Showing posts with label M R RENUKUMAR. Show all posts
Showing posts with label M R RENUKUMAR. Show all posts

എം.ആര്‍. രേണുകുമാര്‍





















ജ.1969.  സ്വദേശം കോട്ടയം കാരാപ്പുഴ. മൂന്നു കവിതാസമാഹാരങ്ങള്‍ : കെണിനിലങ്ങളില്‍, വെഷക്കായ, പച്ചക്കുപ്പി. വെഷക്കായയ്ക്ക് എസ്.ബി.ടി കവിതാപുരസ്കാരം ലഭിച്ചു. ചിത്രകാരന്‍കൂടിയാണ്. ഓഡിറ്റ് വകുപ്പില്‍ ഉദ്യോഗസ്ഥന്‍.

കറുത്ത മഴകള്‍

എം ആര്‍ രേണുകുമാര്‍

കറുത്ത
മുലക്കണ്ണുകളിലൂടെയാണ്
ഭൂമിയിലെ രുചികള്‍
ഊറിവന്നത്.

കറുത്തുചുരുണ്ട
മുടിനാരുകള്‍
ഇളകുന്നതുനോക്കി
മടിയില്‍ക്കിടന്നപ്പോഴാണ്
ആകാശം കണ്ടത്.
രാത്രി കറുപ്പിച്ച
മരച്ചില്ലകള്‍ കണ്ടത്.
അതുപൊഴിക്കുന്ന
മിന്നാമിന്നുങ്ങുകളെ കണ്ടത്.

കറുത്ത ഉമ്മകളുടെ
കടന്നല്‍ക്കൂടുകള്‍
ചൊടികളില്‍ പൂട്ടിവെച്ച്
കൂടപ്പിറപ്പുകള്‍ എനിക്ക്
വട്ടം ചുറ്റിയിരുന്നു.

അവരുടെ കറുത്ത കൈയുകളാണ്
ആകാശത്തേക്കുയര്‍ത്തിയതും
താഴെവീഴാതെ താങ്ങിയതും
മുറ്റത്ത് പിച്ചവെപ്പിച്ചതും
മണ്ണിലെഴുതിപ്പിച്ചതും
പുഴയില്‍ നീന്തിച്ചതും
പാലം കടത്തിയതും.

കാറിയും കൂവിയും
ചെളിയില്‍ ചവിട്ടിയും
അവരുടെ കൈകളില്‍
തൂങ്ങിയാടിയുമാണ്
പള്ളിക്കൂടത്തിലേക്ക് പോയത്.

കറുത്ത കൈയുകളാണ്
രാത്രി പകലാക്കി
തുള്ളിവിറയ്ക്കുമുടലിനെ
പൊതിഞ്ഞുപിടിച്ച്
പനിയാകെ ഒപ്പിയെടുത്തത്.
ചെവിക്കുത്തിന്‍റെ രാത്രികളില്‍
മടിയില്‍ക്കിടത്തി
മുടികോതിയുറക്കിയത്.
കുഴിനഖവേദനകളെ
അരിവാച്ചുണ്ടിലെ
ചൂടെണ്ണയിറ്റിച്ച്
പറത്തിക്കളഞ്ഞത്.

കറുത്തവിരലുകളാണ്
ആദ്യമായൊരാമ്പല്‍പ്പൂ
നേരെ വെച്ചുനീട്ടിയത്.
അന്നേരമാണതുവരെ
അറിയാത്തോരെരിച്ചില്‍
എവിടെനിന്നോ പാഞ്ഞെത്തി
നെഞ്ചില്‍ കുടുങ്ങിയത്.

ഉച്ചതിരിഞ്ഞ നേരങ്ങളില്‍
എല്ലാകണ്ണുകളും വെട്ടിച്ച്
ചെല്ലിപൊട്ടിച്ചും
ചുണ്ണമ്പുപൂ പറിച്ചും
മുട്ടുനീരുവെള്ളത്തില്‍
നീന്തിക്കളിച്ചുഞങ്ങള്‍
കണ്ടത്തിന്‍റെ നടുക്കുള്ള
തുരുത്തിലേക്കുപോകാനും,

ഇണചേരുന്ന
മഞ്ഞച്ചേരകളെ
ഓടിച്ചുവിട്ടിട്ട്
നേരമിരുളുവോളം
കറുപ്പില്‍ കറുപ്പുചാലിച്ച്
വിയര്‍ത്തുകുളിച്ച്
ഒട്ടിക്കിടക്കാനും,

തുടങ്ങിയത്
അതിനുശേഷമാണ്.

