೊಳಗಿಂದ
ಚಿಟ್ಟೆಗಳನ್ನ ಹಾರಿಬಿಡುವ
ಒಬ್ಬರ ಬಗ್ಗೆ ಹೇಳಬೇಕು

ಸ್ವಪ್ನಗಳು ತಣ್ಣಗಾದ
ಅತಿ ಶೀತ ದೇಶಗಳಲ್ಲಿ
ಕೊಕ್ಕು ಕೆಳಗಾಗಿಸಿ ನಿದ್ರಿಸುತ್ತಿರುವ
ಹಕ್ಕಿಗಳ ಜೊತೆ ನನ್ನ ಬೆಳೆದು ನಿಂತಿರುವ
ಗೋದಿ ಹೊಲಗಳ ಬಗ್ಗೆ ಹೇಳಬೇಕು

ಮೃದುಪಲ್ಲವದ ತಾರುಣ್ಯವನ್ನು
ದೇಹಕ್ಕೆ ಕೋಸಿಕೊಂಡಿರುವ
ನೀಲಕಣ್ಣುಗಳ ತರುಣಿಯರೊಡನೆಯೂ
ಅವರ ಬೆರಳ ಕೋಸಿಕೊಂಡಿರುವ
ತರುಣರೊಡನೆಯೂ ಹೇಳಬೇಕು
ಒಬ್ಬರನ್ನೊಬ್ಬರು ಹೊದ್ದುಕೊಂಡರೂ
ತಣ್ಣಗೇ ಇರುವ, ದಾಳಿಂಬೆಗಳು ಹೂಬಿಡುವ
ಮಳೆಗಾಲದ ಇರುಳುಗಳ ಕುರಿತು

ಮೈಗಳೇ ಹಬ್ಬವಾಗುವ
ಸುಗ್ಗಿಯ ಕಾಲದ ಕುರಿತು
ಮತಾಪುಗಳಲ್ಲಿ ಹೊನ್ನ ಹೂಬಿಡುವ
ಅದ್ಬುತ ಜಾವಗಳ ಕುರಿತು

ಕಾಣುತ್ತಿದ್ದೇನೆ
ನಿನ್ನ ನಾಲಗೆಯ ತುದಿಯ ನೋಡಿ
ನನ್ನೆಡೆಗೆ ಭೂಪಟಗಳ ಸಿದ್ದಗೊಳಿಸುತ್ತಿರುವ
ಲೋಕವನ್ನು
ನಿಮ್ಮ ಭೂಪಟಗಳು
ನನ್ನ ಬಗೆಯುವ ಪದಗಳನ್ನ

ಅವರು ತಲುಪುವ ಮೊದಲೇ
ಬಣ್ಣಬಣ್ಣದ ಹಕ್ಕಿಗಳು ಹಾರಿಕೊಂಡೇ ಇರುವ
ನನ್ನ ಆ ತುದಿಯ ರೆಂಬೆಗಳನ್ನು
ಕತ್ತರಿಸಿ ಕತ್ತರಿಸಿ ಸಿದ್ದ ಮಾಡಿಕೊಳ್ಳಬೇಕು


ನಾ ಅರಿಯುತ್ತಿದ್ದೇನೆ
ಆಹಾ ನಾ ಅರಿಯುತ್ತಿದ್ದೇನೆ
ಲೋಕವೆಲ್ಲಾ ನನ್ನೆಡೆಗೆ ಬರುತ್ತಿರುವ
ಕಲರವವನ್ನು

ತಡೆಯಲಿಕ್ಕಾಗದ ಆವೇಗದಿಂದ
ತೆರೆಯಲ್ಪಡುತ್ತಿರುವ ಭಾರೀ ಗೇಟುಗಳು
ಆವೇಶದ ತಳ್ಳಾಟದಲ್ಲಿ ಕಂಪಿಸುತ್ತಿರುವ
ಮುಚ್ಚಿದ್ದ ಬಾಗಿಲುಗಳು
ನಾಚಿನಾಚಿ ನೀರಾಗುತ್ತಿರುವ
ಕಬ್ಬಿಣದ ಕಾಲ ಶೃಂಖಲೆಗಳು

