Showing posts with label TELUGU. Show all posts
Showing posts with label TELUGU. Show all posts

മരണം നിങ്ങളുടെ മനുഷ്യാവകാശമാണ്

പതിപക മോഹന്‍


വയറുകത്തുമ്പോഴും
ഒരുപോള കണ്ണടയ്ക്കാതെ
രാവെന്നോ പകലെന്നോ നോക്കാതെ
ഊടും പാവും
ചേര്‍ത്തത് നീയാണ്.

ഒരൊറ്റ
കരചലനത്താല്‍ നീ
നക്ഷത്രലക്ഷങ്ങളെ
പൊഴിക്കുന്നു.
മഴവില്ലുകളെ വീഴ്ത്തുന്നു.

രാപ്പകലില്ലാതെ നീ
തലങ്ങും വിലങ്ങും
തറിയില്‍ ഇഴകള്‍ പാകുന്നു.
ചോര നീരാക്കി
കഞ്ഞിവെള്ളം
കുടിച്ചു ജീവിക്കുന്നു.
ഞരമ്പുകളെ
പശനൂലുകളാക്കി
ഒരു ചാണ്‍ വയറിനായ് നെയ്യുന്നു.

കൈനിറച്ചും
ചോറുതരാനതിനായില്ലെങ്കിലും
റാട്ടില്‍ നിനക്ക്
വിശ്വാസമുണ്ടായിരുന്നു.
നിന്‍റെ വിയര്‍പ്പിലേക്ക്
നീ ഉരുകിച്ചേര്‍ന്നു.
പൂമ്പാറ്റകളുടെയും
അരയന്നങ്ങളുടെയും
മുല്ലമൊട്ടുകളുടെയും
ചേലിന്‍ കൂമ്പാരങ്ങളില്‍
നീ കിടന്നു.

വിശപ്പിനെ മറന്ന്
കഷ്ടതകളെ ചുമന്ന്
കണ്ണുനീരുകുടിച്ച് നീ
നിന്‍റെ അന്ത്യവിധി എഴുതുന്നു.

അശരണമായ
നിന്‍റെ കണ്ണുകള്‍
കുഴിയിലാണ്ടു പോയിരിക്കുന്നു.
ചിറുകുകള്‍ ഒടിഞ്ഞ്
തറികള്‍ തകര്‍ന്ന്
നിന്‍റെ ജീവിതം
ശവപ്പറമ്പായിരിക്കുന്നു.

നമ്മുടെ ചോറായിരുന്ന
തൊഴിലിനെ താറുമാറാക്കിയ
പുതിയ കാലത്തെ
ഞാന്‍ പഴിയ്ക്കുന്നു.

നെയ്യുന്ന കരങ്ങള്‍ക്കും
ചലിക്കുന്ന കാലുകള്‍ക്കും
പണി നിഷേധിക്കപ്പെടുന്നത്
നാട്ടില്‍ സാധാരണമായിരിക്കുന്നു.

മരണം നിങ്ങളുടെ മനുഷ്യാവകശമാണ്.

(തെലുങ്കാനയിലെ 'സിരിസില്ല'യില്‍ അടുത്തകാലത്ത് ആത്മാഹുതി ചെയ്ത 37 പവര്‍ലും നെയ്ത്തുകാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് എഴുതിയത്)

(മൊഴിമാറ്റം എം ആര്‍ രേണുകുമാര്‍)

మరణం నీ మానవ హక్కే


పొద్దస్తమానం
కళ్ళలో వత్తులేసుకుని
పేగులు పికిలిపోతున్నా పేగులతికి
పడుగుపేకల్ని కలనేసినవాడివి

ఒక్క చేతికదలికతో
లక్ష చుక్కల్ని రాల్చి
రంగురంగుల ఇంద్ర ధనుస్సుల్ని
వాకిట్లో కుమ్మరించేవాడివి

జోటగొట్టి..పూటిగోట్టి..పోగుల్ని సరిజేసి
ఏ పూటకాపూట గంజినీళ్ళతో జరిపేవాడివి
రక్తాన్ని రంగులపూసి
నరాలపోగుల్ని అచ్చులతికి నేసేవాడివి

నీకునువ్వు కరిగి ఆవిరైపోయి
సీతాకోకచిలుకలు..రాయంచలు..మల్లెమొగ్గలు
అందాలు కుప్పలుపోసేవాడివి

బాధలు నీకివ్వాళ్ళ కొత్తయినట్టు
ఆకలినీకసలే తెలియనట్టు
నీకు నువ్వే అంతిమతీర్పిచ్చుకున్నావ్
కన్నీరే తెలియనట్టు శాసించు కున్నావ్


పాతాళంలోకి పాతుకుపోయిన
నీ అసహాయపు చూపుల సాక్షిగా చెబుతున్నా
నీ రెక్కల్ని విరిచేసి
మగ్గాల్ని కూల్చేసి
బతుకును వల్లకాడు చేసి
నమ్ముకున్న వృత్తినే నిషిద్ధ క్షేత్రం చేసిన
సింథటిక్ వ్యవస్థ సాక్షిగా చెబుతున్నా

చేసే చేతులకు
కదిలే అడుగులకు
పని కల్పించకపోవదం రాజ్యం సహజాతమైతే

మారణం నీ మనవ హక్కే.

Death is your human right 


Keeping lights in eyes
Whole day
Though the bowels break
Bonding the strands
You are the one who had woven
Warps and wefts together

Just with a move of a hand
You perch down laks of stars
And pour down at the premises
Multihued rainbows

Picking and battening adjusting the strands
Every day and night
You move with rice water
Mixing blood in the colour
Gluing the strands of nerves to molds
You weave
For you span of hunger
Though it could not give a fistful of food
You had faith in the pulley of caste
You yourself melt into vapor
You lay the heaps of beauties of
Butterflies swans and jasmine buds
As if the troubles today are new to you
As id you never knew the hunger
You yourself had given the final judgment
As if you never knew tears you ruled yourself
I say Pledging on your helpless looks
 buried in the underworld
Breaking your wings
Demolishing your loom
 Turning life a grave yard
I say pledging on the synthetic system
That turned the profession in which we had faith
A prohibited land
For the doing hands
And moving legs
Not providing any work is a natural to the country
Death is your human right

(As homage to 37 power loom labor who committed suicide in sirisilla recently) 

റൊട്ടിസുര്യന്‍

പതിപക മോഹന്‍


ഉച്ചതിരിഞ്ഞതോടെ
പൊടുന്നനെ മരങ്ങളുലഞ്ഞു.
കത്തുന്നവെയിലിലും
വരവായ് വസന്തമെങ്ങും.