അങ്ങനെയവളുടെ
കറുത്ത വിരലുകള്‍
ഇഴഞ്ഞിഴഞ്ഞാണ് എന്‍റെ ഉടല്‍ത്തുരുത്തിലേക്കുള്ള
ജലമാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞത്.
ഞാനിഴഞ്ഞുകൊത്തിയ
വഴിച്ചാലുകളുടെ തഴമ്പ്
അവളിലുമുണ്ടാവാം.

ഓരോതവണയും
പെയ്തുതോരുമ്പോഴും
എത്രപെയ്താലും തീരാത്ത
മഴയാണുനീയെന്ന്
ഞാനവളോട് പറയുമായിരുന്നെങ്കിലും,
മെല്ലെമെല്ലെയാ മഴയില്‍
നഞ്ഞെന്‍റെ കറുപ്പൊക്കെ
വെളുത്തുപോയല്ലോ.

വെളുത്തുപോയൊരെന്നില്‍
അവളുടെ കറുപ്പെല്ലാം
മുങ്ങിത്താണുപോയല്ലോ.

വെളുത്ത പെണ്ണിനെകെട്ടി
വെളുത്ത കുഞ്ഞിനെയെടുത്ത്
വെളുത്തമുണ്ടും ബനിയനുമിട്ട്
മുറ്റത്തുനില്‍ക്കുമ്പോള്‍,
ചെറുക്കനെ കിട്ടാത്ത അവള്‍
കുടിവെള്ളമെടുക്കാന്‍
വരമ്പിലൂടെ പോകുന്നത് കാണാം.

കറുത്ത പശുക്കിടാവിനെ
പറമ്പില്‍ കുറ്റിതറച്ചുകെട്ടുമ്പോള്‍
അവളുടെ കറുത്തവിരലുകള്‍
എന്‍റെ വെളുത്ത കുഞ്ഞിനോട്
കുശലം ചോദിക്കും, ചിരിക്കും.

തെല്ലുനനവുണ്ടെങ്കിലും
അവളുടെ ചിരി പഴേതുപോലെ
കൊള്ളുന്നിടത്തൊക്കെ
കൊണ്ടുകേറുന്നുണ്ട്.
എന്‍റെ ചിരി വിളറിവെളുത്ത്
അകം പൊള്ളയായിപ്പോയല്ലോ.

വെളുത്ത മഴയില്‍
കനലുകെടാതെ
പൊള്ളിക്കിടക്കുമ്പോള്‍
ഇടിവെട്ടിപ്പെയ്യും
ഇരുളോര്‍മ്മയില്‍
അവളുടെ കറുത്ത മഴകള്‍.

கருப்பு மழை


கருத்த உடல்களிலிருந்து
நாங்கள் உருகி வழிந்தோம்
கருத்த முலைக்கண்களூடே
பூமியின் சுவைகள் ஊறித் திரண்டன
கருத்த சுருண்ட முடி இழைகள்
அசைவதைப் பார்த்துக் கொண்டு
மடியில் படுத்திருந்தபோது தான்
ஆகாயத்தைக் கண்டோம்.

இரவு கருமையாக்கிய
மரக்கிளைகளைக் கண்டோம்
அவை சொரிகின்ற மின்மினிகளைப் பார்த்தோம்
கருத்த உதடுகளின் குளவிக்கூடுகளை
உதடுகளுக்குள்ளே மறைத்தபடி
கூடப்பிறந்தவர்கள் என்னை வட்ட மிட்டார்கள்.

அவர்களின் கருத்த கரங்கள்தான்
என்னை வானத்தில் உயர்த்தியது
கீழே விழாமல் தாங்கியது
முற்றத்தில் நடக்கப் பழக்கியது
மண்ணில் எழுத வைத்தது
ஆற்றில் நீந்தச் செய்தது
பாலத்தைத் தாண்ட வைத்தது

செருமியும் கூவியும் சேற்றில் மிதித்தும்
அவர்களின் கைகளில் தொங்கியும் ஆடித்தான்
பள்ளிக் கூடத்திற்குப் போனது.