ನಾನೀಗ
ಹಾ ನಾನೀಗ
ಯಾತ್ರಿಕರಿಗಾಗಿ ತೆರೆದಿಟ್ಟ
ಒಂದು ಸಲವೂ ಮುಚ್ಚಿಡದ ಒಂದು ಸ್ವರ್ಗ

(Translated into Kannada by Abdul Rasheed)


யுரேகா

                                 
பல்வேறு நாடுகளுக்கும்
என்னுடைய தூதுவனாக
உன்னையே
பறக்க விடுகிறேன்.
நகரங்களைப் போலே..
மலைத்தொடர்களைப் போலே..
பூத்துச்செழிக்கும் மரங்களைப் போலே...
சஞ்சாரிகள் கூடியிருக்கும் இடங்களுக்குச் சென்று
நான் என்றொரு நாடு இருப்பதாகச் சொல்

வழியோரங்களில்
மரநிழல்களில்
கண்மூடாது கிடக்கும்
குழந்தைகள் இருப்பார்கள்
அவர்களிடம் –
அவர்களிடம் சொல்
நீ பரப்பி வைத்த
60 கிலோ எடையுள்ள இறைச்சியிலிருந்து
வண்ணத்துப்பூச்சிகளை
பறக்கவிடும் ஒருவரைப் பற்றி...

கனவுகள் உறைந்த
கடுங்குளிர் நாடுகளில்
அலகு தொங்கத் தூங்கும்
பறவைகளிடம் சொல்..
விளைந்து கிடக்கும்
என் கோதுமை வயல்கள் பற்றி

மினுமினுக்கும் யவனத்து
நீலக்கண் குமரிகளிடமும்
அவர்களோடு கைகோர்த்துத் திரியும்
குமரர்களிடமும் சொல்..
இழுத்து இழுத்துப் போர்த்தினாலும்
குளிரும் இரவுகள் பற்றி...
ஆரஞ்சு பூக்கும்
மழைக்கால இரவுகள் பற்றி



உடல்கள் உற்சவமாகும்
அறுவடைக்காலம் பற்றி..
அதிர்வேட்டுகளில் கொன்றை பூக்கும்
அற்புத யாமங்கள் பற்றி

நான் பார்க்கிறேன்
உன் நா நுனியில் விரியும் உலகை
அது எனக்கென உருவாக்கும் நிலப்படத்தை
அந்நிலப்படங்கள்
என்னை வரையும் ஒலியை

அவர்கள் வரும் முன்னே
வண்ணத்துப்பூச்சிகள்
பறந்து கொண்டேயிருக்கும்
என் எட்டாக் கொம்பையும்
வெட்டி வெட்டி சீராக்கி விட வேண்டும்

எனக்குத் தெரிகிறது
ஆஹா.. எனக்குத் தெரிகிறது
உலகம் முழுவதும்
எனக்குள்ளே வரும் ஆரவாரம்
தடுக்க முடியா  ஆர்வத்துடன்
திறக்கப்படும் பெரும் வாயில்கள்..
ஆவேச திமிறலில் அதிரும் மூடிய கதவுகள்...
வெட்கி உடையும்
காலில் பூட்டிய கனத்த சங்கிலிகள்

இப்போது நான் ..
ஆஹா... இப்போது நான்
சஞ்சாரிகளுக்காக திறந்து வைத்த
ஒரு போதும்

அடைக்காத சொர்க்கம்.

(Translated into Tamil by Isai)

വിസര്‍ജിക്കാനായി മാത്രം

സന്ധ്യ എന്‍.പി


പട്ടികളും പന്നികളും
നിരന്തരം
വിസര്‍ജ്ജിക്കാനായി മാത്രം
ഉപയോഗിക്കുന്ന ഒരു തൊടി
എനിക്കറിയാം

മുഖം നിറയെ ചെളി പറ്റിച്ച്
പന്നികള്‍ വരുന്നത്
ഒറ്റയൊറ്റയായാണ്
തിന്നുന്നതിനിടയില്‍
വയറൊക്കിപ്പിടിച്ച്
ചന്തി കൂര്‍പ്പിച്ച്
പിരുപിരുന്നനെ
അപ്പിയിട്ട്
ഒരൊച്ച കേട്ട്
ഓടിപ്പോവും അവ.