ജീവിതപ്പാച്ചിലില്‍
കുടുവെടിഞ്ഞെങ്ങോ
ചിതറിപ്പോയ പക്ഷികള്‍
പറഞ്ഞതുപോലെ
ഒരേകാലത്ത് ഒരുമിച്ചുകൂടുന്നു.

അടുപ്പും തകരപ്പെട്ടിയും
കയറ്റിയ സൈക്കിളില്‍
ഇരുചക്രജീവിതം തള്ളി
റൊട്ടിസൂര്യനെത്തുന്നു
ഇടതുകൈയിലിലക്കുമ്പിളും
വലതുകൈയിലന്നവുമായ്.

തളര്‍ന്ന കണ്ണുകളിലെ
ആകുലതകളും വിശപ്പുമകറ്റും
അക്ഷയപാത്രമാകുന്നവന്‍.
നഗരഹൃദയത്തില്‍
അന്നപുര്‍ണ്ണയുടെ
ആള്‍രുപമാകുന്നവന്‍.
റൊട്ടിയും കറിയും
അച്ചാറും പരിപ്പും
പൊറോട്ടയുമാകുന്നവന്‍.

കുതന്ത്രങ്ങളുടെയും ചതികളുടെയും
നഗരത്തില്‍
നായകനായ്,
കണ്ണചിമ്മാത്ത
രാത്രിയുടെ കവലകളില്‍,
ദിനവുമെത്ര സൂര്യനുദിച്ചാലും
ഞങ്ങള്‍ക്കൊന്നുമില്ല.
എന്നാല്‍ റൊട്ടിസൂര്യന്‍
ഉദിക്കാതിരുന്നാല്‍
നഗരത്തിന്‍റെ
തനിനിറം മാറിമറിയും.

അവന്‍റെ സൈക്കിള്‍
കറക്കം നിറുത്തിയാല്‍
ഡെല്‍ഹി നഗരം ചിതറുന്നതിന്
ഇന്ത്യാഗേറ്റ് സാക്ഷിയാകേണ്ടിവരും.

(ആയിരക്കണക്കിന് പാവങ്ങള്‍ക്ക് ആറുരുപയ്ക്ക് ആഹാരം നല്‍കുന്ന ഡെല്‍ഹിയിലെ റൊട്ടിവില്‍പ്പനക്കാരന്)

(മൊഴിമാറ്റം എം ആര്‍ രേണുകുമാര്‍)


రొట్టె సూర్యుడు


మిట్టమధ్యాన్నం అవగానే
ఉన్నట్టు౦డి చెట్టుకు చలనమొస్తు౦ది
నడి  ఎండలోనూ
నిలువెల్లా వసంతం పూస్తుంది

బతుకు తండ్లాటలో
గూడునిడిసి ఎక్కడెక్కడికో
చెల్లాచెదురైన పక్షులన్నీ
కూడబలుక్కున్నట్లు
మూకుమ్మడిగా గుమిగూడతాయి

రెండు చక్రాల బతుకు బండిని
నెట్టుకు౦టూ వస్తూ
స్టవ్, రేకు పెట్టె , సలాకీ సైకిల్ తో
అక్కడ
రొట్టె సూర్యుడు ఉదయిస్తాడు
ఎడమ చేతిలో దొప్ప
కుడి చేతిలో రొట్టె
ఆకలి తీర్చే అక్షయ పాత్రౌతాడు

అలసిన కండ్లలోకి
ఆకలి ఆరాటాలకు
నగరం నడిబొడ్డున
సాక్షాత్తూ అన్నపూర్ణాదేవి రూపం
రోటీ, సబ్జీ, కుల్చా

అచార్, దాల్, పరోఠాలతో
మాయల ఫకీరు నగరంలో
జగదేకవీరుడూ
నిద్రపోని నగరం కూడళ్ళలో
ప్రతి రోజూ ఉదయించే సూర్యులె౦దరో...

అనుకుంటాం గాని
నగరం అసలు రంగు
రొట్టి సూర్యుడు రాని నాడు తెలుస్తు౦ది
వాని సైకిల్ నడవని నాడు
ఇండియా గేట్ సాక్షిగా
ఢిల్లీ నగరం చెల్లా చెదరవుతు౦ది

( ఆరు రూపాయలతో భోజనం పెడుతూ వేలాది మంది ఆకలి తీరుస్తున్న ధిల్లీ సైకిల రోటీ వాలాలను చూసి )

Bread Sun


As soon as it turns midday
Suddenly the tree gets movement
Even amid the hot sunlight
Spring blooms throughout

In the struggle of life
 All the birds, scattered somewhere
Leaving their nest, as if planned
Gathers together at a time

Pushing the life cart of two wheels
Along with it
Stove, tin box, with a bar and a cycle
The bread sun rises there
With a leaf bowl in left hand
And bread in the right
He will be the magic vessel
 To fulfill the hunger
For the anxieties of hunger
In exhausted eyes
In the midst of the city
A personification of goddess of food
Bread, curry and a sweet meat
Pickle, dal, and parottas
An invincible
In the city of conjure and deceit
At the cross roads of sleepless night
What a number of suns rise everyday
We never feel but
 The real colour of the city we know
When the bread sun didn’t come
When his cycle stops rolling
Delhi city gets scattered,
 India Gate is the witness

(To the Delhi Rotiwala who provides food to thousands just for six rupees)

നെയ്ത്തുകാരന്‍

പതിപക മോഹന്‍


കരങ്ങളവന്‍
ചലിപ്പിച്ചാല്‍
ആകാശമാകെ
അഴകുള്ള തുണിയാകും.
മടിത്തട്ടിലൊരു
വര്‍ണ്ണപ്പറവ
ഇറങ്ങിയതുപോലാകും.