கருத்த கைகள் தான் இரவும் பகலும்
விரைத்து நடுங்கும் உடலை அணைத்துப் பிடித்து
காய்ச்சலை ஒற்றி எடுத்தது
காது குடைச்சலெடுக்கும் இரவுகளில்
மடியில் கிடத்திக் கொண்டு
முடிகோதி தூங்க வைத்தது
அரிவாள் முனையில் சூடுபடுத்திய எண்ணெயை
ஒழுகவிட்டு
நகச்சுத்தியின் வலியைப்
பறந்தோடச் செய்தது

கருத்த விரல்கள்தான்
முதன் முதலில் ஒர் ஆம்பல் பூவை
எனக்கு எதிரே நீட்டியது

அப்போதுதான்
அதுவரை அறிந்திராத ஒரு நெருப்பு
எங்கிருந்தோ பாய்ந்து வந்து
நெஞ்சில் தைத்தது.

பகல் மங்கிய பொழுதுகளில்
எல்லா கண்களை ஏமாற்றி
கோரையைப் பிடுங்கியும்
சுண்ணாம்புப் பூக்களைப் பறித்தும்
முழங்காலளவுத் தண்ணீரில் நீந்திக் குளித்து
வயல் நடுவிலிருக்கும் சதுப்புமேட்டிற்குச் செல்லவும்
இணைசேரும் மஞ்சள் சாரைகளை விரட்டியும்
கருப்பில் கருப்பைக் கரைத்து
வியர்வையில் குளித்துக் கட்டிப் பிடிக்கவும்
தொடங்கியது அப்போதுதான்

அப்படியாக அவள் கருத்த விரல்கள்
ஊர்ந்து ஊர்ந்துதான்
என் உடல் திட்டுக்குப் போகும்
நீர்வழிகள் வெளிப்பட்டன
நான் ஊர்ந்து ஏற்படுத்திய
வழித்தடத்தின் தழும்புகள்
அவளிடமும் இருக்கலாம்

ஒவ்வொரு முறையும் பொழிந்தடங்கும்போது
எவ்வளவு பொழிந்தாலும் தீராமழை நீயென்று
நான் அவளிடம் சொல்வேன்.


எனினும்
மெல்ல மெல்ல அந்த மழையில் நனைந்து
என் கருப்பெல்லாம் வெளுத்துப் போச்சே!
வெளுத்துப்போன என்னுள்
அவள் கருப்பெல்லாம் மூழ்கி ஆழத்தில் போச்சே!

வெளுத்த பெண்ணை மணந்து
வெளுத்த குழந்தையைச் சுமந்து
வெளுத்த வேட்டியையும் பனியனையும் அணிந்து
முற்றத்தில் நிற்கும்போது
மாப்பிளை கிடைக்காத அவள்
குடிநீர் எடுத்துவர வரப்போரம்
போவதைப் பார்க்கலாம்.

கருத்த கன்றுக்குட்டியை
வயலில் முளையூன்றிக் கட்டுகையில்
அவள் கருத்த விரல்கள்
என் வெளுத்த குழந்தையை
நலம் விசாரித்துச் சிரிக்கும்.

கொஞ்சம் ஈரம் இருந்தாலும்
அவளின் சிரிப்பு
முன்போலவே தைக்க வேண்டிய இடத்தில்
துளைத்தேறுகிறது.

என் சிரிப்பு வெளுப்பினும் வெளுத்து
உள்ளீடற்றுப் போச்சே!

வெளுத்த மழையில் அணையாமல்
நெருப்பு கனன்று கிடக்கும்போது
இருளின் நினைவில்
இடி இடித்துப் பொழியும்
அவளின் கருத்த மழை.

