വിലക്കപ്പെട്ട അക്ഷരം

മന്ദാരപ്പു ഹൈമവതി


ലിംഗനിർണ്ണയ പരിശോധനയിൽ
പെൺകുഞ്ഞാണെന്നറിഞ്ഞതിനുശേഷം
സാമ്രാജ്യം നഷ്ടമായതുപോലെ
മൂന്നാം ലോകമാഹായുദ്ധത്തിന്റെ കരിമേഘം
ഉരുണ്ടുകൂടിയപോലെ
നിന്റെ മുഖം മങ്ങിപ്പോയത്
എന്തുകൊണ്ടാണമ്മേ?
എന്തിനാണെന്റെ ചെറുജീവനെ
കാറ്റിനെറിഞ്ഞുകൊടുത്തത്?

കളിയായ്പ്പോലും ആരെങ്കിലും
പൂവിതളുകൾ ഞെരിച്ചുകളയുമോ?
പിന്നെയെന്തിനാണ്
ഗർഭപാത്രതടാകത്തിൽ
വിരിയാൻ വെമ്പിനിൽക്കുന്ന
താമരമുകുളത്തെപ്പിഴുതെറിയാൻ
നിനക്കുതോന്നിയതമ്മേ?

കൊക്കുകൊണ്ടു മുട്ടത്തോടുപൊട്ടിച്ച്
കുഞ്ഞുപക്ഷി
തന്റെ കുഞ്ഞുചിറകുകൾ വിരിച്ച്
പുറം ലോകത്തേക്കെത്തിനോക്കുന്നു.
പശുക്കുട്ടിയാണെങ്കിലോ
സന്തോഷത്തോടെ തുള്ളിച്ചാടി നടക്കുന്നു.
പക്ഷിമൃഗാദികൾ പോലും
സ്വന്തം കുട്ടികളെ കൊല്ലുന്നില്ലല്ലോ.
പിന്നെ
ഞാനീലോകത്തേക്കു വരുന്നതിനെപ്പറ്റി
ഭയപ്പെടുന്നത്
എന്തിനാണമ്മേ?

കല്യാണത്തിനുശേഷം
കഴുത്തിൽ മഞ്ഞച്ചരടുകെട്ടി
സൂത്രധാരൻ തോൽ‌പ്പാവയെയെന്ന പോലെ
ഞാൻ നിയന്ത്രിക്കപ്പെടുമെന്ന് ഭയന്നാണോ അമ്മേ?

കലയും സ്വപ്നവുമൊക്കെ നശിച്ച് ഞാൻ
നിറം മങ്ങിയ ചിത്രം പോലെയാവുമെന്ന ഭയമാണോ?

മരുഭൂമിയിലെ വെള്ളം പോലെ
മനുഷ്യത്വം വരളുമ്പോൾ
ആത്മാവിനെ പണക്കാർക്ക്
തോൽ‌പ്പാവയെപ്പോലെ വിൽക്കുമ്പോൾ
വൃദ്ധസദനത്തിലേക്ക് പറവകളെപ്പോലെ
അമ്മമാരും ചേക്കേറുന്നു.
കുഞ്ഞുപെൺകുട്ടികൾ
വിലക്കപ്പെട്ട അക്ഷരമാകുന്നു.

അപ്പോൾ
പട്ടിണിയുടെ പാഠങ്ങൾ സ്വയം പഠിച്ച്
കുട്ടിയുടെ വിശപ്പുമാറ്റാൻ
ഒരമ്മയുമുണ്ടാകില്ല.
അർദ്ധരാത്രിയിൽ കതകിനു മുട്ടുന്ന സഹോദരന്
കഞ്ഞിവിളമ്പാൻ
അവിടെ ഒരു ചെറുപെങ്ങൾ ഉണ്ടാകില്ല.
അപ്പോൾ
ആണിന്റെ അഹങ്കാരത്തെ ശമിപ്പിക്കാൻ
ഒരു ഭാര്യയുമുണ്ടാകില്ല.

ഇത് തുടർന്നാൽ
നമ്മൾ കല്യാണം കഴിക്കാൻ
സ്ത്രീകൾക്ക് അങ്ങോട്ട് കാശുകൊടുക്കുന്ന രീതി
മടങ്ങിവരും.

(മൊഴിമാറ്റം കെ.എം.പ്രമോദ്)

నిషిద్దాక్షరి


లింగ నిర్ధారణ పరీక్షలో
ఆడపిల్లనని తెలిసాక
సామ్రాజ్యాలు కోల్పొయినట్లు
మూడో ప్రపంచ యుద్ధమేఘాలు
ముసురుకొన్నట్లు
అలా దిగులు ముఖం
వేలాడదీస్తావెందుకు
నా ఉలిపిరి ప్రాణాన్ని
గాలిలో కలిపేయాలనుకొంటావెందుకు

చూస్తూ చూస్తూ పూలరేకులనైనా
చిదిమి పారవేయలేం
అలాంటిది అమ్మ కడుపులోని
ఉమ్మనీటి సరస్సు నుంచి
కొత్త ప్రపంచం పొత్తిళ్ళలోనికి
ఓ తామరమొగ్గలా ఉదయించాలనుకొని
రోజుల్ని లెక్కపెడుతున్నదాన్ని
నా రాకని నిషేధిస్తావెందుకు

ముక్కుతో గుడ్డుని పొడుస్తూ
చిన్ని చిన్ని రెక్కలు విప్పి
ఈ లోకంలోకి తొంగి చూస్తుంటుంది పక్షిపిల్ల
చెంగుచెంగున
చెంగనాలు వేస్తూ
ఉరకలు వేస్తుంటుంది దూడ
పక్షైనా పశువైనా
తమ పిల్లలకి తామే మరణశిక్ష వేయవు
మరెందుకమ్మా! నా రాకకు భయపడతావు

మెడలో పసుపుతాడు బిగిసినాక
తెరవెనుక సూత్రధారుడు ఆడిస్తే
ఆడే తోలు బొమ్మలా
కలలు కళలు రేఖలు చెరిగిపోయి
రంగులు వెలసిన చిత్రంలా
సర్వావయవాలు ఆభరణాలతో అలంకృతమై
తల మాత్రమే లేని శిలావిగ్రహంలా
మిగిలిపోతానని బాధపడుతున్నావా! అమ్మా!

ఇసుకపర్రల్లో ఇంకిపోయే నీటిలా
మానవత్వం మంట కలిసినపుడు
ధనం చేతి కీలుబొమ్మలై
ఆత్మలు అమ్ముడుపోతున్నప్పుడు
కన్నతల్లులే వృద్ధాశ్రమాల
వలసపక్షులౌతారు
ఆడపిల్లలే నిషిద్ధాక్షరాలౌతారు

అప్పుడు
పస్తుల పాఠాలు తాము మాత్రమే చదువుకొంటూ
పిల్లల ఆకలి తీర్చటానికి ఓ తల్లి ఉండదు
అర్థరాత్రి ఇంటికి వచ్చిన అన్నకు
తలుపుతీసి అన్నం పెట్టడానికి
ఓ చెల్లి ఉండదు
అహంకారాన్నంతా భరించి
అణకువతో పడివుండే ఓ భార్యా ఉండదు
ఇదే కొనసాగితే
వరకట్నాల చిరునామా చెరిగిపోయి
కన్యాశుల్కం పునావృతమౌతుందేమో
అప్పుడైనా ఇప్పుడైనా
బాధితులం మనమేగదా !

No comments:

Post a Comment