തറിയോടൊത്തിരുന്ന്
ടക് ടക് ഒച്ചയാലവന്‍ നെയ്താല്‍
ഊടും പാവും കലര്‍ന്ന്
പഞ്ചവര്‍ണ്ണ തത്തകളാകും.
വെട്ടിത്തിളങ്ങുന്ന
ചായുപൂശിയ
നൂല്‍ച്ചുരുളുകള്‍ കലമ്പും.

മിന്നും ഗില്‍റ്റുനൂലുകളാലവന്‍
നെയ്യുമ്പോള്‍
നൂലുകള്‍
വര്‍ണ്ണമേഘങ്ങളായിളകും.
വീട്ടകത്ത് റാട്ടൊരു
മഴവില്ലായിമാറും.

ഊടും പാവും
അവന്‍ ചേര്‍ത്താല്‍
ആകാശം ചേലുള്ളപുടവയാകും.
തീപ്പെട്ടിക്കൂട്ടിലെ
കിളിക്കുഞ്ഞനെപ്പോല്‍
കിടന്നുപുളയും.
പഞ്ഞിമേഘങ്ങള്‍
മുന്തിരിപ്പൂക്കളായ്
ചുറ്റിപ്പടരും.
ചാരുതയോലുമാടയായ്
വര്‍ണ്ണപ്പറവപോല്‍ പാറും.

മഴവില്ലുപോലത്
മറയുമ്പോള്‍
ഒരുരുളച്ചോറല്ല
കത്തും വിശപ്പാകും
നെയ്ത്തുകാരന്‍
അഭിമുഖീകരിക്കുക.

ശാസംപിടിച്ചവന്‍
നെയ്ത വസ്ത്രം
അറിയാതവന്‍റെ
ശവക്കച്ചയായ് മാറുന്നു.
ചതിക്കപ്പെടുകയാണ്
അവനോരോ നിമിഷവും.

(മൊഴിമാറ്റം എം ആര്‍ രേണുകുമാര്‍)

నేతగాడు


వాడు
చేతుల్ని కదిపితేచాలు
ఆకాశం ఆకాశమే
అందమైన వస్త్రమౌతుంది
రంగురంగుల సీతాకోక చిలుకై
ఒళ్ళో వాలుతుంది

వాడు
మగ్గం గుంతలో కూసొని
టక.. టక..నేస్తుంటే
ఏకమైన "పడుగు -పేకలు"
పంచరంగుల రామచిలుకలై
తళుక్కున మెరుస్తాయి

'కండై'కదులుతూ
రంగై పులుముకుని
జరీ తీగెల కెంపై వాడు అల్లుకుపోతుంటే
చిత్రవర్ణాల ఇంద్రధనుస్సు
ఇంట్లో రంగురంగూల రాట్నమవుద్ది.మేఘవర్ణాల దారమై"పోసుకుంటుంది"
వాడు సరిజేసి
"అచ్చులతికి"నేత నేస్తే చాలూ
ఆకాశమే అందమైన చీరై
"గువ్వ పిల్లోలె"అగ్గిపెట్టె"గూటిలో ఒదిగిపోతుంది
మెరుస్తున్న మేఘాలన్నీ
పూలతీగలై అల్లుకుపోతాయి.

అందమైన వస్త్రమై నిలిచి
రంగురంగుల సీతాకోక చిలుకై ఎగిరి...
సప్త వర్ణాల ఇంధ్ర ధనుస్సై కదిలిన వాడు
నేసిన నేత బుక్కెడు బువ్వ పెట్టక పోగా
ఆకలికి ఎన్‌కౌంటరౌతాడు-
తాను ఊపిరిని బిగబట్టి నేసిన గుడ్డ
తన కఫనని తెలియక

ప్రతిక్షణం మోస పోతూనే ఉంటాడు


The weaver 


If he moves his hands
Entire sky
Turns into a beautiful cloth
As a colorful butterfly
Perches in the lap
If he sits in the ditch of loom and weaves with the sound tak tak
United length and breadth
Become the five colored parrots
Glisten brightly
Moving as a roll of thread
Smearing as dye
Like the ruby of silk wires when he
Goes on weaving
Colored rainbow became a spinning wheel in the home
As a thread of cloud dye it winds
If he adjusts
Prints designs and weaves
The sky will be the beautiful sari
Huddles as a young bird
In a match box nest
Lighted clouds
Entwine as flower vines
Standing as a graceful cloth
Fly like a multicolored butterfly …..
When it moves as a seven coloured rainbow
The weaver instead of getting a fistful of food
Will be encountered by hunger
Without any knowledge of
The cloth weaved by him holding his breath
Turns into his shroud
He is deceived every minute 

രാത്രി

മന്ത്രി കൃഷ്ണമോഹന്‍


പകൽ കാഴ്ചയിൽ നിന്നുമറയുമ്പോൾ
ഒച്ചയും ബഹളവുമൊതുക്കി
രാത്രി ഇരിക്കുകയാണ്, നിശ്ശബ്ദം
നിറഞ്ഞ നിശ്ശബ്ദത.
ക്ഷീണിച്ചവർ - കായക്ലേശത്താൽ,
ചിത്താധ്വാനത്താൽ
ഉദ്വേഗമടങ്ങിയവർ,
ലഹരിയിൽ
നിശ്ശബ്ദതയിലേക്കു പോകുന്നു.
രാത്രി ഒറ്റയ്ക്കല്ല
വിശ്വാസത്തിന്റെ
വിത്തുകൾ വിതറി
ദിശതെളിയിക്കാൻ
അവിടെ ഉണർന്നിക്കുന്ന
ഒരുപാട് ജീവികളുണ്ട്
ചിലർ,
ശിലപോലുള്ള  ആ യാന്ത്രിക ദിവസങ്ങളെ
തകർത്തെറിയുന്ന യുദ്ധത്തിലാണ്
വിസ്ഫോടനങ്ങൾ പുറത്തുകേൾക്കാതെ.
നിശ്ശബ്ദതയെ ആരാധിക്കുന്നവർ
കണ്മിഴിച്ച്
അവരിലേക്കുതന്നെ വഴുതിവീണ്
രാവിനെയാസ്വദിക്കുന്നു, അതിനെയുമ്മവെക്കുന്നു
രാത്രി ഗാഢാലിംഗനത്തിൽ അലിഞ്ഞുപോകുന്നു
നാണത്താൽ തുടുക്കുന്നു
ഉദയം പൂക്കളായി വിരിയുന്നു
രാത്രി, താരകങ്ങൾ വിരിയുന്ന
കല്പതരു.
ഘനീഭവിച്ച രാത്രി
അലിഞ്ഞ് നിലാവായി പടരുന്നു.
രാത്രി ഒരിക്കലും
സമ്പൂർണ്ണമായ  ഇരുട്ടല്ല
വാസ്തവത്തിൽ
ചിലർ, ഇത്തരം ഇരുളുമൂടിയ രാവിലേ,
പ്രകാശം കാണാറുള്ളു.