(Translated into Tamil by Sukirtharani)

నల్లని వానలు


నల్లని శరీరాల ను౦డి
మేం కరిగి
వరద ప్రవాహాలమైనాము

నల్లని చనుమొనల ను౦డి
స్రవి౦చే మట్టిరుచి మాది
ఆడుకుంటూ ఆమె  ఒడిను౦డి ఆకాశాన్ని  వీక్షిస్తుంటే
వసంతపు నల్ల చారలు ఊగడాన్ని గమని౦చాము
రాత్రి చీకటిని నలుపు చేసిన
చెట్ల కొమ్మలు
మినుగురులను ప్రవహిస్తున్నాయి
 నా తోబుట్టువులు
నా చుట్టూ తిరుగుతున్న వాళ్ళు
వాళ్ళ పెదవుల తేనె తుట్టేల్లో
నల్లని ముద్దులు బంధిస్తున్నాయి

వాళ్ళ నల్లని హస్తాలే కదా
 నన్ను ని౦గి కెత్తి౦ది
వాకిట్లో తప్పతడుగులేసే పడిపోతున్నపుడు నన్ను
పట్టుకున్నది నిలబెట్టి౦ది
ఇసుకపై రాస్తూ
నదిలో ఈదుతూ
వంతెన దాటి౦చి౦ది
వాళ్ళ చేతుల్లో ఊగుతూ
ఆయాసపడుతూ అరుస్తూ
బురద తొక్కుతు౦టే కదా
నేను బడికి వెళ్ళింది

ఆ నల్లని చేతులే కదా
రాత్రిని ఉదయం చేసాయి

జ్వరంతొ బాధపడుతున్నప్పుడు
 తడిగుడ్డతో తుడుస్తూ
 వణికే శరీరాన్ని హత్తుకున్నాయి
చెవినొప్పి లేచిన  రాత్రుల్లో
నా జుట్టును వేళ్ళతో సవరిస్తూ
ఒడిలో నన్ను నిద్రపుచ్చాయి
ఆ నల్లని చేతులే కదా

కొడవలి  మొనతగిలిన
లేచిన గోరు నొప్పి
వేడి నూనెచుక్కలు వేసి   తరిమేసి౦ది

ఆ నల్లని చేతులే
చేతులు చాపి  కోసిన నీటి  లిల్లీ పువ్వును
నా చేతులకు  అంది౦చినది
అప్పడి దాకా తెలియని
ఒక కాలిన మ౦ట  ఎక్కడి నుంచో
దూసుకు వచ్చి హృదయంలో  స్థిర పడింది

ఎన్నో వె౦టాడే చూపులను  తప్పి౦చుకు౦టూ
మోకాలి మ౦టి నీటిలో నడుస్తూ ‘
ఎగిరిపడే గడ్డి విత్తనాలను  పేలుస్తూ
చిన్న చిన్న రెల్లుపూలను తెంపుతూ
మేం సాయంత్రాలు ఆడుకున్నాం

తరువాత కదా
మేం మొదలు పెట్టి౦ది
దీవుల్లో
పొలాల మధ్యలోకి వెళ్ళి
పసుపుపచ్చని పసిరికపాముల
సంగమాన్ని  చెదరగొట్టినది
నలుపులో౦చి నలుపులోకి
ఒకరిలో ఒకరు కలగలిసి
చెమటతో ముద్దగా మారి
చీకటి మనపైకి  పాకే వరకూ
విశ్రమి౦చి౦ది

నా శరీర దీవుల నీటి దారులను
ముని వేళ్ళతో తట్టి లేపి౦ది
ఆమె నల్లని వేళ్ళే కదా
నా పళ్ళతో చేసిన గాటు మరకలు
ఇంకా ఆమెపై చెదిరిపోనే లేదు


ఆ ప్రతి  ఉధృత వరద  వర్షం తరువాత
 నేను ఆమెతో చెప్పేవాడిని
ఎప్పటికీ ఎప్పటికీ ఆగని
ఒడవని వర్ష౦ ఆమేనని

ఆ వానలో మెల్లగా నానీ  నానీ
నా నలుపు తెలుపుగా మారి౦ది
ఆమె నలుపంతా
నాలో మునిగిపోయి౦ది.
నేను ఛాయ తేలాను కదా
తెల్లని అమ్మాయిని పెళ్ళాడి
ఒక తెల్లని పాపాయిని చూస్తూ
తెల్లని కోటు , పంచ కట్టుకుని  వాకిట్లో నిల్చుని
గట్టున నడుస్తూ వస్తున్న
మంచి నీళ్ళు తెచ్చుకునే  ఆమెను చూసాను
ఏతోడు లేని ఆమెను చూస్తున్నాను