പട്ടികള്‍
ഇണയോടൊപ്പമാണ് എത്തുക
ആണ്
പുല്‍ക്കുറ്റികളിലെല്ലാം
കാല്‍ പൊക്കി മൂത്രമൊഴിച്ച്
ചുറ്റും എന്തിനോ
പരതി നടക്കും
പെണ്ണ്
പുല്‍ക്കുറ്റികളിലെല്ലാം
മുഖമമര്‍ത്തി മണത്ത്
കാലുകള്‍ മോളോട്ടാക്കി
മൂത്രച്ചൂരില്‍ വീണുരുണ്ട്
പെട്ടെന്ന്
വന്ന വഴിയിലേക്ക്
ഓടിപ്പോകും

പാതിയായ
അപ്പിയിടല്‍ അവസാനിപ്പിച്ച് അതിലേക്ക്
കാല്‍ കൊണ്ട്
ധൃതിയില്‍
മണ്ണുതട്ടി തെറിപ്പിച്ച്
പെണ്ണിനു പിന്നാലെ
പാഞ്ഞുപോകും
പുരുഷന്‍

ವಿಸರ್ಜಿಸಲು ಮಾತ್ರ


ನಾಯಿಗಳೂ ಹಂದಿಗಳೂ
ನಿರಂತರವಾಗಿ
ವಿಸರ್ಜನೆಗೆ ಮಾತ್ರ
ಉಪಯೋಗಿಸುವ ಹಿತ್ತಲು
ನನಗೆ ಗೊತ್ತು

ಮುಖದ ತುಂಬ ಕೆಸರು ಅಂಟಿಸಿಕೊಂಡು
ಹಂದಿಗಳು ಬರುವುದು
ಒಂದೊಂದಾಗಿ
ಕಬಳಿಸುವುದರ ನಡುವೆಯೇ
ಹೊಟ್ಟೆ ಒತ್ತಿ ಹಿಡಿದುಕೊಂಡು
ಕುಂಡೆ ಸಂಕುಚಿಸಿ
ಪಿರಪಿರನೆ
ಹೇತು
ಏನೋ ಸದ್ದು ಕೇಳಿ
ಓಡಿ ಹೋಗುತ್ತವೆ ಅವು.

ನಾಯಿಗಳು
ಜೋಡಿಯ ಕೂಡೆ ಬರುತ್ತವೆ
ಗಂಡು
ಪೊದೆಗಳಲ್ಲೆಲ್ಲ
ಕಾಲೆತ್ತಿ ಮೂತ್ರಿಸಿ
ಸುತ್ತ ಏನೋ
ಹುಡುಕಿ ನಡೆಯುತ್ತವೆ
ಹೆಣ್ಣು
ಪೊದೆಗಳಲ್ಲೆಲ್ಲ ಮುಖವಿಟ್ಟು ಮೂಸಿ
ಕಾಲ ಮೇಲೆತ್ತಿ
ಮೂತ್ರದ ವಾಸನೆಯಲ್ಲಿ ಉರುಳಿಕೊಂಡು
ತಟ್ಟನೆ
ಬಂದ ದಾರಿಯ ಕಡೆ
ಓಡಿ ಹೋಗುತ್ತದೆ

 ಮುಗಿಯದ ಮಲವಿಸರ್ಜನೆಯ
ಮುಗಿಸಿ ಅದರ ಮೇಲೆ ಕಾಲಿಂದ
ಅವಸರದಲ್ಲಿ ಮಣ್ಣು ಕೆದರಿ ಹರಡಿ
ಹೆಣ್ಣಿನ ಹಿಂದೆ ಓಡಿಹೋಗುವನು
ಗಂಡು.

(Translated into Kannada by Abdul Rasheed)

ആദ്യവായനക്കാരന്‍

സന്ധ്യ എന്‍.പി


കാമുകന്റെ കൂടെ
എപ്പോള്‍ വേണമെങ്കിലും
ഒളിച്ചോടിപ്പോകാന്‍
വെമ്പി നില്‍ക്കുന്ന
പെണ്ണിനെപ്പോലെയാണ്
ആദ്യവായനക്കാരന്റെ
പ്രതികരണമറിയാന്‍
കാത്തിരിക്കുന്ന
കവിയുടെ മനസ്സ്