(മൊഴിമാറ്റം സിന്ധു കെ.വി)


రాత్రి  


పగలు
కనిపించకుండా వెళ్ళిపోయాక
రణగొణ ధ్వనులన్నింటినీ సర్దిపెట్టి
నిశ్శబ్దంగా కూర్చుంటుంది - రాత్రి-
నిండా నిశ్శబ్దం.

అలసిన వాళ్ళు
ఆలోచించిన వాళ్ళు, ఆరాటాలకు పోయి
చల్లారిన వాళ్ళు
మత్తుగా నిశ్శబ్దంలోకి వెళ్ళిపోతారు

రాత్రి ఒంటరి కాదు
రాత్రికి తోడుగా మేల్కొని
దిక్కుల్ని వెలిగించే ప్రాణులు కొన్ని,
విశ్వాసాల్ని వెదజల్లుతూ!

కొందరు
పగళ్ల రాతి యాంత్రికతను
బద్దలు చేసే యుద్ధంలో -
అయినా శబ్దాలు విస్ఫోటించవు.

నిశ్శబ్దాన్ని ఆరాధించే వాళ్ళు
కళ్ళని పెద్దవి చేసుకుని
తమలోకి తాము జారిపోతారు

రాత్రిని ఆస్వాదిస్తారు
రాత్రిని చుంబిస్తారు
రాత్రి గాఢాలింగనంలో కరిగిపోతారు

రాత్రి,
సిగ్గుల్ని పూయిస్తుంది
ఉదయానికవే పువ్వులుగా విచ్చుకుంటాయి

రాత్రి,
తారల కల్పతరువు
కరిగి, వెన్నెలూరే బరువు
రాత్రి నిండా చీకటే ఉండదు
నిజానికి కొందరు
రాత్రిపూటే వెలుగును చూస్తారు.

രണ്ടുപേർക്കിടയിൽ

മന്ത്രി കൃഷ്ണമോഹന്‍


നിനക്കുമെനിക്കുമിടയിൽ നിൽക്കുന്ന
തടസ്സമെന്താണ്?
ഒന്നോ രണ്ടോ വർഷത്തെ പ്രായവ്യത്യാസമാകാം
അല്ലെങ്കിൽ,മൂന്നോ നാലോ വർഷങ്ങളോളം
നാം ചെലവഴിച്ച ശോകരാത്രികളാകാം
നീ എന്റെ നേർക്ക് കൈനീട്ടുമ്പോൾ
ഞാനൊരു തൊട്ടാവാടിയെപ്പോലെ ചുരുങ്ങുന്നു
ഞാൻ അടച്ച കൈ തുറക്കുമ്പോൾ
നീ നിന്റെ കൈ നിർദാക്ഷിണ്യം മുറിച്ചുമാറ്റുന്നു.
നിനക്കുമെനിക്കുമിടയിൽ
തടസ്സമെന്താണ്?
ഒരുപക്ഷേ, തണുത്തുറഞ്ഞ ഒരു
ശോകസമുദ്രം
മേൽ‌പ്പാലമില്ലാത്ത താഴ്വര
നീ, നിന്റെ വലതുകൈ ഉയർത്തുമ്പോൾ
ഞാൻ ഇടതുകൈ നീട്ടുന്നു.
ഞാൻ ഇടത്തോട്ടു തിരിയുമ്പോൾ
നീ മുഖം തിരിക്കുന്നു
എനിക്കും നിനക്കുമിടയിൽ
തടസ്സമെന്താണ്?
ചിലപ്പോൾ അനിവാര്യമായ ചില
ജ്വലിക്കുന്ന നിമിഷങ്ങളാകാം
കണ്ണീർ തിരശ്ശീലകളാവാം
പറയാൻ മടിക്കുന്ന പുലമ്പലുകളാകാം
അഥവാ, വിടരാത്ത ഹൃദയങ്ങളാകാം
നീ എന്റെ തോലിൽ, ഞാൻ നിന്റെ തോളിൽ
പക്ഷേ, ധൈര്യമുണ്ടായില്ല
കൈകൾ പരസ്പരം ചേർത്തുവെക്കാൻ.
നിനക്കുമെനിക്കുമിടയിൽ
തടസ്സമെന്താണ്?
ഉറഞ്ഞുകൂടിയ പശ്ചാത്താപമാവാം, അഹന്തയാവാം.