ఆమె నల్లని ఆవును
 వాకిట్లో గుంజకు కట్టేస్తూ
ఆమె నల్లని వేళ్ళు
నా తెల్లని పాపాయిని పలకరిస్తాయి
నవ్వుతాయి

ఆమె నవ్వు కాస్త చిత్తడిగా ఉన్నా
అదే నవ్వు
అన్ని రంద్రాల నుండీ  అది నాలో దూరుతు౦ది

నా నవ్వు పేలవమవుతు౦ది
నాలోలోపల అంతా ఖాళీగా మారినట్టు

తెల్లని వానలో
తనువెల్లా నిప్పుల కుంపటై మండుతూ
వణుకుతున్న శరీరాన్ని
నేను మేల్కుని పడుకున్నప్పుడు
ఆ నల్లని జోరు వానలో తడిపేస్తుంది
ఆ నల్లని జ్ఞాపకాల వానలో

ఆమె నలుపులా  వర్షిస్తుంది.

(Translated into Telugu by Pathipaka Mohan)

കാണുന്നുണ്ടനേകമക്ഷരങ്ങള്‍

തലങ്ങും വിലങ്ങും
ഈര്‍ക്കിലിവരകള്‍
കൊണ്ടുനിറഞ്ഞ
വെടിപ്പായമുറ്റം

മുറ്റത്തിന്നതിര്
കാത്ത് മണമൂറി
പൊട്ടിച്ചിരിച്ച്
നില്‍ക്കുമിലഞ്ഞിമരം

കുളിച്ചുവൃത്തിയായ്
ഈറയത്ത് വഴി
ക്കണ്ണുമായിരിക്കുന്ന
കറുത്ത കുഞ്ഞുങ്ങള്‍

മെഴുക്കല്ലാം
വെടിഞ്ഞ് വെയിലത്ത്
ഇരുന്നുണങ്ങി മിനുങ്ങുന്ന
കഞ്ഞിക്കലവും
കറച്ചട്ടികളും
അരികിലായ്
ചാഞ്ഞുകിടക്കും
ചിരട്ടത്തവികളും

കാണുന്നുണ്ടിങ്ങനെ
ഓരോരോ മാറ്റങ്ങള്‍
കാണുന്നിടത്തൊക്കെ

വേലയ്ക്കിറങ്ങിയപ്പോള്‍
കണ്ടേച്ചുപോന്ന
വീടിനെയല്ല വേല
കേറിച്ചെന്നപ്പോള്‍ കണ്ടത്
രാവിലെ ഇട്ടേച്ചുപോന്ന
കുഞ്ഞുങ്ങളെയല്ല
മടിശ്ശീലയില്‍
കൂലിനെല്ലുമായ്
ചെന്നപ്പോള്‍ കണ്ടത്

ആരാണിങ്ങനെ
അലങ്കോലമായ്
കിടന്ന വീടിനെ
അടുക്കിപ്പെറുക്കി
വെടിപ്പുള്ളതാക്കിയത്
ആരാണിങ്ങനെ
മണ്ണില്‍പ്പുരണ്ട്
മൂക്കട്ടയൊലിപ്പിച്ച്
നിന്നകുഞ്ഞുങ്ങളെ
പുഞ്ചിരിതൂകുന്ന
പുവുകളാക്കിയത്.

കാണുന്നുണ്ട്
അവരുടെ കണ്ണുകളില്‍
അനേകമക്ഷരങ്ങള്‍

 ಕಾಣುತ್ತಿವೆ ಅವರ ಕಣ್ಣುಗಳಲ್ಲಿ ಅಸಂಖ್ಯ ಅಕ್ಷರಗಳು...

 
ಆ ತುದಿಯಿಂದ ಈ ತುದಿಗೆ ತೆಂಗಿನ ಪೊರಕೆಯ ಕಡ್ಡಿಗಳ ಗೆರೆಗಳಿಂದ
ಮೂಡಿದ ಸ್ವಚ್ಛ ಅಂಗಳ.

ಆ ಅಂಗಳದ ಎಲ್ಲೆ ಕಾಯುತ್ತಾ ಗಂಧ ಚೆಲ್ಲಿ ಗಹಗಹಿಸಿ ನಕ್ಕು ನಿಂತಿದೆ,
ಈ ಸುರಗಿ ಮರ.