'എന്തേ വന്നില്ല വന്നില്ല' എന്ന്
അതു പിടഞ്ഞുകൊണ്ടേയിരിക്കും
'ഇപ്പോള്‍ വരും ഇപ്പോള്‍ വരും' എന്ന്
തുടിച്ചുകൊണ്ടേയിരിക്കും

അവനോ
അനേകരില്‍ ഒരുവള്‍
മാത്രമായിരിക്കും അവള്‍

ഒടുവില്‍ കറങ്ങിത്തിരിഞ്ഞ്
അവനവളുടെ അടുത്തെത്തുമ്പോഴേക്കും
എല്ലാം കഴിഞ്ഞിരിക്കും
അവള്‍ ആശയും യൗവ്വനവും നഷ്ടപ്പെട്ട്
മറ്റൊരുവന്റെ ഭാര്യയായിക്കഴിഞ്ഞിരിക്കും

താന്‍ ഊരിയെറിഞ്ഞ ഉറയെ
പാമ്പ് കാണുമ്പോലെയേ
അവള്‍ക്കവനെ കാണാന്‍ കഴിയൂ

ಮೊದಲ ಓದುಗ


ಪ್ರೇಮಿಯ ಜೊತೆ
ಯಾವತ್ತು ಬೇಕಾದರೂ
ಓಡಿಹೋಗಲು
ಹಾತೊರೆಯುತ್ತಿರುವ
ಹೆಣ್ಣಿನ ಹಾಗೆ
ಮೊದಲ ಓದುಗನ
ಪ್ರತಿಕ್ರಿಯೆ ಅರಿಯಲು
ಕಾಯುತ್ತಿರುವ ಕವಿಯ ಮನಸ್ಸು

‘ಯಾಕೆ ಬಂದಿಲ್ಲಾ ಬಂದಿಲ್ಲಾ’ ಎಂದು
ಅದು ಒದ್ದಾಡುತ್ತಲೇ ಇರುತ್ತದೆ
‘ ಇದೋ ಬಂದಾನು ಇದೋ ಬಂದಾನು’ ಎಂದು
ಮಿಡಿದುಕೊಂಡೇ ಇರುತ್ತದೆ

ಅವನಿಗೋ
ಹಲವರಲ್ಲಿ ಓರ್ವಳು
ಅವಳು

ಕೊನೆಗೆ ಸುತ್ತಿ ಮುಗಿಸಿ
ಅವನು ಅವಳ ಬಳಿ ತಲುಪಿದಾಗ
ಎಲ್ಲಾ ಮುಗಿದಿರುತ್ತದೆ
ಅವಳು ಬಯಕೆಯನ್ನೂ ಯೌವನನ್ನೂ ಕಳೆದುಕೊಂಡು
ಇನ್ನೊಬ್ಬನ ಮಡದಿಯಾಗಿರುತ್ತಾಳೆ

ತಾನೇ  ಕಳಚಿ ಬಿಸಾಡಿದ ಪೊರೆಯ
ಹಾವು ನೋಡುವ ಹಾಗೆ
ಅವಳಿಗೆ ಅವನು ಕಾಣಿಸುತ್ತಾನೆ

(Translated into Kannada by Abdul Rasheed)

കുളത്തിനടിയിലെ വെളിച്ചം

സന്ധ്യ എന്‍.പി


സൂര്യന്‍
കുളത്തിനടിയിലേക്ക്
വെളിച്ചം വീശുംപോലെ
എന്റെ മീതെയും
വെളിച്ചം വീഴുന്നുണ്ട്

ഒരു തുണികൊണ്ട്
അതെല്ലാം തുടച്ചുകളഞ്ഞ്
ഞാന്‍
ഉറങ്ങാന്‍
കിടന്നു

ಕೊಳದ ತಳದ ಬೆಳಕು


ಸೂರ್ಯ ಕೊಳವೊಂದರ ತಳಕ್ಕೆ
ಬೆಳಕು ಹರಿಸುವ ಹಾಗೆ
ನನ್ನ ಮೇಲೆಯೂ ಬೆಳಕು ಬೀಳುತ್ತಿದೆ

ಒಂದು ವಸ್ತ್ರದಿಂದ ಅದೆಲ್ಲವ
ತೊಡೆದು ಹಾಕಿ
ನಾನು
ನಿದ್ದೆ ಹೋಗಲು ಮಲಗುವೆ

(Translated into Kannada by Abdul Rasheed)