(മൊഴിമാറ്റം സിന്ധു കെ.വി)

ఇద్దరి మధ్య


నీకు నాకు మధ్య 
అడ్డుగోడలా వున్నదేమిటి?
ఒకటీ రెండేళ్ళ వయసంతరం
బహుశ, మూడు నాలుగేళ్ల 
చీకటి రాత్రులు-

నువు హస్తం చాచినప్పుడు 
నేను అత్తిపట్టిలా ముడుచుకు పోవడం 
నేను గుప్పిట విప్పినప్పుడు 
నువ్వు నిర్ధాక్షిణ్యంగా 
చేతిని నరుక్కోబోవటం 

ఇంతకీ నీకు నాకు మధ్య 
అడ్డుగోడలా వున్నదేమిటి?
బహుశా గడ్డకట్టిన 
ఒక దుఃఖ సముద్రం
బహుశా ఏవంతెనా లేని 
వేదనా లోయ-

నువ్వు కుడిచెయ్యి ఎత్తినపుడు
నేను ఎడమను సాచడం 
నేను ఎడమకు మళ్ళినపుడు
నువ్వు పెడ ముఖం పెట్టడం
ఇంతకీ నాకు నీకు మధ్య 
అడ్డుగోడగా వున్నదేమిటి 
కొన్ని అనివార్య జ్వాలా క్షణాలు 
కొన్ని కన్నీటిపరదాలు 
నువ్వు నేనూ ఏనాడూ 
స్పృశించని మాటలు విప్పుకోని హృదయాలు 
నా భుజం మీద నువ్వూ 
నీ భుజం మీద నేనూ 
చెయ్యి వెయ్యలేని పిరికితనాలు!
ఇంతకీ నీకు నాకు మధ్య
ఈ అడ్డుగోడలేమిటి?
బహుశా కరగని పశ్చాత్తాపాలు 
తరగని అహంకారాలు!

എന്നും കവിത എഴുതേണ്ടതില്ല

മന്ത്രി കൃഷ്ണമോഹന്‍


ഏതെങ്കിലും ഒരു ദിവസം , അന്നേവരെ അജ്ഞാതവും
പ്രത്യേകിച്ച് അപൂർവ്വവുമായ ചില ദൃശ്യങ്ങൾ
ഓർമ്മയുടെ പേടകത്തിലേക്ക് നേരിട്ടയക്കാൻ
നിങ്ങൾക്ക് കഴിയുന്നുവെങ്കിൽ, അന്ന്
നിങ്ങൾ ഒരു കവിത എഴുതേണ്ടതില്ല.
നിങ്ങളെ ഇളക്കിമറിക്കുന്നതോ, ഉദ്വേഗഭരിതമാക്കുന്നതോ
ദ്രവിപ്പിക്കുന്നതോ ആയ എന്തെങ്കിലും
അനുഭവം ഉണ്ടാകുന്നുവെങ്കിൽ
നിങ്ങൾ കവിത എഴുതേണ്ടതില്ല
കലാത്മകമായ, ത്രസിപ്പിക്കുന്ന
ഒരു ക്ലാസ്സിക്
നിങ്ങൾ കണ്ടെത്തിയാൽ, അതുമതി
പിന്നെ ,നിങ്ങൾ കവിത എഴുതേണ്ടതില്ല.
നിങ്ങളെ ഉലയ്ക്കുകയോ കുടയുകയോ
ശ്വാസമപഹരിക്കുകയോ ചെയ്യുന്ന
ജനമുന്നേറ്റമോ പടപ്പുറപ്പാടോ
നിങ്ങളുടെ അകക്കണ്ണിൽ
കാണാൻ പറ്റുന്നുവെങ്കിൽ
പിന്നെ, നിങ്ങൾ ഒരു കവിത എഴുതേണ്ടതില്ല.
അന്നമിരക്കുന്നവന്റെ നിലവിളി
ഒരനാഥന്റെ ജീവിതസമരം
അർദ്ധരാത്രി മരച്ചുവട്ടിലിരിക്കുന്ന,
ആരും നോക്കാനില്ലാത്ത
വൃദ്ധയായ അമ്മയെക്കാണുമ്പോഴുല്ല വ്യാകുലത
ചതിക്കപ്പെട്ട പെങ്ങളുടെ ആത്മഹത്യ..
ഇത്തരം ദാരുണതകളാൽ
സ്വാർത്ഥവും അരാജകമായതും,
അന്യായം നിറഞ്ഞതും കുടിലവുമായ സമൂഹത്തോട്,
ക്രോധം നുരഞ്ഞുപൊന്തുകയാണെങ്കിൽ
പിന്നെ, നിങ്ങൾ കവിത എഴുതേണ്ടതില്ല
നിങ്ങളുടെ കണ്ണിലെ മനോഹരമായ
ചുവപ്പുവരകൾ,പ്രണയഗീതികൾ-
കണ്ണിലോളം വെട്ടി തുളുമ്പിവീണു
ചിതറിയതിനുശേഷം-
അവയിൽ ദയാപൂർണ്ണമായ വെണ്ണിലാവുപൂത്താൽ
ആ ഒരു ദിവസത്തേക്കെങ്കിലും
നിങ്ങൾ ജീവിക്കുന്നു
നിങ്ങളാ ദിവസത്തെ
പ്രോജ്ജ്വലമാക്കിയിരിക്കുന്നു.
ക്രിയാത്മകനായ കലാകാര, എന്റെ ആത്മസ്വരൂപമെ
പിന്നെ നീ, ഒരു കവിത എഴുതേണ്ടതില്ല

(മൊഴിമാറ്റം സിന്ധു കെ.വി)

పొయెమే రాయనక్కరలేదు 


పొయెమే రాయనక్కరలేదు - ఒకరోజు
నీ స్మృతి పేటిక లోకి కొన్ని దృశ్యాలు
అపురూపమైనవో అపూర్వమైనవో
చేరవేస్తే చాలు - 

నీ హృదయసీమ విచలితం చేసే 
ఉద్వేగభరితం చేసే, నిన్ను ద్రవింపజేసే 
ఒక జీవనానుభవం పొందితే చాలు-
కళాత్మకమో, అది సంఘర్షణాత్మకమో
వో క్లాసిక్ నీ కంటపడితే చాలు 

నిన్ను ఊపి ఊగించి శాసించి 
ఊపిరాడనివ్వని 
ఓ ఉధృత ప్రజాపోరాటాన్నో రణాన్నో 
నీ మనోనేత్రం దర్శించగలిగితే చాలు-
పొయెమే రాయనక్కరలేదు

ఓ అన్నార్థి ఆక్రందనో 
అనాధ బతుకుపోరో 
నడిరేయి చెట్టుక్రింద ముడుచుక్కూర్చున్న 
నిరాశ్రయి 
ముదుసలి అమ్మ ఆరాటమో
దగాపడ్డ చెల్లి ఆత్మహననమో... 