ಮಿಂದು ಸ್ವಚ್ಛವಾಗಿ ಚಾವಣಿಯ ಬದಿಯಲ್ಲಿ ದಾರಿಗಣ್ಣಾಗಿ ನಿಂತ ಕಪ್ಪು ಹಸುಳೆಗಳು.
ಜಿಗುಟುಗಳಲ್ಲಿ ತೊಳೆದು ಬಿಸಿಲಿನಲ್ಲಿ ಇದ್ದು ಒಣಗಿ, ಮಿನುಗುವ ಗಂಜಿಪಾತ್ರೆ ಮತ್ತು
ಮಸಿ ಮಡಕೆಗಳ ಬಳಿ ಒರಗಿಕೊಂಡಿವೆ ತೆಂಗಿನಚಿಪ್ಪಿನ ಸೌಟುಗಳು.

ಕಾಣುವ ಕಡೆಯಲ್ಲೆಲ್ಲ ಒಂದೊಂದು ಬದಲಾವಣೆಗಳು...

ಕೆಲಸಕ್ಕೆ ಏರುತ್ತಾ ಹೋದಾಗ ಕಂಡಿದ್ದು-
ಕಂಡುಬಂದ ಮನೆಯಾಗಿರಲಿಲ್ಲ;
ಮರಳಿ ಹೋದಾಗ ಕಂಡಿದ್ದು.
ಬೆಳಿಗ್ಗೆ ಬಿಟ್ಟು ಬಂದ ಹಸುಳೆಗಳನ್ನಲ್ಲ,
ಮಡಿಲಿನಲ್ಲಿ ಕೂಲಿಭತ್ತದೊಂದಿಗೆ ಹೋದಾಗ ಕಂಡಿದ್ದು.

ಯಾರು ಹೀಗೆ-
ಅಸ್ತವ್ಯಸ್ತವಾಗಿ ಬಿದ್ದಿದ್ದ ಮನೆಯನ್ನು ಸಾರಿಸಿ, ಗುಡಿಸಿ ಒಪ್ಪ ಓರಣವಾಗಿಸಿದ್ದು!

ಯಾರು ಹೀಗೆ-
ಮಣ್ಣಲ್ಲಿ ಹೊರಳಾಡುತ್ತಾ, ಗೊಣ್ಣೆ ಸುರಿಸುತ್ತಿದ್ದ ಹಸುಳೆಗಳನ್ನು ಮುಗುಳ್ನಗೆ ಬೀರುವ
ಹೂಗಳನ್ನಾಗಿ ಮಾಡಿದ್ದು.

ಕಾಣುತ್ತಿವೆ ಅವರ ಕಣ್ಣುಗಳಲ್ಲಿ ಅಸಂಖ್ಯ ಅಕ್ಷರಗಳು...

(Translated into Kannada by Manjunatha)

തുടങ്ങിയവര്‍

എം. ആര്‍. രേണുകുമാര്‍


ഫോട്ടോയില്‍
അഞ്ചുപേരുണ്ടായിരുന്നു.
ആദ്യത്തെ മൂന്നുപേരുടെയും
പേരുകള്‍ പറയുന്നുണ്ടെങ്കിലും
നാലാമതും അഞ്ചാമതും
നില്ക്കു ന്നവരെ ‘തുടങ്ങിയവര്‍’
എന്നാണ് വിശേഷിപ്പിക്കുന്നത്.

പേരോടുകൂടിയ മൂന്നാമനോട് ചേര്‍ന്നാണ്
പേരില്ലാത്ത നാലാമന്‍ നില്ക്കുന്നതെങ്കിലും
അവരുടെ ഉടലുകളെ രണ്ടായി തിരിച്ച്
ഇരുളിന്‍റെ  ഒരു മുള്ളുവേലി കാണാം.
എന്നാല്‍ നാലാമന്‍റെ  ഇടതുകൈ
അഞ്ചാമന്‍റെ  തോളി‍ല്‍ ചുറ്റിയിട്ടുണ്ട്.
തന്‍റെ  മാറിലേക്ക്‌ വീണുകിടക്കുന്ന
വിരലുകളില്‍ അഞ്ചാമ‍ന്‍
ഇരുകൈകളുംകൊണ്ട് പിടിച്ചിട്ടുണ്ട്.
(നാലാമന്‍റെ  വിരലുക‍ള്‍
തടിച്ചുരുണ്ടതും അഞ്ചാമന്‍റെത്
നീണ്ടുമെലിഞ്ഞിട്ടുമാണ്)