వ్యధ చెంది 
యీ స్వార్థ అరాచక నీతిబాహ్య కుటిల వ్యవస్థ మీద 
ఆగ్రహం పొంగితే చాలు
పొయెమే రాయనక్కరలేదు-

నీ కంట్లో 
పాయలు పాయలైన ఎర్రని ప్రేమజీర 
భళ్ళున బద్దలైన ఒక నీటితెర 
ఓ దయాపూర్ణ వెన్నెల విచ్చుకుంటే చాలు-
ఇవాల్టికి నువ్వు జీవించినట్టే  
యీ రోజు మహొజ్వలంగా ముగించినట్టే-
సృజనశీలీ! నా ఆత్మరూపుడా!
ఒకరోజు నువు 
పొయెమే రాయనక్కరలేదు-

വിലക്കപ്പെട്ട അക്ഷരം

മന്ദാരപ്പു ഹൈമവതി


ലിംഗനിർണ്ണയ പരിശോധനയിൽ
പെൺകുഞ്ഞാണെന്നറിഞ്ഞതിനുശേഷം
സാമ്രാജ്യം നഷ്ടമായതുപോലെ
മൂന്നാം ലോകമാഹായുദ്ധത്തിന്റെ കരിമേഘം
ഉരുണ്ടുകൂടിയപോലെ
നിന്റെ മുഖം മങ്ങിപ്പോയത്
എന്തുകൊണ്ടാണമ്മേ?
എന്തിനാണെന്റെ ചെറുജീവനെ
കാറ്റിനെറിഞ്ഞുകൊടുത്തത്?

കളിയായ്പ്പോലും ആരെങ്കിലും
പൂവിതളുകൾ ഞെരിച്ചുകളയുമോ?
പിന്നെയെന്തിനാണ്
ഗർഭപാത്രതടാകത്തിൽ
വിരിയാൻ വെമ്പിനിൽക്കുന്ന
താമരമുകുളത്തെപ്പിഴുതെറിയാൻ
നിനക്കുതോന്നിയതമ്മേ?

കൊക്കുകൊണ്ടു മുട്ടത്തോടുപൊട്ടിച്ച്
കുഞ്ഞുപക്ഷി
തന്റെ കുഞ്ഞുചിറകുകൾ വിരിച്ച്
പുറം ലോകത്തേക്കെത്തിനോക്കുന്നു.
പശുക്കുട്ടിയാണെങ്കിലോ
സന്തോഷത്തോടെ തുള്ളിച്ചാടി നടക്കുന്നു.
പക്ഷിമൃഗാദികൾ പോലും
സ്വന്തം കുട്ടികളെ കൊല്ലുന്നില്ലല്ലോ.
പിന്നെ
ഞാനീലോകത്തേക്കു വരുന്നതിനെപ്പറ്റി
ഭയപ്പെടുന്നത്
എന്തിനാണമ്മേ?

കല്യാണത്തിനുശേഷം
കഴുത്തിൽ മഞ്ഞച്ചരടുകെട്ടി
സൂത്രധാരൻ തോൽ‌പ്പാവയെയെന്ന പോലെ
ഞാൻ നിയന്ത്രിക്കപ്പെടുമെന്ന് ഭയന്നാണോ അമ്മേ?

കലയും സ്വപ്നവുമൊക്കെ നശിച്ച് ഞാൻ
നിറം മങ്ങിയ ചിത്രം പോലെയാവുമെന്ന ഭയമാണോ?

മരുഭൂമിയിലെ വെള്ളം പോലെ
മനുഷ്യത്വം വരളുമ്പോൾ
ആത്മാവിനെ പണക്കാർക്ക്
തോൽ‌പ്പാവയെപ്പോലെ വിൽക്കുമ്പോൾ
വൃദ്ധസദനത്തിലേക്ക് പറവകളെപ്പോലെ
അമ്മമാരും ചേക്കേറുന്നു.
കുഞ്ഞുപെൺകുട്ടികൾ
വിലക്കപ്പെട്ട അക്ഷരമാകുന്നു.

അപ്പോൾ
പട്ടിണിയുടെ പാഠങ്ങൾ സ്വയം പഠിച്ച്
കുട്ടിയുടെ വിശപ്പുമാറ്റാൻ
ഒരമ്മയുമുണ്ടാകില്ല.
അർദ്ധരാത്രിയിൽ കതകിനു മുട്ടുന്ന സഹോദരന്
കഞ്ഞിവിളമ്പാൻ
അവിടെ ഒരു ചെറുപെങ്ങൾ ഉണ്ടാകില്ല.
അപ്പോൾ
ആണിന്റെ അഹങ്കാരത്തെ ശമിപ്പിക്കാൻ
ഒരു ഭാര്യയുമുണ്ടാകില്ല.

ഇത് തുടർന്നാൽ
നമ്മൾ കല്യാണം കഴിക്കാൻ
സ്ത്രീകൾക്ക് അങ്ങോട്ട് കാശുകൊടുക്കുന്ന രീതി
മടങ്ങിവരും.

(മൊഴിമാറ്റം കെ.എം.പ്രമോദ്)

నిషిద్దాక్షరి


లింగ నిర్ధారణ పరీక్షలో
ఆడపిల్లనని తెలిసాక
సామ్రాజ్యాలు కోల్పొయినట్లు
మూడో ప్రపంచ యుద్ధమేఘాలు
ముసురుకొన్నట్లు
అలా దిగులు ముఖం
వేలాడదీస్తావెందుకు
నా ఉలిపిరి ప్రాణాన్ని
గాలిలో కలిపేయాలనుకొంటావెందుకు

చూస్తూ చూస్తూ పూలరేకులనైనా
చిదిమి పారవేయలేం
అలాంటిది అమ్మ కడుపులోని
ఉమ్మనీటి సరస్సు నుంచి
కొత్త ప్రపంచం పొత్తిళ్ళలోనికి
ఓ తామరమొగ్గలా ఉదయించాలనుకొని
రోజుల్ని లెక్కపెడుతున్నదాన్ని
నా రాకని నిషేధిస్తావెందుకు

ముక్కుతో గుడ్డుని పొడుస్తూ
చిన్ని చిన్ని రెక్కలు విప్పి
ఈ లోకంలోకి తొంగి చూస్తుంటుంది పక్షిపిల్ల
చెంగుచెంగున
చెంగనాలు వేస్తూ
ఉరకలు వేస్తుంటుంది దూడ
పక్షైనా పశువైనా
తమ పిల్లలకి తామే మరణశిక్ష వేయవు
మరెందుకమ్మా! నా రాకకు భయపడతావు

మెడలో పసుపుతాడు బిగిసినాక
తెరవెనుక సూత్రధారుడు ఆడిస్తే
ఆడే తోలు బొమ్మలా
కలలు కళలు రేఖలు చెరిగిపోయి
రంగులు వెలసిన చిత్రంలా
సర్వావయవాలు ఆభరణాలతో అలంకృతమై
తల మాత్రమే లేని శిలావిగ్రహంలా
మిగిలిపోతానని బాధపడుతున్నావా! అమ్మా!

ఇసుకపర్రల్లో ఇంకిపోయే నీటిలా
మానవత్వం మంట కలిసినపుడు
ధనం చేతి కీలుబొమ్మలై
ఆత్మలు అమ్ముడుపోతున్నప్పుడు
కన్నతల్లులే వృద్ధాశ్రమాల
వలసపక్షులౌతారు
ఆడపిల్లలే నిషిద్ధాక్షరాలౌతారు

అప్పుడు
పస్తుల పాఠాలు తాము మాత్రమే చదువుకొంటూ
పిల్లల ఆకలి తీర్చటానికి ఓ తల్లి ఉండదు
అర్థరాత్రి ఇంటికి వచ్చిన అన్నకు
తలుపుతీసి అన్నం పెట్టడానికి
ఓ చెల్లి ఉండదు
అహంకారాన్నంతా భరించి
అణకువతో పడివుండే ఓ భార్యా ఉండదు
ఇదే కొనసాగితే
వరకట్నాల చిరునామా చెరిగిపోయి
కన్యాశుల్కం పునావృతమౌతుందేమో
అప్పుడైనా ఇప్పుడైనా
బాధితులం మనమేగదా !

ഞാൻ നീലക്കവിതകൾ എഴുതുന്നു

മന്ദാരപ്പു ഹൈമവതി


ഒരു പെണ്ണ്
നിങ്ങളെ
ധൈര്യവും നിർഭയത്വവും മുറ്റിനിൽക്കുന്ന
വീരവനിത രുദ്രമ്മാദേവിയുടെ മുഖത്തെക്കുറിച്ച്
ഓർമ്മിപ്പിക്കുകയില്ല.

ഒരു പെണ്ണ്
നിങ്ങളെ
ശാസ്ത്രത്തിന്റെ പര്യായമായ
മാഡം ക്യൂറിയെക്കുറിച്ച്
ഓർമ്മിപ്പിക്കുകയില്ല.

ഒരു പെണ്ണ്
നിങ്ങളെ
ആത്മാഭിമാനം കാക്കാൻ
ബ്രിട്ടീഷുകാരോട് പടപൊരുതിയ
ഝാൻസി ലക്ഷ്മിഭായിയെക്കുറിച്ച്
ഓർമ്മിപ്പിക്കുകയില്ല.

ഒരു പെണ്ണ്
നിങ്ങളെ
വേദപണ്ഡിതന്മാരെ ചർച്ചയിൽ തോൽ‌പ്പിച്ച
ഗാർഗ്ഗിമൈത്രേയിമാരെ
ഓർമ്മിപ്പിക്കുകയില്ല.

ഒരു പെണ്ണ്
നിങ്ങളുടെ ഹൃദയാകാശത്തിലെ
തിളങ്ങുന്ന ഒരു താരം മാത്രമാണ്.
അർദ്ധനഗ്നയായ ഒരു ശിൽ‌പ്പസുന്ദരപ്രതിമ.

വിജ്ഞാനശാസ്ത്രം
ആണവായുധങ്ങളിലേക്ക് യാത്ര ചെയ്താലും
പെണ്ണിന്റെ കാര്യം വന്നാൽ ലോകം
ആദിമയുഗത്തിലേക്ക് തിരിച്ചുപോകും.

ഒരു പെണ്ണ്
ശൃംഗാരത്തിന്റെ പ്രതീകം
സംവേദനത്തിന്റെ സൂചകം
കവിയാകട്ടെ, ചിത്രകാരനാകട്ടെ
എന്റെ ശരീരം
സുന്ദരലിപികളിൽ കൊത്തിവെയ്ക്കുന്നു.
എന്റെ ശരീരം
വെള്ളിത്തിരയുടെയും പരസ്യലോകത്തിന്റെയും
തലസ്ഥാനം.

നിനക്ക്
പെണ്ണിന്റെ മറ്റൊരു പേരാണ് ശരീരം.

എന്റെ മനസ്സിന്റെ
അന്ത:സംഘർഷങ്ങൾ
നിനക്കൊരിക്കലും മനസ്സിലാകില്ല
വേദന എന്റെ മനസ്സിനു തീപിടിപ്പിക്കുമ്പോൾ
പ്രശ്നങ്ങൾ എന്റെ ഹൃദയത്തെ പിടിച്ചുലയ്ക്കുമ്പോൾ
എന്റെ പേന
യാഥാർത്ഥ്യത്തെക്കുറിച്ചെഴുതുന്നു.

യാഥാർത്ഥ്യങ്ങൾ നീലക്കവിതകളാണെങ്കിൽ
ഞങ്ങൾ നീലക്കവിതകൾ മാത്രമെഴുതും.
യാഥാർത്ഥ്യങ്ങളാണ്
ഞങ്ങളുടെ
കവിതയുടെ
വിഷയം.