ആ പിടുത്തത്തിലും
ചേര്‍ന്നു  നില്പ്പി ലും
ഇഴമുറുകിയോരടുപ്പത്തിന്‍റെ  മിന്നലുണ്ട്.
അതുകൊണ്ടാവാം നാലാമന്‍റെ
ഇടതുകൈപ്പത്തി അഞ്ചാമന്‍
തന്‍റെ  ഹൃദയത്തോട് ചേര്‍ത്തു പിടിച്ചിരിക്കുന്നത്.
അഞ്ചാമന്‍റെ  ഹൃദയമിടിപ്പറിയുന്നതിനാലാവാം
നാലാമന്‍റെ  കണ്ണുകള്‍ക്കിത്ര തിളക്കം
ചിരികള്‍ അടക്കിപ്പിടിച്ച
ഇരുവരുടെയും ചുണ്ടുകള്‍ക്കിത്ര തിളക്കം
(ഫോട്ടോയെടുത്തശേഷം
ഉറപ്പായും അവര്‍ ഇറുകെപ്പുണരുകയും
ചുണ്ടുക‍ള്‍ ചുണ്ടുകളോട് കോര്‍ത്ത് ‌
ഉമ്മവെക്കുകയും ചെയ്തിട്ടുണ്ടാവും).

പേരുള്ളവര്‍
എങ്ങനെയെങ്കിലും
കരപറ്റിക്കോളും
അവരുടെ വീട്ടിലേക്കുള്ള വഴി
അവരുടെ കാല്‍വെള്ളയി‍ല്‍
മായാതെ കിടപ്പുണ്ട്

‘തുടങ്ങിയവരു”ടെ
പേരുകള്‍ എന്തൊക്കെയാവും.
അപ്പനമ്മമാരിട്ട പേരുക‍ള്‍
ഉരിഞ്ഞുകളഞ്ഞവ‍ര്‍
പുതിയ പേരുകളില്‍
കയറിപ്പറ്റിയിട്ടുണ്ടാവുമോ
അവരുടെ വീടുക‍‍‍ള്‍ എവിടെയൊക്കെയാവും
അവരുടെ വീടുകളില്‍ അവരെ കയറ്റുമോ
ഒരുവേള അവരിപ്പോ‍ള്‍
ജീവിച്ചിരിക്കുന്നവര്‍ തന്നെ ആകുമോ

ഭൂമിയിലെ ഏറ്റവും വലിയ രാജ്യം
‘തുടങ്ങിയവരുി’ ടേത് ആണെന്നുതോന്നുന്നു.


ಮುಂತಾದವರು


ಎಂ.ಆರ್.ರೇಣುಕುಮಾರ್

M R Renukumar
Tudangiyavar

ಪೋಟೋದಲ್ಲಿ ಐದು ಮಂದಿಯಿದ್ದರು
ಮೊದಲ ಮೂರುಮಂದಿಯ
ಹೆಸರುಗಳ ಹೆಸರಿಸಲಾಗಿದ್ದರೂ
ನಾಲ್ಕನೆಯ ಮತ್ತು ಐದನೆಯಯವರನ್ನು
‘ಮುಂತಾದವರು’ ಎಂದು ಸೂಚಿಸಲಾಗಿದೆ