(മൊഴിമാറ്റം കെ.എം.പ്രമോദ്)


నీలి కవితలే రాస్తాము


స్త్రీ అంటే నీకు
అవక్ర విక్రమోపేత
అఖండ సాహసోపేత
వీర వనిత రుద్రమ దేవి
ఙ్ఞాపకం రాదు

స్త్రీ అంటే నీకు
పరిశోధనే పర్యాయపదమై
జీవించిన మేడం క్యూరీ
గుర్తుకు రాదు

స్త్రీ అంటే నీకు
ఆత్మ గౌరవనికి భంగం కలిగినపుడు
ఆంగ్లేయులను ఎదిరించిన
ఝాన్సీ లక్ష్మీభాయి
స్పురించదు

స్త్రీ అంటే నీకు
వేద వేత్తలతో వాదించి ఓడించిన
గార్గి మైత్రేయిలు ఙ్ఞప్తికి రాదు

స్త్రీ అంటే
నీ హృదయాకాశంలో
మెరిసే తారలు
అర్ద నగ్న శిల్ప సుందరులే కదా

విఙ్ఞాన శాస్త్ర రీత్యా
ప్రపంచం అణ్వాయుధం దాకా పయనించినా
అతివ దగ్గర మాత్రం
ఆదిమ యుగానికే తిరోగమిస్తుంది
స్త్రీ అంటే
శృంగారానికి సంకేతం
స్త్రీ అంటే ఒక సెక్స్ సింబల్
ఈ దృక్పధం మారదు కదా
కవికీ చిత్రకారుడికీ
నా శరీరమే కదా
వర్ణనీయ వస్తువు
చలన చిత్రాలకు
వ్యాపార ప్రకటనలకు
పెట్టుబడి నా శరీరమే కదా
స్త్రీ కి పర్యాయపదం
శరీరమే అని భావించిన మీకు
నా మనోభావాలు
నా అంతర్గత వేదనలు
అర్థం కావు
భాధ మనసును జ్వలింపచేసినపుడు
సమస్య హృదయాన్ని తొలిచివేసినపుడు
నా కలం పలుకుతుంది నిజం
ఆ నిజాలే నీలికవితలైతే
నీలి కవితలే రాస్తాము మేము
నిజాలే మా కవితా వస్తువులు.

സർപ്പാലിംഗനം

മന്ദാരപ്പു ഹൈമവതി


എല്ലാം വളരെ നന്നായിരുന്നു
അതു വരെ.

കാമത്തോടെയാകട്ടെ
മോഹത്തോടെയാകട്ടെ
ഇരു മേനികൾ ഒന്നായി.
ലോകത്തെ മുഴുവൻ മറന്നുപോയ
നിർവൃതിയുടെ ആ മധുര മുഹൂർത്തത്തിൽ
നീ
നിന്റെ അക്ഷരങ്ങളുടെ ആവനാഴിയിൽ നിന്നും
ഒരമ്പെടുത്തു തൊടുത്തു
“എപ്പോഴാണ് നിനക്ക് ശമ്പളം കിട്ടുക”

ഒരു വേശ്യ പോലും
ഈ സമയത്ത്
ഇങ്ങനെ ചിന്തിക്കുകയില്ല
ഒരു വന്യമൃഗം പോലും
ഇങ്ങനെ പെരുമാറുകയില്ല.

പൊടുന്നനെ
ഒരായിരം രാക്ഷസപ്പല്ലികൾ
എന്റെ മേൽ
ഇഴഞ്ഞുനടന്നു.

മനസ്സു ഞെട്ടിത്തരിച്ചുപോയ
ആ നിമിഷത്തിൽ
എനിക്ക് നിന്നെ
എന്റെ ജീവിതത്തിൽ നിന്നും
ദൂരേക്ക്, വളരെ ദൂരേക്ക്
പറിച്ചെറിയാൻ തോന്നുന്നു.

പക്ഷെ
ഒരു ഭാരതസ്ത്രീയായതിനാൽ
ഞാൻ
യാഥാസ്ഥിതികത്വത്തിന്റെ ശവക്കല്ലറയിൽ
ജീവനോടെ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു.
വിവാഹത്തിന്റെ ചെളിക്കുണ്ടിൽ പൂണ്ട്
ഞാൻ ശ്വാസം കിട്ടാതെ പിടയ്ക്കുന്നു.

അതിനാൽ
ജീവിതത്തിൽ നിന്നു പോയിട്ട്
എന്റെ ശരീരത്തിൽ നിന്നു പോലും
നിന്നെ വിട്ടുകളയാൻ
എനിക്കാവില്ല.

ഓരോ നിമിഷവും സഹിച്ചു സഹിച്ച്
ഞാൻ മരണം വരെയുണ്ടാകും
നിന്റെ സർപ്പാലിംഗനത്തിലമർന്നുകൊണ്ട്.

(മൊഴിമാറ്റം കെ.എം.പ്രമോദ്)

సర్పపరిష్వంగం


అంతాబాగానేవుంది
అప్పటివరకు
కామంతోనైతేనేమి
మోహంతోనైతేనేమి
ఇరువురి తనువులు ఒకటైనాక
అద్వైత సిద్ధి పొందినాక
ఈలోకాన్నే మరిచిపోయిన
అమృతఘడియల్లో
అక్షరతూణీరంనుంచి
ఒకప్రశ్నలబాణం సంధిస్తావు
"జీతం ఎప్పుడిస్తారు"
వేశ్యకూడా ఆసమయంలో
ఆప్రశక్తితేదు
పశువైనా ప్రవర్తించదు
మరోవిధంగా
ఒక్కసారిగా
వేయిరాక్షస బల్లులు
మీదపాకినట్టు
మనసు ఝడుసుకున్న ఆక్షణంలో
నాజీవితంనుంచి
దూరంగా సుదూరంగా
విజిలిలించేయాలనుకున్నాను
కాని భారతస్త్రీనైనందుకు
సంప్రదాయాల సజీవసమాధిలో
ఊపిరాడక గిలగిల కొట్టుకుంటూ
వివాహం ఊబిలో
కూరుకుపోతునప్పుడు
జీవితంనుంచి కాదుకదా
శరీరంనుంచైనా కించెతు కూడా
దూరం అవడం నాచేతుల్లో లేనిపని
క్షణక్షణం ఇలా
రాజీపడుతూనే
మృత్యుపర్యంతం
బ్రతికేస్తూనేవుంటాను

నీసర్పపరిష్వంగంలో