ಹೆಸರಿಸಲಾಗಿರುವ ಮೂರನೆಯವನ ಒತ್ತಿಕೊಂಡು
ಹೆಸರಿಸಿಲ್ಲದ ನಾಲ್ಕನೆಯವನು ನಿಂತಿರುವನಾದರೂ
ಅವರ ದೇಹಗಳ ಬೇರ್ಪಡಿಸುವ  ಹಾಗೆ
ಇರುಳಿನಂತಹ ಮುಳ್ಳುಬೇಲಿಯೊಂದು ಕಾಣಿಸುವುದು.
ಆದರೆ ನಾಲ್ಕನೆಯವನ ಎಡಗೈ
ಐದನೆಯವನ ತೋಳನ್ನು ಬಳಸಿಕೊಂಡಿರುವುದು.
ತನ್ನ ಎದೆಗೆ ಒರಗಿಕೊಂಡಿರುವ
ಬೆರಳುಗಳ ಐದನೆಯವನು
ತನ್ನೆರಡೂ ಕೈಗಳಿಂದ ಹಿಡಿದುಕೊಂಡಿರುವನು
(ನಾಲ್ಕನೆಯನ ಬೆರಳುಗಳು
ದಪ್ಪಗೆ ಗುಂಡಗೆ ಐದನೆಯವನದು
ನೀಳಕ್ಕೆ ಕೃಷವಾಗಿರುವುದು)


ಆ ಹಿಡಿತದಲ್ಲೂ
ಆ ಒತ್ತಿಕೊಂಡಿರುವುದರಲ್ಲೂ
ಹೆಣೆದುಕೊಂಡ ಸಾಮೀಪ್ಯದ ಮಿಂಚು ಗೋಚರಿಸುತ್ತಿದೆ
ಅದಕ್ಕಾಗಿಯೇ ಇರಬಹುದು ನಾಲ್ಕನೆಯವನ
ಎಡ ಹಸ್ತವನ್ನು ಐದನೆಯವನು
ತನ್ನ ಹೃದಯಕ್ಕೆ ಒತ್ತಿ ಹಿಡಿದುಕೊಂಡಿರುವುದು.
ಐದನೆಯನ ಎದೆಯ ಮಿಡಿತ
ಅರಿತಿರುವುದರಿಂದಲೋ ಏನೋ
ನಾಲ್ಕನೆಯವನ ಕಣ್ಣುಗಳಿಗಿಷ್ಟೊಂದು ಹೊಳಪು.
ನಗು ಬಿಗಿಹಿಡಿದ
ಈರ್ವರ  ತುಟಿಗಳಿಗಿಷ್ಟೊಂದು ಹೊಳಪು.
(ಫೋಟೋ ತೆಗೆದ ಮೇಲೆ
ಖಂಡಿತವಾಗಿಯೂ ಅವರು ಅಪ್ಪಿಕೊಳ್ಳುವುದೂ
ತುಟಿಗಳಿಗೆ ತುಟಿಗಳ ಸೇರಿಸಿ
ಚುಂಬಿಸುವುದೂ ಮಾಡಿರಬಹುದು)


ಹೆಸರಿದ್ದವರು
ಹೇಗಾದರೂ ತೀರ ಸೇರಬಹುದು
ಅವರ ಮನೆಯ ದಾರಿ
ಅವರ ಪಾದದಡಿಯಲ್ಲಿ
ಹಾಗೇ ಉಳಿದಿರಬಹುದು.

‘ಮುಂತಾದವರ’
ಹೆಸರುಗಳು ಏನೆಲ್ಲ ಇರಬಹುದು
ಅಪ್ಪ ಅಮ್ಮಂದಿರಿಟ್ಟ ಹೆಸರುಗಳ
ಬಿಚ್ಚಿ ಬಿಸಾಕಿದವರು
ಹೊಸ ಹೆಸರುಗಳಲ್ಲಿ
ಸೇರಿಕೊಂಡಿರಬಹುದೇ
ಅವರ ಮನೆಗಳು ಎಲ್ಲಿಯೆಲ್ಲ ಇರಬಹುದು
ಅವರ ಮನೆಗಳಲ್ಲಿ ಅವರನ್ನ ಸೇರಿಸಿಕೊಳ್ಳಬಹುದೇ
ಒಂದು ವೇಳೆ ಅವರು ಈಗ
ಜೀವಿಸಿರುವವರಾಗಿರಬಹುದೇ

ಭೂಮಿಯ ಮೇಲಿನ ಎಲ್ಲಕ್ಕೂ ದೊಡ್ಡ ರಾಷ್ಟ್ರ
‘ಮುಂತಾದವರ'ದೇ ಆಗಿರಬಹುದು ಅನಿಸುತ್ತದೆ.

(Kannada Translation by Abdul Rasheed)